തോമസ് കപ്പ്, ഊബര്‍ കപ്പ്: ഇന്ത്യക്ക് ആശ്വാസം
തോമസ് കപ്പ്, ഊബര്‍ കപ്പ്: ഇന്ത്യക്ക് ആശ്വാസം
Tuesday, August 4, 2020 12:18 AM IST
ന്യൂഡല്‍ഹി: തോമസ് കപ്പ്, ഊബര്‍ കപ്പ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് ആശ്വാസം. ഇന്നലെ നടന്ന ഗ്രൂപ്പ് നറുക്കെടുപ്പില്‍ ഇന്ത്യ താരതമ്യേന അനായാസമായ ഗ്രൂപ്പിലാണ് ഇടംപിടിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യന്‍ ടീമുകള്‍ക്ക് വലിയ ഭീഷണി ഉണ്ടാകില്ലെന്നാണ് ഗ്രൂപ്പുകള്‍ കാണിക്കുന്നത്.

രണ്ടു തവണ മാറ്റിവച്ച ഈ വര്‍ഷത്തെ തോമസ് കപ്പ്, ഊബര്‍ കപ്പ് ടൂര്‍ണമെന്‍റുകള്‍ ഒക്ടോബറില്‍ നടക്കും. മൂന്നു മുതല്‍ 11 വരെ ഡെന്‍മാര്‍ക്കിലെ ആര്‍ഹസാണ് ടൂര്‍ണമെന്‍റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. ബിഡബ്ല്യുഎഫിന്‍റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന ക്വലാലംപുരിലാണ് നറുക്കെടുപ്പ് നടന്നത്.

ഗ്രൂപ്പ് സിയിലുള്ള ഇന്ത്യന്‍ ടീം പുരുഷ ടീമിനൊപ്പമുള്ളത് 2016ലെ ചാമ്പ്യന്മാരായ ഡെന്‍മാര്‍ക്ക്, ജര്‍മനി, അള്‍ജീരിയ ടീമുകളാണ്. ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യന്‍ വനിതകള്‍. 14 തവണ ചാമ്പ്യന്മായ ചൈനയെ കൂടാതെ ഫ്രാന്‍സും ജര്‍മനിയും ഈ ഗ്രൂപ്പിലാണ്. ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ടൂര്‍ണമെന്‍റിലെ അഞ്ചാം സീഡുകളാണ്.

1949ല്‍ സ്ഥാപിതമായ തോമസ് കപ്പില്‍ ഇന്ത്യക്ക് ഇതുവരെ സെമി ഫൈനലില്‍ പ്രവേശിക്കാനായിട്ടില്ല. 2016ല്‍ ഡെന്‍മാര്‍ക്ക് ചാമ്പ്യന്മാരാകുന്നതുവരെ ഈ കപ്പ് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നു പുറത്തുപോയിട്ടില്ല. ചൈന, ജപ്പാന്‍, ഇന്തോനേഷ്യ, മലേഷ്യ ടീമുകളാണ് കിരീടം സ്വന്തമാക്കിക്കൊണ്ടിരുന്നത്. 13 കിരീടങ്ങളുള്ള ഇന്തോനേഷ്യയാണ് മുന്നില്‍. ചൈന പത്ത് തവണയും ജേതാക്കളായി. 2016ലെ ഫൈനലില്‍ ഇന്തോനേഷ്യയെ തോല്‍പ്പിച്ചാണ് ഡെന്മാര്‍ക്ക് തോമസ് കപ്പ് നേടുന്ന അഞ്ചാത്തെ രാജ്യവും ആദ്യത്തെ യൂറോപ്യന്‍ രാജ്യവുമായത്. ചൈനയാണ് നിലവിലെ ചാമ്പ്യന്മാര്‍.


വനിതകളുടെ ടൂര്‍ണമെന്‍റായ ഊബര്‍കപ്പില്‍ ഇന്ത്യക്ക് ഇതുവരെ ഫൈനലിലെത്താനായിട്ടില്ല. രണ്ടു തവണ സെമി ഫൈനലിലെത്തിയതാണ് ഏറ്റവും വലിയ നേട്ടം. 2016ലും 2018ലുമാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചത്. ജപ്പാനാണ് നിലവിലെ ചാമ്പ്യന്മാര്‍. ആറു തവണ ജപ്പാന്‍ കിരീടമുയര്‍ത്തിയിട്ടുണ്ട്. 14 തവണ ജേതാക്കളായ ചൈനയാണ് മുന്നില്‍.

1957ല്‍ സ്ഥാപിതമായ ഈ ടൂര്‍ണമെന്‍റിൽ തുടര്‍ച്ചയായ മൂന്നു വര്‍ഷം (1957, 1960, 1963) യുഎസ്എ ആയിരുന്നു ജേതാക്കളായത്. പിന്നീട് ഏഷ്യന്‍ രാജ്യങ്ങളുടെ ആധിപത്യമായിരുന്നു. ചൈന, ജപ്പാന്‍, ഇന്തോനേഷ്യ രാജ്യങ്ങള്‍ക്കൊപ്പം ഇടയ്ക്ക് ദക്ഷിണ കൊറിയ ചാമ്പ്യന്മാരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.