വിജയ യുണൈറ്റഡ്
വിജയ യുണൈറ്റഡ്
Sunday, September 19, 2021 11:04 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സൂപ്പർ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയശേഷം തുടർച്ചയായ മൂന്നാം മത്സരത്തിലും പോർച്ചുഗൽ താരം ക്രിസ്റ്റ്യനോ റൊണാൾഡോ വലകുലുക്കി. വെസ്റ്റ് ഹാമിനെതിരായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ യുണൈറ്റഡ് 2-1 ജയം നേടിയപ്പോൾ ആദ്യ ഗോൾ സിആർ7ന്‍റെ വകയായിരുന്നു.

ഇതോടെ യുണൈറ്റഡിൽ തിരിച്ചെത്തിയശേഷം മൂന്ന് മത്സരങ്ങളിൽനിന്നു റൊണാൾഡോയുടെ ഗോൾ നേട്ടം നാല് ആയി. കഴിഞ്ഞ സീസണിൽ വെസ്റ്റ് ഹാമിലേക്ക് ലോണ്‍ വ്യവസ്ഥയിൽ പോയ ലിംഗാർഡാണു യുണൈറ്റഡിന്‍റെ രണ്ടാം ഗോൾ സ്വന്തമാക്കിയത്.

35-ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഗോൾ. റീബൗണ്ടായെത്തിയ പന്ത് വലയിലാക്കുകയായിരുന്നു. മത്സരത്തിന്‍റെ 30-ാം മിനിറ്റിൽ സയീദ് ബെൻ റഹ്മയിലൂടെ ആതിഥേയരായ വെസ്റ്റ്ഹാം മുന്നിൽ കടന്നു. സമനിലയിലേക്കെന്നു തോന്നിപ്പിച്ചിരിക്കേ 89-ാം മിനിറ്റിൽ ജെസെ ലിംഗാർഡ് യുണൈറ്റഡിന് ജയം സമ്മാനിച്ചു.

പോൾ പോഗ്ബയ്ക്കു പകരമായി 73-ാം മിനിറ്റിലായിരുന്നു ലിംഗാർഡ് ഇറങ്ങിയത്. 88-ാം മിനിറ്റിൽ ഫ്രെഡിനു പകരമെത്തിയ നെമാൻജ മാറ്റിക്കായിരുന്നു ലിംഗാർഡിന്‍റെ ഗോളിന് അസിസ്റ്റ് ചെയ്തത്. ഇഞ്ചുറി ടൈമിൽ വെസ്റ്റ് ഹാമിനു ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. ബോക്സിനുള്ളിൽ യാർമൊളൊങ്കൊയുടെ ക്രോസ് ബ്ലോക്ക് ചെയ്യാൻ ലൂക്ക് ഷോ കൈ ഉപയോഗിച്ചതാണു പെനൽറ്റിക്കു കാരണം.


മറ്റൊരു മത്സരത്തിൽ ആസ്റ്റണ്‍ വില്ല ഹോം മത്സരത്തിൽ 3-0ന് എവർട്ടണിനെ കീഴടക്കി. എവർട്ടണിന്‍റെ സീസണിലെ ആദ്യ തോൽവിയാണ്. അതേസമയം, ബ്രൈറ്റണ്‍ 2-1ന് ലെസ്റ്റർ സിറ്റിയെ മറികടന്നു.

cr7 പടയോട്ടം

പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് ഫുട്ബോളിൽ ഗോൾ നേടുന്ന 66-ാമത് മൈതാനമാണ് വെസ്റ്റ് ഹാം യുണൈറ്റഡിന്‍റെ ലണ്ടൻ സ്റ്റേഡിയം. 2003-04ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോ എത്തിയശേഷം യൂറോപ്പിലെ അഞ്ചു മുൻനിര ലീഗുകളിൽ ഇത്രയും മൈതാനങ്ങളിൽ ഗോൾ നേടിയ മറ്റൊരു താരമില്ല.

സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് (64 സ്റ്റേഡിയങ്ങൾ) ആണു റൊണാൾഡോയ്ക്കു പിന്നിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.