600ൽ റിക്കാർഡിട്ട് cr7
600ൽ റിക്കാർഡിട്ട് cr7
Thursday, March 4, 2021 1:03 AM IST
ടൂറിൻ: ലീഗ് ഫുട്ബോൾ കരിയറിൽ 600 മത്സരങ്ങൾ എന്ന നാഴികക്കല്ലിലെത്തിയ മത്സരത്തിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ യുവന്‍റസിനായി വലകുലുക്കി റിക്കാർഡ് ബുക്കിൽ. ഇറ്റാലിയൻ സീരി എയിൽ സ്പെസ്യക്കെതിരായ ഹോം മത്സരത്തിൽ യുവന്‍റസ് 3-0നു ജയിച്ചപ്പോൾ മൂന്നാം ഗോൾ, 89-ാം മിനിറ്റിൽ റൊണാൾഡോയുടെ വകയായിരുന്നു. ആൽവാരൊ മൊറാട്ട (62’), ഫെഡെറിക്കൊ ചീസ (71’) എന്നിവരായിരുന്നു യുവന്‍റസിന്‍റെ മറ്റ് ഗോൾനേട്ടക്കാർ.

ഈ ഗോളോടെ സീരി എ 2020-21 സീസണിൽ റൊണാൾഡോ 20 ഗോൾ തികച്ചു. തുടർച്ചയായ 12-ാം സീസണിലാണു ലീഗ് ഫുട്ബോളിൽ (ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ) റൊണാൾഡോ ഇരുപതോ അതിൽ അധികമോ ഗോൾ സ്വന്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന യൂറോപ്പിലെ അഞ്ച് വന്പൻ ലീഗുകളിലെ ഏക താരമാണു റൊണാൾഡോ.


ലീഗിൽ 24 മത്സരങ്ങളിൽനിന്ന് 49 പോയിന്‍റുമായി യുവന്‍റസ് മൂന്നാം സ്ഥാനത്ത് എത്തി. ഇന്‍റർ മിലാൻ (56 പോയിന്‍റ്), എസി മിലാൻ (52) എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.