മുത്താണ് സഹൽ...
മുത്താണ് സഹൽ...
Monday, October 18, 2021 12:31 AM IST
യുഎഇയിൽ ജനിച്ച കണ്ണൂർ സ്വദേശിയായ സഹൽ അബ്ദുൾ സമദ്, കന്നി രാജ്യാന്തര ഫൈനലിൽ കന്നി ഗോളിലൂടെ കന്നിക്കിരീടത്തിലെത്തിയതിനെക്കുറിച്ച് മനസു തുറന്നു...

യുഎഇയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി കേരളത്തിലേക്കെത്തിയ സഹൽ പയ്യന്നൂർ കോളജിന്‍റെ തിരുമുറ്റത്ത് പന്ത് തട്ടിയശേഷം കണ്ണൂർ എസ്എൻ കോളജിലേക്കു ചേക്കേറി. യൂണിവേഴ്സിറ്റി തല ഫുട്ബോളിലെ മികച്ച പ്രകടനത്തിലൂടെ ജില്ലാ തലത്തിലും സന്തോഷ് ട്രോഫി ടീമിലും.

തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ബി, ഇന്ത്യൻ അണ്ടർ 23 ടീമുകളിലേക്ക്. 2018ൽ ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിലും 2019ൽ ഇന്ത്യൻ സീനിയർ ടീമിലും പന്തുതട്ടിത്തുടങ്ങി. കരിയർ ഗ്രാഫിൽ ഇപ്പോൾ സാഫ് കപ്പ് ഫുട്ബോൾ കിരീടത്തിന്‍റെ തിളക്കത്തിലും, സഹൽ മുത്താണ്...

ദൈവത്തിന്‍റെ ഗോൾ!

സാഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ നേപ്പാളിനെതിരേ ഇന്ത്യയുടെ മൂന്നാം ഗോൾ നേടിയതു മലയാളി താരം സഹൽ അബ്ദുൾ സമദ്. അഞ്ചു നേപ്പാൾ താരങ്ങളെ ബോക്സിനുള്ളിൽവച്ച് മറികടന്നായിരുന്നു സഹലിന്‍റെ ഗോൾ. ദൈവത്തിന്‍റെ ഗോൾ എന്നാണു തന്‍റെ കന്നി രാജ്യാന്തര ഗോളിനെ സഹൽ വിശേഷിപ്പിച്ചത്. 86-ാം മിനിറ്റിൽ നായകൻ സുനിൽ ഛേത്രിക്കു പകരക്കാരനായാണു കളത്തിലെത്തിയത്.

അവിശ്വസനീയം, അദ്ഭുതം എന്നേ ഞാൻ ചിന്തിക്കുന്നുള്ളൂ. ബോക്സിനകത്ത് എന്താണ് ഞാൻ ചെയ്തതെന്ന് അറിഞ്ഞില്ല. എന്നാൽ ഗോൾ നേടാനായി. അങ്ങേയറ്റം വികാരഭരിതനാണ്. അധ്വാനിക്കുന്നതു തുടരും. ഗോളിനു ദൈവത്തിനു നന്ദി- സഹൽ പറഞ്ഞു.


കളിയുടെ 90+1ാം മിനിറ്റിലാണ് സഹലിന്‍റെ വണ്ടർ ഗോൾ പിറന്നത്. ടൂർണമെന്‍റിൽ പിറന്ന ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു അത്. ബോക്സിനു തൊട്ടുപുറത്തുവച്ച് റഹിം അലിയിൽനിന്ന് സഹൽ പന്തു സ്വീകരിക്കുന്പോൾ മുന്നിൽ രണ്ടു നേപ്പാൾ ഡിഫൻഡർമാർ ഉണ്ടായിരുന്നു. വലം കാലിൽ സ്വീകരിച്ച പന്തുമായി പെനൽറ്റി ബോക്സിന്‍റെ ഇടതുഭാഗത്ത് നടത്തിയ ആദ്യ നീക്കത്തിൽ നേപ്പാളുകാരനായ ആനന്ദയെ വെട്ടിച്ചുകടന്നു.

പിന്നിൽനിന്നു ടാക്കിൾ ചെയ്യാൻ നോക്കിയ ഡിഫൻഡർ സന്തോഷിൽനിന്ന് ഒഴിഞ്ഞുമാറി. അതിനുശേഷം മുന്പിലും പിന്നിലുമായി നിന്ന നാല് കളിക്കാർക്കിടയിലൂടെ ഒരു മിന്നലാട്ടം. മുന്പോട്ടു കയറി നിന്ന ഗോൾകീപ്പർ കിരണ്‍ കുമാർ ലിംബുവിന്‍റെ തലയ്ക്കു മുകളിലൂടെ പന്ത് വലയിലേക്ക്.

പരിശീലകനായി 2019ൽ സ്ഥാനമേറ്റ ഇഗോർ സ്റ്റിമാച്ചിന്‍റെ കീഴിൽ ഇന്ത്യ നേടുന്ന ആദ്യ കിരീടമാണ് സാഫ് കപ്പ്. ഇന്ത്യൻ ടീമിനൊപ്പം സാഫ് ചാന്പ്യൻഷിപ്പ് നേടുന്ന മൂന്നാമത്തെ വിദേശ പരിശീലകനാണ് സ്റ്റിമാച്ച്. ജിറി പെസക് (1993), സ്റ്റീഫൻ കോണ്‍സ്റ്റന്‍റൈൻ (2015) എന്നിവരാണ് ഇതിനുമുന്പ് ഈ നേട്ടം കൈവരിച്ചവർ. മാലദ്വീപിനെതിരായ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടതിനെത്തുടർന്ന് സ്റ്റിമാച്ചിന് ഫൈനലിൽ ഡഗ്ഔട്ടിൽ പ്രവേശനമില്ലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.