ബാഴ്സ തീർന്നു!
ബാഴ്സ തീർന്നു!
Monday, May 17, 2021 11:07 PM IST
മാഡ്രിഡ്/ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ കിരീടത്തിനായുള്ള പോരാട്ട വഴിയിൽ ബാഴ്സലോണ തെന്നിവീണു. ഹോം മത്സരത്തിൽ സെൽറ്റ വിഗോയോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടതോടെയാണ് ടൈറ്റിൽ റേസിന്‍റെ സെമിയെന്ന് വിശേഷിപ്പിക്കപ്പെട്ട 37-ാം റൗണ്ടിൽ ബാഴ്സയുടെ സ്വപ്നങ്ങൾ പൊലിഞ്ഞത്.

സാന്‍റി മിനയുടെ (38’, 89’) ഇരട്ട ഗോളാണ് ബാഴ്സയുടെ വിധിയെഴുതിയത്. 28-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസിയുടെ ഗോളിൽ മുന്നിൽ കടന്നശേഷമായിരുന്നു ബാഴ്സയുടെ തോൽവി. 83-ാം മിനിറ്റിൽ ക്ലെമന്‍റ് ലാംഗ്വെൽറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബാഴ്സലോണ 10 പേരായി ചുരുങ്ങിയിരുന്നു.

ശേഷം സ്ക്രീനിൽ

ലാ ലിഗ കിരീടത്തിനായി അത്‌ലറ്റിക്കോ മാഡ്രിഡും റയൽ മാഡ്രിഡും മാത്രമാണു നിലവിൽ രംഗത്തുള്ളത്. ഒരു ഗോളിനു പിന്നിൽനിന്നശേഷം രണ്ട് എണ്ണം തിരിച്ചടിച്ച് ആവേശജയത്തിലൂടെ അത്‌ലറ്റിക്കോ പോയിന്‍റ് പട്ടികയുടെ തലപ്പത്ത് തുടരുന്നു. ബുഡിമിറിന്‍റെ (75’) ഗോളിൽ പിന്നിലായ അത്‌ലറ്റിക്കോയ്ക്കായി റെനൻ ലോഡി (82’), ലൂയിസ് സുവാരസ് (88’) എന്നിവരാണ് ലക്ഷ്യംകണ്ടത്.


റയൽ മാഡ്രിഡ് എവേ പോരാട്ടത്തിൽ 1-0ന് ബിൽബാവോയെ കീഴടക്കി.

ലീഗിൽ 37 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ അത്‌ലറ്റിക്കോയ്ക്ക് 83 ഉം റയലിന് 81 ഉം പോയിന്‍റ് വീതമാണുള്ളത്. ബാഴ്സലോണ (76), സെവിയ്യ (74) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ശനിയാഴ്ചയാണ് അവസാന റൗണ്ട് പോരാട്ടം. കിരീടം ആർക്കെന്ന് അന്നേ വ്യക്തമാകൂ.

എല്ലാം നുണക്കഥ: സിദാൻ

മാഡ്രിഡ്: ഈ സീസണ്‍ അവസാനത്തോടെ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന്‍റെ മാനേജർസ്ഥാനം ഒഴിയുകയാണെന്ന വാർത്തകൾ തള്ളിക്കളഞ്ഞ് സിനദിൻ സിദാൻ. എല്ലാം നുണക്കഥകളാണ്. നിലവിൽ കിരീടത്തിനായുള്ള കഠിനശ്രമത്തിലാണു ഞങ്ങൾ- സിദാൻ പറഞ്ഞു. സീസണ്‍ അവസാനത്തോടെ ക്ലബ് വിടുന്ന കാര്യം ചില താരങ്ങളുമായി സിദാൻ പങ്കുവച്ചെന്നായിരുന്നു മാധ്യമ റിപ്പോർട്ട്. എന്നാൽ, ക്ലബ് വിടുന്ന കാര്യം ഞാൻ കളിക്കാരുമായി പങ്കുവയ്ക്കേണ്ട ആവശ്യമെന്തെന്നായിരുന്നു സിദാന്‍റെ ചോദ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.