ദ കിംഗ്
ദ കിംഗ്
Tuesday, April 13, 2021 12:13 AM IST
മുംബൈ: അവസാന പന്തു വരെ ആവേശം നിലനിന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് നാലു വിക്കറ്റ് പരാജയം. പഞ്ചാബ് ഉയർത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 217 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ അവസാന പന്തിൽ പുറത്തായതോടെയാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. 63 പന്തുകൾ നേരിട്ട സഞ്ജു ഏഴ് സിക്സും 12 ഫോറുമടക്കം 119 റണ്‍സെടുത്തു. അവസാന പന്തിൽ ജയിക്കാൻ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സിക്സിന് ശ്രമിച്ച സഞ്ജു പുറത്താകുകയായിരുന്നു.

രാഹുൽ തുടങ്ങി

കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ കെ.എൽ. രാഹുൽ അന്ന് നിർത്തിയിടത്തുനിന്ന് തുടങ്ങുന്നതാണ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ കണ്ടത്. 50 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറും അടക്കം 91 റണ്‍സ് രാഹുൽ അടിച്ചുകൂട്ടി. ടോപ് ഫോർ ബാറ്റ്സ്മാന്മാരിൽ മൂന്ന് പേരും ഫോം കണ്ടെത്തിയതാണ് പഞ്ചാബിനു കരുത്തായത്. ഓപ്പണർ മായങ്ക് അഗർവാൾ (ഒന്പത് പന്തിൽ 14) മാത്രമേ ടോപ് ഫോറിൽ പരാജയപ്പെട്ടുള്ളൂ.


മൂന്നാം നന്പറായി ക്രീസിലെത്തിയ ക്രിസ് ഗെയ്ൽ 28 പന്തിൽ രണ്ട് സിക്സും നാല് ഫോറും അടക്കം 40 റണ്‍സ് നേടി. ഐപിഎൽ ചരിത്രത്തിൽ ഗെയ്‌ലിന്‍റെ ബാറ്റിൽനിന്ന് 350 സിക്സുകൾ പിറന്നു. സിക്സ് നേട്ടത്തിൽ ഒന്നാമനാണ് ഗെയ്ൽ. മൂന്നാം വിക്കറ്റിൽ ദീപക് ഹൂഡയും (28 പന്തിൽ ആറ് സിക്സും നാല് ഫോറും അടക്കം 64) രാഹുലും ചേർന്ന് 105 റണ്‍സ് വാരിക്കൂട്ടി. 47 പന്തിൽനിന്നായിരുന്നു ഈ കടന്നാക്രമണം.

ഡെത്ത് ഓവറുകളിൽ നാല് വിക്കറ്റ് നഷ്ടപ്പെട്ടത് പഞ്ചാബിനെ അവസാന നിമിഷം പിന്നോട്ടുവലിച്ചു. നിക്കോളാസ് പുരാൻ (0), ജെയ്ൻ റിച്ചാർഡ്സണ്‍ (0) എന്നിവർ അക്കൗണ്ട് തുറക്കും മുന്പ് മടങ്ങി.

കൂറ്റൻ ലക്ഷ്യത്തിനായി ഇറങ്ങിയ രാജസ്ഥാന് ആദ്യ ഓവറിൽതന്നെ ബെൻ സ്റ്റോക്സിനെ (0) നഷ്ടപ്പെട്ടു. മുഹമ്മദ് ഷമിയുടെ ലെംഗ്ത് ബോളിനു ബാറ്റുവച്ച സ്റ്റോക്സിനു പിഴച്ചു. പന്ത് നേരേ മുകളിലേക്ക് ഉയർന്നു. ഓടിയെത്തിയ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലുമായി കൂട്ടിയിടിച്ച് ക്യാച്ച് നഷ്ടപ്പെടേണ്ടിയിരുന്നെങ്കിലും ഷമിയുടെ കൈ ചോർന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.