ഹൃദയമുള്ളവൻ, ദൃഢവിശ്വാസി...
ഹൃദയമുള്ളവൻ, ദൃഢവിശ്വാസി...
Thursday, July 9, 2020 12:33 AM IST
ചെയ്ത കുറ്റം അംഗീകരിക്കാനാവില്ല, എന്നാൽ, അത് പ്രകോപിപ്പിച്ചതുകൊണ്ടാണ്. അയാൾ ഹൃദയമുള്ളവനും ദൃഢവിശ്വാസിയുമാണ്- ഫ്രാൻസിന്‍റെ മുൻ പ്രസിഡന്‍റായിരുന്ന ഴാക് റെനെ ഷിറാക്ക്, സിനദീൻ സിദാനെക്കുറിച്ച് പറഞ്ഞതിങ്ങനെ.

2006 ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ കുപ്രസിദ്ധമായ ‘മറ്റെരാറ്റ്സി ഹെഡറിലൂടെ’ സിദാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെക്കുറിച്ചായിരുന്നു ഷിറാക്കിന്‍റെ ഈ വാക്കുകൾ. ഇറ്റാലിയൻ പ്രതിരോധ താരമായ മാർക്കോ മറ്റെരാറ്റ്സിയുടെ പ്രകോപനത്തിൽ പരിസരം മറന്ന സിദാന്‍റെ പ്രതികരണം ഫ്രാൻസിനു നഷ്ടപ്പെടുത്തിയത് ലോകകിരീടമായിരുന്നു. എന്നാൽ, വേദനിപ്പിക്കുന്ന ആ യാഥാർഥ്യം ഉൾക്കൊണ്ട ഫ്രാൻസ് ജനത ഒന്നടങ്കം തങ്ങളുടെ സൂപ്പർ ഹീറോയ്ക്കു പിന്നിൽ അണിനിരക്കുന്നതാണ് ലോകം ദർശിച്ചത്. അതെ, 2006 ലോകകപ്പ് ഫൈനലിൽ മറ്റെരാറ്റ്സിയെ നെഞ്ചിൽ തലകൊണ്ടിടിച്ച് സിദാൻ വീഴ്ത്തിയതും പെനൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലി കിരീടം നേടിയതും ഇതുപോലൊരു ജൂലൈ ഒന്പതിന്.

ജർമൻ തലസ്ഥാനമായ ബെർലിനിൽ 2006 ലോകകപ്പ് ഫുട്ബോൾ കിരീടപോരാട്ടത്തിനായി ഫ്രാൻസും ഇറ്റലിയും. 1982നുശേഷം ഫ്രാൻസിനെതിരേ ഇറ്റലിക്ക് ജയിക്കാൻ സാധിച്ചിരുന്നില്ല. ഏറ്റവും അവസാനം 1998 ലോകകപ്പ് ക്വാർട്ടറിലും 2000 യൂറോ ഫൈനലിലുമായിരുന്നു ഇരു ടീമുകളും മുഖാമുഖമിറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനമായിരുന്നെങ്കിലും പ്രീക്വാർട്ടറിൽ സ്പെയിനിനെയും ക്വാർട്ടറിൽ ബ്രസീലിനെയും സെമിയിൽ പോർച്ചുഗലിനെയും കീഴടക്കി ഫ്രാൻസ് ഫൈനലിൽ. ഗ്രൂപ്പ് ഘട്ടത്തിൽ മുതൽ കൃത്യമായ ഗെയിം പ്ലാനോടെ മുന്നേറിയ ഇറ്റലി പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയെയും ക്വാർട്ടറിൽ യുക്രെയ്നെയും സെമിയിൽ ജർമനിയെയും പിന്തള്ളി.

പ്രതിരോധം ഒരു കലയാണെന്ന് തെളിയിച്ച ഫാബിയോ കന്നവാരൊയുടെ നേതൃത്വത്തിൽ ഇറ്റലിയും 1998ൽ ഫ്രാൻസിന് കന്നി ലോകകപ്പ് സമ്മാനിച്ച ഇതിഹാസമായ സിദാന്‍റെ നേതൃത്വത്തിൽ ഫ്രാൻസും. ആ മേയിൽ റയൽ മാഡ്രിഡിനായി കളിച്ച് ക്ലബ് കരിയറിനു വിരാമമിട്ട സിദാൻ, ലോകകപ്പോടെ ഫുട്ബോളിൽനിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതായത് ലോകകപ്പ് ഫൈനലാണ് സിദാന്‍റെ ഫുട്ബോൾ കരിയറിലെ അവസാന മത്സരം. കിരീടത്തോടെ മടങ്ങാനുള്ള സിദാന്‍റെ ശ്രമം അത്ര എളുപ്പമല്ലെന്ന് ആദ്യ മിനിറ്റിലെ കന്നവാരൊയുടെ തിയറി ഒൻ‌റി ടാക്ലിംഗിലൂടെ ഇറ്റലി വ്യക്തമാക്കി. എന്നാൽ, ഏഴാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് പനേങ്ക സ്റ്റൈലിൽ ഗോളാക്കി സിദാൻ ഫ്രാൻസിനു ലീഡ് സമ്മാനിച്ചു.

ക്രോസ് ബാറിലിടിച്ച ആ കിക്ക് ഗോൾ ലൈൻ കടന്നെങ്കിലും തിരിച്ചെത്തിയതും റഫറി ഗോൾ അനുവദിച്ചതുമെല്ലാം ചരിത്രം. 19-ാം മിനിറ്റിൽ ആന്ദ്രേ പിർലോയുടെ കോർണറിൽ മിന്നും ഹെഡറിലൂടെ മറ്റെരാറ്റ്സി ഇറ്റലിയെ സമനിലയിലെത്തിച്ചു. ഇരു ഗോൾ മുഖവും വിറച്ചെങ്കിലും നിശ്ചിത സമയത്ത് പിന്നീട് ഗോൾ പിറന്നില്ല. 103-ാം മിനിറ്റിൽ സിദാന്‍റെ മിന്നും ഹെഡർ ഇറ്റാലിയൻ ഗോളി ജിയാൻലൂയിജി ബഫണ്‍ പണിപ്പെട്ട് കുത്തിയകറ്റി. 110-ാം മിനിറ്റിൽ മറ്റെരാറ്റ്സിയെ ഹെഡ് ചെയ്ത് വീഴ്ത്തി സിദാൻ മാർച്ചിംഗ് ഓർഡർ കൈപ്പറ്റി. നായകനെ വീഴ്ത്തി മാനസിക മുൻതൂക്കം നേടാൻ ഇറ്റലിക്കായി. ഷൂട്ടൗട്ടിൽ ഡേവിഡ് ട്രെസെഗെയ്ക്ക് പിഴച്ചപ്പോൾ അസൂറികൾ 5-3ന്‍റെ ജയത്തോടെ കിരീടത്തിൽ മുത്തമിട്ടു. സിദാൻ പ്രകോപിതനാകാനുള്ള കാരണമന്വേഷിച്ചായിരുന്നു പിന്നീടുള്ള മാധ്യമ യാത്രകൾ. ഒടുവിൽ മറ്റെരാറ്റ്സിതന്നെ അക്കാര്യം പറഞ്ഞു, താൻ സിദാന്‍റെ പെങ്ങളെക്കുറിച്ച് മോശം വാക്കുകളുപയോഗിച്ചു, അയാൾക്ക് പെങ്ങൾ ഉണ്ടെന്ന് അറിയില്ലായിരുന്നു!


അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.