തുപ്പലും ചുമയും കളത്തിനു പുറത്ത്
തുപ്പലും ചുമയും കളത്തിനു പുറത്ത്
Wednesday, August 5, 2020 12:24 AM IST
ലണ്ടന്‍: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കളിക്കളത്തില്‍ പുതിയ നിയമങ്ങളെത്തി. ക്രിക്കറ്റില്‍ പന്തില്‍ തുപ്പല്‍ തേക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതുപോലെ തന്നെ ഫുട്‌ബോള്‍ കളത്തിലും തുപ്പലിനും ചുമയ്ക്കും സ്ഥാനമില്ല. കളത്തില്‍ തുപ്പിയാലും ചുമച്ചാലും റഫറി ചുവപ്പ് കാര്‍ഡ് കാണിക്കാം.

ഗ്രൗണ്ടില്‍ ഒരു കളിക്കാരാന്‍ എതിര്‍ കളിക്കാരന്‍റെയോ ഒഫീല്‍ഷല്‍സിന്‍റെയോ സമീപത്തുനിന്നു ചുമച്ചാല്‍ റഫറിക്ക് മഞ്ഞക്കാര്‍ഡോ ചുവപ്പോ നല്‍കാം. ഗ്രൗണ്ടില്‍ അധിക്ഷേപ വാക്കുകള്‍ ഉപയോഗിക്കുന്നതിനു സമാനമായിരിക്കും കളത്തിലെ ചുമയും തുപ്പലും. ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷനാണ് ശ്രദ്ധേയ തീരുമാനം എടുത്തിരിക്കുന്നത്.


ദൂരെനിന്നു സ്വാഭാവികമായുള്ള ചുമയാണെങ്കില്‍ ഈ നിയമപരിധിയില്‍ വരില്ല. ചുമ അധിക്ഷേപകരമായി തോന്നിയാല്‍ റഫറിക്ക് ഇഷ്ടമുള്ളത് തീരുമാനിക്കാമെന്ന്് ഇന്‍റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഐഎഎഫ്എബി) പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.