അബ്ദുൾ ഹക്കു ബ്ലാസ്റ്റേഴ്‌സില്‍ തുടരും
അബ്ദുൾ ഹക്കു  ബ്ലാസ്റ്റേഴ്‌സില്‍ തുടരും
Wednesday, July 29, 2020 11:30 PM IST
കൊച്ചി: പ്രതിരോധനിരക്കാരൻ അബ്ദുൾ ഹക്കുവുമായി കേരള ബ്ലാസ്റ്റേഴ്സ് കരാർ നീട്ടി. മൂന്നു വർഷത്തേക്കാണ് പുതിയ കരാർ. നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിൽ നിന്ന് കഴിഞ്ഞ സീസണിലാണ് സെന്‍റർ ബാക്കായ 25കാരൻ ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

മലപ്പുറം വാണിയന്നൂര്‍ സ്വദേശിയായ ഹക്കു നെടിയോടത്ത് തിരൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിന്നാണ് ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഡിഎസ്‌കെ ശിവാജിയന്‍സ് യൂത്ത് ടീമിലും സീനിയര്‍ ടീമിലും കളിച്ചു. പിന്നീട് ഐലീഗ് രണ്ടാം ഡിവിഷനില്‍ ക്ലബ്ബായ ഫത്തേ ഹൈദരാബാദിനായും ബൂട്ടണിഞ്ഞിട്ടുണ്ട്.


പ്രതിരോധ നിരയില്‍ മുഖ്യസ്ഥാനം കൈകാര്യം ചെയ്യുവാന്‍ അബ്ദുള്‍ ഹക്കുവിനു കഴിവുണ്ടെന്നു കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ബംഗളൂരു എഫ്സിയിൽ നിന്ന് നിഷുകുമാറിനെയും മാനേജ്മെന്‍റ് ടീമിലെത്തിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.