ബെയ്ൽ സ്റ്റൈൽ
ബെയ്ൽ സ്റ്റൈൽ
Monday, March 1, 2021 10:08 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ, ആഴ്സണൽ, ടോട്ടനം എന്നിവ ജയം നേടിയപ്പോൾ കരുത്തരായ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിച്ചു.

ടോട്ടനത്തിൽ തിരിച്ചെത്തിയശേഷം ഗാരെത് ബെയ്ൽ നടത്തിയ ഏറ്റവും മികച്ച പ്രകടനമായിരുന്നു ബേണ്‍ലിക്കെതിരേ ഹോട്സ്പർ സ്റ്റേഡിയത്തിൽ കണ്ടത്. ബെയ്ൽ രണ്ടു ഗോൾ (2’, 55’) നേടിയ മത്സരത്തിൽ ഹാരി കെയ്നും (15’), ലൂകാസ് മൗരയും (31’) വല കുലുക്കി. തോമസ് ടൂഹെൽ പരിശീലകസ്ഥാനം ഏറ്റെടുത്തശേഷം തോൽവി അറിയാതെയുള്ള (6 ജയം, 3 സമനില) ചെൽസിയുടെ മുന്നേറ്റം തുടരുന്നു. ഹോം മത്സരത്തിൽ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ലീഗിൽ തുടർച്ചയായ നാലു തോൽവിക്കുശേഷം ലിവർപൂൾ ജയം സ്വന്തമാക്കി. ഷെഫീൽഡ് യുണൈറ്റഡിനെതിരായ എവേ പോരാട്ടത്തിൽ ലിവർപൂൾ 2-0നു ജയിച്ചു. മറ്റൊരു മത്സരത്തിൽ ആഴ്സണൽ 3-1ന് ലെസ്റ്ററിനെ കീഴടക്കി. എവേ പോരാട്ടത്തിൽ ഒരു ഗോളിനു പിന്നിൽ നിന്നശേഷമായിരുന്നു ഗണ്ണേഴ്സിന്‍റെ തിരിച്ചുവരവു ജയം.


മാഞ്ചസ്റ്റർ സിറ്റി (52 പോയിന്‍റ്), മാഞ്ചസ്റ്റർ യുണൈറ്റഡ് (50), ലെസ്റ്റർ സിറ്റി (49), വെസ്റ്റ് ഹാം (45), ചെൽസി (44), ലിവർപൂൾ (43) എന്നിവയാണു യഥാക്രമം ലീഗിൽ ആദ്യ 6 സ്ഥാനങ്ങളിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.