ഷൂട്ടിംഗ് സീസണ്‍: പ്രതീക്ഷയില്‍ അസോസിയേഷനുകള്‍
ഷൂട്ടിംഗ് സീസണ്‍: പ്രതീക്ഷയില്‍  അസോസിയേഷനുകള്‍
Thursday, June 4, 2020 11:06 PM IST
ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീഷണി കായികലോകത്തെഒന്നടങ്കം താറുമാറാക്കി. ഒളിമ്പിക്‌സ് ഉള്‍പ്പെടെ പ്രധാന പല പരിപാടികളും മാറ്റിവച്ചിരിക്കുകയാണ്. അത്‌ലറ്റുകള്‍ക്ക് പരിശീലനത്തിന് ഇറങ്ങാനും പറ്റാത്ത സാഹചര്യ ഇന്ത്യയില്‍ ആഭ്യന്തര കായിക മേഖല ഇനിയെന്തു നടപടിയെടുക്കണമെന്നു ചിന്തിക്കുകയാണ്.

ഇതേക്കുറിച്ച് വിവിധ സംഘടനകള്‍ ചര്‍ച്ചകള്‍ തുടങ്ങി. സര്‍ക്കാരിന്‍റെ പ്രത്യേക അനുമതിയോടെ പ്രധാന കായികതാരങ്ങള്‍ സ്റ്റേഡിയങ്ങളില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ അന്താരാഷ്‌ട്ര കായിക മത്സരങ്ങള്‍ നടക്കാനുള്ള സാധ്യതകള്‍ കുറവാണ്. എന്നാല്‍ സംസ്ഥാന തലവും ദേശീയ ചാമ്പ്യന്‍ഷിപ്പുകളും കൊറോണ വൈറസിന്‍റെ ഭീഷണിയില്‍ പെടില്ലെന്ന പ്രതീക്ഷയിലാണ് കായികതാരങ്ങള്‍.

സാധാരണയായി ജൂലൈയിലാണ് ഇന്ത്യയില്‍ ആഭ്യന്തര ഷൂട്ടിംഗ് സീസണു തുടക്കമാകുന്നത്. എന്നാല്‍ 2020ല്‍ ശേഷിക്കുന്ന മാസങ്ങളിലെ കാര്യങ്ങള്‍ അറിയാന്‍ ഷൂട്ടര്‍മാര്‍ ഇനിയും കാത്തിരിക്കണം.

ദേശീയ സംഘടനയുടെയും സംസ്ഥാനങ്ങളിലെ സംഘടനകളുടെയും പ്രതീക്ഷകള്‍ നഷ്ടമായിട്ടില്ല. ജൂലൈയില്‍ ദേശീയ ക്യാമ്പ് നടത്താമെന്ന പ്രതീക്ഷ നാഷണല്‍ റൈഫിൾ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ) പങ്കുവച്ചതോടെ ഇന്ത്യയിലെ ഷൂട്ടര്‍മാരുടെ പ്രതീക്ഷകള്‍ ഉയര്‍ന്നു.

കോവിഡ് -19ന്‍റെ അവസ്ഥ അറിഞ്ഞു മാത്രമേ മുന്നോട്ടു പോകൂ. ആഭ്യന്തര സീസണ്‍ ആരംഭിക്കാനുള്ള യോജിച്ച സമയമാണെന്നു തോന്നിയാല്‍ സംസ്ഥാന അസോസിയേഷനുകൾക്ക് റേഞ്ചുകള്‍ തുറക്കാനും ജില്ലാതല, സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പുകള്‍ നടത്താനും അനുമതി നല്‍കും. ഇതിനുശേഷം പ്രീ നാഷണല്‍, നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തുമെന്ന് എന്‍ആര്‍എഐ സെക്രട്ടറി രാജീവ് ഭാട്യ പറഞ്ഞു.


ഞങ്ങള്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ജനുവരിയില്‍ ദേശീയ മത്സരങ്ങളാണ് നടക്കേണ്ടത്. നടക്കുമെന്ന് ഉറപ്പില്ല. ചിലപ്പോള്‍ നടന്നേക്കാം- ഭാട്യ പറഞ്ഞു.

ഇന്ത്യ മുഴുവന്‍ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ഭീഷണിയുടെ പ്രത്യേക സാഹചര്യം കണ്ട് സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളെക്കുറിച്ച് ഭാട്യ പ്രത്യേകം പരാമര്‍ശിച്ചു.

മഹാരാഷ്ട്രയില്‍ ജില്ല, സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നടത്തുന്നത് പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ രോഗാവസ്ഥ കുറവാണ്. അതുകൊണ്ട് സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകള്‍ക്കായി വ്യത്യസ്ത നയങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു.

എന്‍ആര്‍എഐയുടെ കലണ്ടര്‍ വരട്ടെയെന്നാണ് സംസ്ഥാന അസോസിയേഷനുകളും പറയുന്നത്. ഈ മത്സര കലണ്ടര്‍ വന്നാല്‍ മാത്രമേ ജില്ലാ, സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാനാകൂവെന്ന് ഡല്‍ഹി സ്‌റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി രാജീവ് ശര്‍മ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.