യുവേഫ ചാന്പ്യൻസ് ലീഗ്: മിലാനില്‍ റയല്‍
യുവേഫ ചാന്പ്യൻസ് ലീഗ്:  മിലാനില്‍ റയല്‍
Friday, November 27, 2020 1:45 AM IST
മിലാന്‍: മൂന്നു വര്‍ഷത്തിനുശേഷം എഡൻ ഹസാർഡ് ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ബിയില്‍ 2-0ന് ഇന്‍റര്‍ മിലാനെ തോല്‍പ്പിച്ചു. ജയത്തോടെ റയല്‍ ഏഴു പോയിന്‍റുമായി രണ്ടാം സ്ഥാനത്തെത്തി. നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ റയലിനു ജയം അനിവാര്യമായിരുന്നു. നാലു മത്സരം കഴിഞ്ഞപ്പോള്‍ ഇന്‍ററിന് ഇതുവരെ ജയം കാണാനായിട്ടില്ല.

നാച്ചോ മോണ്‍റയലിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനല്‍റ്റിയിലൂടെ ഹസാര്‍ഡ് ഏഴാം മിനിറ്റില്‍ റയലിനെ മുന്നിലെത്തിച്ചു. 2017 നവംബര്‍ 22ന് ചെല്‍സിയുടെ കുപ്പായത്തില്‍ ക്വാരബാഗിനെതിരെയായിരുന്നു ഹസാര്‍ഡ് അവസാനമായി ചാമ്പ്യന്‍സ് ലീഗില്‍ നേടിയ ഗോള്‍.
33-ാം മിനിറ്റില്‍ റഫറിയുമായി വാഗ്വാദത്തിലേര്‍പ്പെട്ട അര്‍തുറോ വിദാല്‍ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട് മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങി. ഇതോടെ പത്തുപേരുമായി ഇന്‍ററിനു മത്സരം തുടരേണ്ടിവന്നു.

59-ാം മിനിറ്റില്‍ അഷ്റഫ് ഹക്കിമിന്‍റെ സെല്‍ഫ് ഗോള്‍ റയലിന്‍റെ ലീഡ് ഉയര്‍ത്തി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ബൊറൂസിയ മോണ്‍ഹെന്‍ഗ്ലാഡ്ബാക് 4-0ന് ഷാക്തര്‍ ഡൊണറ്റ്‌സ്‌കിനെ തോല്‍പ്പിച്ചു. ഒമ്പത് പോയിന്‍റാണ് ഗ്ലാഡ്ബാക്കിന്.

ലിവര്‍പൂളിനെ ഞെട്ടിച്ച് അത്‌ലാന്ത

ലിവര്‍പൂള്‍: സ്വന്തം ഗ്രൗണ്ടില്‍ ലിവര്‍പൂളിന് അപ്രതീക്ഷിത തോല്‍വി. ഗ്രൂപ്പ് ഡി മത്സരത്തില്‍ ലിവര്‍പൂളിനെ അത്‌ലാന്ത ഏകപക്ഷീയമായ രണ്ടു ഗോളിനു തകര്‍ത്തു. 60, 64 മിനിറ്റുകളില്‍ ജോസിപ് ഇലിസിച്ച്, റോബിന്‍ ഗോസന്‍ എന്നിവരുടെ ഗോളുകളിലാണ് അത്‌ലാന്തയുടെ ജയം. ഇരുടീമും ഇറ്റലിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ലിവര്‍പൂള്‍ 5-0ന് ജയിച്ചിരുന്നു. ജയത്തോടെ അത്‌ലാന്ത നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്തുകയും ചെയ്തു. ഒമ്പത് പോയിന്‍റുമായി ലിവര്‍പൂളാണു മുന്നില്‍. ഏഴ് പോയിന്‍റ് വീതമുള്ള അയാക്‌സ് ആംസ്റ്റര്‍ഡാമും അത്‌ലാന്തയുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അയാക്‌സ് 3-1ന് മിജുലാന്‍ഡിനെ പരാജയപ്പെടുത്തി.


ബയേണ്‍ പ്രീക്വാര്‍ട്ടറില്‍

മ്യൂണിക്: നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് എഫ്‌സി സാല്‍സ്ബര്‍ഗിനെതിരെയുള്ള മത്സരത്തില്‍ വന്‍ ഫോമിലെത്താനായില്ലെങ്കിലും 3-1ന്‍റെ ജയത്തോടെ ഗ്രൂപ്പ് എയില്‍നിന്നു പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. നാലു മത്സരങ്ങളില്‍ 12 പോയിന്‍റാണ് ബയേണിന്.
ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന്‍റെ തുടര്‍ച്ചയായ 15-ാം ജയമാണ്.

റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (42-ാം മിനിറ്റ്), കിംഗ്‌സ്‌ലി കോമാന്‍ (52-ാം മിനിറ്റ്), ലോറോയ് സേന്‍ (68-ാം മിനിറ്റ്) എന്നിവരാണു ബയേണിനായി ഗോള്‍ നേടിയത്. മെര്‍ജിം ബെറിഷയാണു സാല്‍സ്ബര്‍ഗിന്‍റെ ഗോള്‍ നേടിയത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ലോക്കോമോട്ടിവ് മോസ്‌കോ ഗോള്‍രഹിത സമനിലയില്‍ കുരുക്കി.

ഫോഡന്‍ ഗോളില്‍ സിറ്റി

ആഥന്‍സ്: ഫില്‍ ഫോഡന്‍ നേടിയ ഏകഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 1-0ന് ഒളിമ്പ്യാക്കോസിനെ തോല്‍പ്പിച്ചു. ജയത്തോടെ ഗ്രൂപ്പ് സിയില്‍ 12 പോയിന്‍റുമായി സിറ്റി പ്രീക്വാര്‍ട്ടറിലെത്തുകയും ചെയ്തു. 36-ാം മിനിറ്റിലായിരുന്നു ഫോഡന്‍റെ ഗോള്‍.

മറ്റൊരു മത്സരത്തില്‍ എഫ്‌സി പോര്‍ട്ടോ എവേ മത്സരത്തില്‍ മാഴ്‌സെയ്‌ക്കെതിരേ 2-0ന്‍റെ അനായാസ ജയം നേടി. ഒമ്പത് പോയിന്‍റുമായി പോര്‍ട്ടോയാണു രണ്ടാമത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.