റെയില്‍വേ ട്രാക്കില്‍നിന്നു പത്മിനി തോമസ് പടിയിറങ്ങി
റെയില്‍വേ ട്രാക്കില്‍നിന്നു പത്മിനി തോമസ്  പടിയിറങ്ങി
Sunday, May 31, 2020 11:48 PM IST
തിരുവനന്തപുരം: നീണ്ട 41 വര്‍ഷത്തെ സേവനത്തിനു ശേഷം മുന്‍ ഇന്ത്യന്‍ അത്‌ലറ്റ് പത്മിനി തോമസ് റെയില്‍വേയില്‍ നിന്നു പടിയിറങ്ങി. ചീഫ് സൂപ്പര്‍വൈസര്‍ (കംപ്യൂട്ടര്‍ റിസര്‍വേഷന്‍) പദവിയിലാണ് ഔദ്യോഗിക ജീവിതത്തോട് ഇന്നലെ വിടപറഞ്ഞത്.

കായിക താരമെന്ന നിലയിലും കായിക സംഘാടക എന്ന നിലയിലും ഒരുപോലെ കഴിവു തെളിയച്ചയാളാണ് പത്മിനി. 1982-ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെങ്കലവും 4-400 മീറ്റര്‍ റിലേയില്‍ വെള്ളിയും നേടിയാണ് പത്മിനി രാജ്യത്തിന്‍റെ അഭിമാനമായി മാറിയത്. അത്‌ലറ്റെന്ന നിലയില്‍ റെയില്‍വേയ്ക്കു വേണ്ടി നിരവധി മെഡലുകള്‍ നേടി. കായിക രംഗത്തെ മികവിന് അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം അവരെ ആദരിച്ചു. ജി.വി. രാജ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു.


പുത്തന്‍ കായികതാരങ്ങളുടെ കായിക വളര്‍ച്ചയ്ക്കായി നിരവധി സംഭാവനകള്‍ നല്കാന്‍ പത്മിനി തോമസിനു കഴിഞ്ഞു. കായിക മേഖലയെ ഏറെ സ്‌നേഹിക്കുന്ന പത്മിനി തോമസ് കായികമത്സരങ്ങളുടെ സംഘാടനത്തില്‍ സ്ഥിര സാന്നിധ്യവുമാണ്. ഭര്‍ത്താവും മുന്‍ ദേശീയ കായിക താരവുമായിരുന്ന ജോണ്‍ സെല്‍വന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് മരണമടഞ്ഞത്.
മക്കള്‍: ഡയാന, ഡാനി. മരുമക്കള്‍: കെ.ജെ. ക്ലിന്‍റണ്‍, നിമ്മി എല്‍സാ മോണ്‍ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.