ഇംഗ്ലണ്ട് 205നു പുറത്ത്; ഇന്ത്യ 24/1
ഇംഗ്ലണ്ട് 205നു പുറത്ത്; ഇന്ത്യ 24/1
Thursday, March 4, 2021 11:56 PM IST
അഹമ്മദാബാദ്: നാലാം ടെസ്റ്റ് ക്രിക്കറ്റിന്‍റെ ആദ്യദിനം ഇന്ത്യൻ സ്പിന്നർമാർ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 205ൽ അവസാനിച്ചു. തുടർന്ന് ക്രീസിലെത്തിയ ഇന്ത്യ ആദ്യദിനം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണർ ശുഭ്മാൻ ഗില്ലിന്‍റെ (0) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. രോഹിത് ശർമ (8), ചേതേശ്വർ പൂജാര (15) എന്നിവരാണ് ക്രീസിൽ.

കറങ്ങിത്തിരിഞ്ഞ്

മൂന്നാം ടെസ്റ്റിൽ സ്പിന്നിനെ അകമഴിഞ്ഞ് പിന്തുണച്ചതിനു പഴികേട്ട മൊട്ടേര പിച്ചിനു വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പേസർമാർക്കു തുടക്കത്തിൽ മികച്ച സ്വിംഗ് ലഭിച്ചെങ്കിലും വിക്കറ്റ് വീഴ്ത്തലിൽ മുന്നിട്ടുനിന്നത് സ്പിന്നർമാരായിരുന്നു. അക്സർ പട്ടേൽ തുടർച്ചയായ മൂന്നാം ടെസ്റ്റിലും വിക്കറ്റ് വേട്ട തുടർന്നു. 68 റണ്‍സ് വഴങ്ങിയ പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി. സ്പിന്നർമാരായ ആർ. അശ്വിൻ മൂന്നും വാഷിംഗ്ടണ്‍ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.

ബുംറയ്ക്ക് പകരം ടീമിലെത്തിയ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ബെൻ സ്റ്റോക്സ് (121 പന്തിൽ 55), ഡാൻ ലോറൻസ് (74 പന്തിൽ 46) എന്നിവരായിരുന്നു ഇംഗ്ലീഷ് ഇന്നിംഗ്സിലെ
ടോപ് സ്കോറർമാർ.

ആൻഡേഴ്സണ്‍ 5-5-0-1

ആദ്യദിനത്തിലെ ഏറ്റവും രസകരമായ ബൗളിംഗ് ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സന്‍റേതായിരുന്നു. അഞ്ച് ഓവർ എറിഞ്ഞ ആൻഡേഴ്സണ്‍ ഒരു റണ്‍ പോലും വഴങ്ങാതെ ഒരു വിക്കറ്റ് വീഴ്ത്തി. ശുഭ്മാൻ ഗില്ലിനെ എൽബിഡബ്ല്യുവിൽ കുടുക്കിയായിരുന്നു ജിമ്മി വിക്കറ്റ് സ്വന്തമാക്കിയത്. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് കളിച്ച താരമെന്ന റിക്കാർഡ് അലിസ്റ്റർ കുക്കുമായി ആൻഡേഴ്സൺ പങ്കുവച്ചു. 30 ടെസ്റ്റുകളാണ് ഇരുവരും ഇന്ത്യക്കെതിരെ കളിച്ചത്.


ഇന്ത്യയെ ഏറ്റവും അധികം ടെസ്റ്റിൽ നയിച്ചതിന്‍റെ റിക്കാർഡ് വിരാട് കോഹ്‌ലി (60 ടെസ്റ്റ്), എം.എസ്. ധോണിക്ക് ഒപ്പമെത്തിയ മത്സരവുമാണിത്.

സ്കോർ ബോർഡ്

ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ്: ക്രൗളി സി സിറാജ് ബി അക്സർ 9, സിബ്‌ലി ബി അക്സർ 2, ബെയർസ്റ്റൊ എൽബിഡബ്ല്യു ബി സിറാജ് 28, റൂട്ട് എൽബിഡബ്ല്യു ബി സിറാജ് 5, സ്റ്റോക്സ് എൽബിഡബ്ല്യു ബി വാഷിംഗ്ടണ്‍ 55, പോപ്പ് സി ശുഭ്മാൻ ബി അശ്വിൻ 29, ലോറൻസ് സ്റ്റംപ്ഡ് പന്ത് ബി അക്സർ 46, ഫോക്സ് സി രഹാനെ ബി അശ്വിൻ 1, ബെസ് എൽബിഡബ്ല്യു ബി അക്സർ 3, ലീച്ച് എൽബിഡബ്ല്യു ബി അശ്വിൻ 7, ആൻഡേഴ്സണ്‍ നോട്ടൗട്ട് 10, എക്സ്ട്രാസ് 10, ആകെ 75.5 ഓവറിൽ 205.

വിക്കറ്റ് വീഴ്ച: 1-10, 2-15, 3-30, 4-78, 5-121, 6-166, 7-170, 8-188, 9-189, 10-205.
ബൗളിംഗ്: ഇഷാന്ത് 9-2-23-0, സിറാജ് 14-2-45-2, അക്സർ 26-7-68-4, അശ്വിൻ 19.5-4-47-3, വാഷിംഗ്ടണ്‍ 7-1-14-1.

ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ശുഭ്മാൻ എൽബിഡബ്ല്യു ബി ആൻഡേഴ്സണ്‍ 0, രോഹിത് നോട്ടൗട്ട് 8, പൂജാര നോട്ടൗട്ട് 15, എക്സ്ട്രാസ് 1, ആകെ 12 ഓവറിൽ 24/1.വിക്കറ്റ് വീഴ്ച: 1-0.
ബൗളിംഗ്: ആൻഡേഴ്സണ്‍ 5-5-0-1, സ്റ്റോക്സ് 2-1-4-0, ലീച്ച് 4-0-16-0, ബെസ് 1-0-4-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.