റൊണാള്‍ഡോയുടെ ഫേവറിറ്റ് ഫൈവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ല
റൊണാള്‍ഡോയുടെ ഫേവറിറ്റ് ഫൈവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ല
Tuesday, June 2, 2020 11:19 PM IST
മാഡ്രിഡ്: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയുടെ നിലവിലെ മികച്ച അഞ്ച് ഫുട്‌ബോള്‍ കളിക്കാരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ല. ബാഴ്‌സലോണയുടെ അര്‍ജന്‍റൈന്‍ താരം ലയണല്‍ മെസിയാണ് റൊണാള്‍ഡോയുടെ പട്ടികയിലെ ഒന്നാം സ്ഥാനത്ത്.

ലിവര്‍പൂള്‍ താരം മുഹമ്മദ് സല, റയല്‍ മാഡ്രിഡിന്‍റെ എഡന്‍ ഹസാര്‍ഡ്, പാരി സാന്‍ ഷെര്‍മയിന്‍റെ താരങ്ങളായ നെയ്മര്‍, കൈലിയന്‍ എംബാപ്പെ എന്നിവരാണ് മെസിയെ കൂടാതെ റൊണാള്‍ഡോയുടെ പട്ടികയിലുള്ളത്. മികച്ച അഞ്ച് കളിക്കാരുടെ പേര് നിര്‍ദേശിക്കുകയെന്ന ചോദ്യത്തിനാണ് ബ്രസീല്‍ താരം ഇവരുടെ പേരുകള്‍ നല്‍കിയത്. എന്നാല്‍ ഈ പട്ടികയില്‍ യുവന്‍റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്ലാതിരുന്നത് ശ്രദ്ധേയമായി.

“മെസിയാണ് ഇതില്‍ ഒന്നാമന്‍, അദ്ദേഹത്തിന് അസാമാന്യ കഴിവാണുള്ളത്. ഇതുപോലൊരു കളിക്കാരനെ കണ്ടെത്താന്‍ 20, 30 വര്‍ഷമെങ്കിലും ഇനിയെടുക്കും”- റൊണാള്‍ഡോ പറഞ്ഞു.

സലയെയും ഹസാര്‍ഡിനെയും ഇഷ്ടമാണ്. നെയ്മറുടെയും എംബാപ്പെയുടെയും കളി കാണാന്‍ വളരെ താത്പര്യമാണ് : ബ്രസീല്‍ ഇതിഹാസം പറഞ്ഞു.

2018 ലോകകപ്പിലെ പ്രകടനം കണ്ട് എംബാപ്പെയെ താനുമായി പലരും താരതമ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇത്തരം താരതമ്യപ്പെടുത്തലുകളില്‍ താന്‍ വിശ്വസിക്കുന്നില്ല. എംബാപ്പെയ്ക്ക് മികച്ച വേഗമുണ്ട്. നന്നായി ഫിനിഷ് ചെയ്യാനുമറിയാം. നീക്കങ്ങളും ഗംഭീരമാണ്. ഇരുകാലുകള്‍കൊണ്ടും ഷോട്ടുകള്‍ ഉതിര്‍ക്കാനും കഴിയും- റൊണാള്‍ഡോ പറഞ്ഞു.

ഞങ്ങളുടെ പ്രകടനങ്ങളില്‍ എന്തെങ്കിലും സാമ്യം ഉണ്ടാകും. എന്നാലും താരതമ്യപ്പെടുത്തലില്‍ വിശ്വസിക്കുന്നില്ല പ്രത്യേകിച്ച് രണ്ടു കാലഘട്ടത്തെ കളിക്കാരുമായി. കാരണം രണ്ടു കാലത്തെയും സ്ഥിതി വ്യത്യസ്തമാണ് -ബ്രസീലിന്‍റെ ലോകകപ്പ് ജേതാവ് കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.