പട്ടേൽ സ്റ്റേഡിയം മോദി സ്റ്റേഡിയമാക്കി
പട്ടേൽ സ്റ്റേഡിയം മോദി സ്റ്റേഡിയമാക്കി
Thursday, February 25, 2021 12:47 AM IST
അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ ഇനി മുതൽ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നറിയപ്പെടും. 1,10,000 പേർക്ക് കളി കാണാൻ സൗകര്യമുള്ള നവീകരിച്ച സ്റ്റേഡിയം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ രാജ്യത്തിനു സമർപ്പിച്ചു.

നേരത്തേ സർദാർ പട്ടേൽ സ്റ്റേഡിയം എന്നായിരുന്നു ഇതിന്‍റെ പേര്. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ബിസിസിഐ സെക്രട്ടറി ജെയ് ഷാ തുടങ്ങിയവർ സന്നിഹിതരായി. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ചടങ്ങിനെത്തിയില്ല.

സ്റ്റേഡിയത്തിന്‍റെ പേര് സർദാർ പട്ടേൽ എന്നതു മാറ്റി നരേന്ദ്ര മോദി എന്നാക്കിയതു വിമർശനങ്ങൾക്കു വഴിതെളിച്ചു. സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പേരുമാത്രമാണു മാറ്റിയതെന്ന വിശദ്ധീകരണവുമായി ഗുജറാത്ത് സർക്കാർ രംഗത്തെത്തി.


ഇഷാന്തിന് ആദരം

100-ാം ടെസ്റ്റ് കളിക്കുന്ന പേസർ ഇഷാന്ത് ശർമയെ മത്സരത്തിനു മുന്പ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഫലകങ്ങൾ നൽകി ആദരിച്ചു. ഇന്ത്യൻ ടീം അംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇഷാന്തിനെ മൈതാനത്തേക്ക് ആനയിച്ചത്. ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കുന്ന രണ്ടാമത്തെ പേസ് ബൗളറാണ് ഇഷാന്ത്. കപിൽ ദേവ് ആണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. 100 ടെസ്റ്റ് എന്ന നാഴികക്കല്ല് പിന്നിടുന്ന 11-ാമത് ഇന്ത്യൻ താരമാണ് മുപ്പത്തിരണ്ടുകാരനായ ഇഷാന്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.