സലാം ജോക്കോ!
സലാം ജോക്കോ!
Monday, March 1, 2021 10:08 PM IST
സൂറിച്ച്: സെർബിയയുടെ ടെന്നീസ് സൂപ്പർ താരം നൊവാക്ക് ജോക്കോവിച്ച് പുരുഷ സിംഗിൾസ് ലോക റാങ്കിംഗിൽ റോജർ ഫെഡററിന്‍റെ റിക്കാർഡിനൊപ്പം. ഏറ്റവും കൂടുതൽ ആഴ്ചകൾ ലോക റാങ്കിംഗിന്‍റെ തലപ്പത്ത് തുടരുക എന്ന സ്വിസ് താരത്തിന്‍റെ റിക്കാർഡിനൊപ്പം ജോക്കോവിച്ച് എത്തി, 310 ആഴ്ചകൾ. അടുത്തയാഴ്ചയും ലോക ഒന്നാം നന്പറിൽത്തന്നെ തുടരുന്നതോടെ ജോക്കോവിച്ച് റിക്കാർഡ് സ്വന്തം പേരിൽ മാത്രമാക്കും.

ഓസ്ട്രേലിയൻ ഓപ്പണ്‍ ജേതാവായ ജോക്കോവിച്ച് സമീപനാളിലൊന്നും ഒന്നാം റാങ്കിൽനിന്ന് ഇറങ്ങില്ലെന്ന് ഏകദേശം ഉറപ്പാണ്. ഓസ്ട്രേലിയൻ ഓപ്പണോടെ 18 ഗ്രാൻസ്‌ലാം എന്ന നേട്ടത്തിലും ജോക്കർ എത്തിയിരുന്നു.


2018 ജൂണിലാണ് റോജർ ഫെഡറർ ലോക ഒന്നാം നന്പറിൽ 310-ാം ആഴ്ച പൂർത്തിയാക്കിയത്. 2020 ഫെബ്രുവരി മൂന്ന് മുതലാണ് ജോക്കോവിച്ച് ഒന്നാം റാങ്കിൽ തിരിച്ചെത്തിയത്.

റിക്കാർഡ് അകലെ

പുരുഷവിഭാഗത്തിൽ ഒന്നാമത് എത്തിയെങ്കിലും ടെന്നീസ് ചരിത്രത്തിൽ ഏറ്റവും അധികം ആഴ്ചകൾ ഒന്നാം സ്ഥാനത്ത് തുടർന്നതിന്‍റെ റിക്കാർഡിലേക്കു ജോക്കോവിച്ചിന് ഇനിയും ദൂരമേറെയുണ്ട്. വനിതാ താരങ്ങളായ സ്റ്റെഫി ഗ്രാഫ് (377 ആഴ്ച), മാർട്ടിന നവരത്‌ലോവ (332), സെറീന വില്യംസ് (319) എന്നിവരാണു ജോക്കോയ്ക്കു മുന്നിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.