2021നായി സിഎ
2021നായി സിഎ
Saturday, May 30, 2020 12:16 AM IST
ദുബായ്: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഐസിസി ട്വന്‍റി-20 ലോകകപ്പ് മാറ്റിവച്ചാൽ 2021ൽ ആതിഥേയത്വം വഹിക്കാൻ തയാറാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) ഐസിസിയെ അറിച്ചതായി റിപ്പോർട്ട്. 2021ൽ ഇന്ത്യയിൽവച്ചും ട്വന്‍റി-20 ലോകകപ്പ് നടക്കേണ്ടതുണ്ട്. ഇതിനിടെയാണ് 2021നായി ക്രിക്കറ്റ് ഓസ്ട്രേലിയ അവകാശവാദം ഉന്നയിച്ചത്. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ഓസ്ട്രേലിയയിൽ ട്വന്‍റി-20 ലോകകപ്പ് നടക്കേണ്ടത്. ഓസീസ് ലോകകപ്പ് നീട്ടിവയ്ക്കുമെന്നും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഐപിഎൽ നടത്തുമെന്നും സൂചനയുണ്ടായിരുന്നു.

ഈ വർഷത്തെ ട്വന്‍റി-20 ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനം ജൂണ്‍ 10നു നടക്കുന്ന യോഗത്തിലേ ഇനിയുണ്ടാകൂ. വ്യാഴാഴ്ച നടന്ന ഐസിസി ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, യോഗത്തിൽ സ്വീകരിക്കേണ്ട തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്ന പശ്ചാത്തലത്തിൽ അത് വേണ്ടെന്നുവച്ചു.


ഈ വർഷം ട്വന്‍റി-20 ലോകകപ്പ് നടക്കാതിരിക്കുകയും അടുത്ത വർഷം ഓസ്ട്രേലിയയ്ക്ക് അനുവദിക്കുകയും ചെയ്താൽ ഇന്ത്യയിൽ 2022ലേ നടക്കൂ. 2023ൽ ഇന്ത്യ ഏകദിന ലോകകപ്പിനും ആതിഥേയത്വം വഹിക്കുന്നുണ്ട്. കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് നികുതി ഇളവ് വേണമെന്ന് ബിസിസിഐയും ഐസിസിയും തമ്മിലുണ്ടായ ഇ-മെയിൽ വിവാദവും വ്യാഴാഴ്ചത്തെ യോഗത്തിൽ ചൂടേറിയ ചർച്ചയ്ക്കു വിഷയമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.