ചെൽസി, ദ്രോഗ്ബ, കിരീടം...
ചെൽസി, ദ്രോഗ്ബ, കിരീടം...
Tuesday, May 19, 2020 12:33 AM IST
മേയ് 19, ലണ്ടന്‍റെ സ്വന്തം നീലപ്പടയായ ചെൽസിയുടെ കിരീട നേട്ടങ്ങളിൽ ഈ ദിനത്തിനു പ്രത്യേകതയുണ്ട്. 2012ൽ ചാന്പ്യൻസ് ലീഗ്, 2007ലും 2018ലും എഫ്എ കപ്പ് കിരീടങ്ങളും ചെൽസി സ്വന്തമാക്കിയത് മേയ് 19ന്. 2007ലെ എഫ്എ കപ്പ് കിരീടത്തിലും 2012ലെ ചാന്പ്യൻസ് ലീഗ് കിരീടത്തിലും ചെൽസി ചുംബിക്കാൻ കാരണക്കാരൻ ഐവറികോസ്റ്റ് താരമായ ദിദിയർ ദ്രോഗ്ബയും.

ചെൽസി x മാഞ്ചസ്റ്റർ 2007 എഫ്എ ഫൈനൽ: പുതിയ വെംബ്ലി സ്റ്റേഡിയത്തിലെ ആദ്യ എഫ്എ ഫൈനൽ. റോയൽ എയർ ഫോഴ്സിന്‍റെ വ്യോമസാഹസം ഉൾപ്പെടെയോടെയായിരുന്നു മൈതാനത്തിന്‍റെ ഉദ്ഘാടനം. വില്യം രാജകുമാരനടക്കമുള്ള പ്രമുഖർ സന്നിഹിതരായിരുന്നു. പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരും (മാഞ്ചസ്റ്റർ യുണൈറ്റഡ്) രണ്ടാം സ്ഥാനക്കാരും (ചെൽസി) തമ്മിൽ 1986നുശേഷം നടന്ന ആദ്യ ഫൈനൽ. യുണൈറ്റഡ് 12-ാം എഫ്എയ്ക്കായും ചെൽസി നാലാം കിരീടത്തിനുമായും ലക്ഷ്യംവച്ചു. പഴയ വെബ്ലി സ്റ്റേഡിയത്തിലെ അവസാന എഫ്എ ഫൈനലിൽ (2000) കിരീടം നേടിയശേഷമാണ് ചെൽസി പുതിയ സ്റ്റേഡിയത്തിലെ ആദ്യ ഫൈനലിലും ബൂട്ടണിഞ്ഞത്. ചെൽസിയെ പരിശീലിപ്പിച്ചത് ഹൊസെ മൗറീഞ്ഞോ, യുണൈറ്റഡിന്‍റെ തന്ത്രജ്ഞൻ സർ അലക്സ് ഫെർഗൂസണും.

നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. മത്സരം അധിക സമയത്തേക്ക്. 116-ാം മിനിറ്റിൽ മാഞ്ചസ്റ്റർ ഗോളി എഡിൻ വാൻഡെർസറിനെ കീഴടക്കി ദ്രോഗ്ബയുടെ ഗോൾ. ബോക്സിനു പുറത്തുനിന്ന് ജോണ്‍ ഒബി മൈക്കൾ നല്കിയ പാസ് ഫ്രാങ്ക് ലംപാർഡിനു മറിച്ചു നല്കി, തിരിച്ചു സ്വീകരിച്ചായിരുന്നു ദ്രോഗ്ബയുടെ ആ ഗോൾ.


ബയേണ്‍ x ചെൽസി 2012 ചാന്പ്യൻസ് ലീഗ് ഫൈനൽ: 2008 ഫൈനൽ പരാജയപ്പെട്ടശേഷം ചെൽസി വീണ്ടും യുവേഫ ചാന്പ്യൻസ് ലീഗ് കിരീടത്തിനായി ജർമൻ വന്പനായ ബയേണ്‍ മ്യൂണിക്കിന്‍റെ തട്ടകമായ അലിയൻസ് അരീനയിൽ. 1984 ഫൈനലിൽ എഎസ് റോമയ്ക്കുശേഷം ചാന്പ്യൻസ് ലീഗ് കിരീട പോരാട്ടത്തിൽ സ്വന്തം തട്ടകത്തിൽ ഇറങ്ങാൻ ഭാഗ്യംസിദ്ധിച്ച ടീമായിരുന്നു ബയേണ്‍. 83-ാം മിനിറ്റിൽ തോമസ് മ്യൂളറിലൂടെ ബയേണ്‍ മുന്നിൽ. 88-ാം മിനിറ്റിൽ ദ്രോഗ്ബ ചെൽസിയുടെ രക്ഷകനായി. സമനിലപ്പൂട്ട് പൊളിക്കാൻ അധിക സമയത്തും സാധിക്കാതിരുന്നതോടെ അനിവാര്യമായ ഷൂട്ടൗട്ടിലേക്ക്. ഒലിച്ച്, ഷ്വെയ്ൻസ്റ്റൈഗർ എന്നിവരുടെ കിക്ക് ലക്ഷ്യംകണ്ടില്ല. അവസാന കിക്ക് വലയിലാക്കി ദ്രോഗ്ബ ചെൽസിക്ക് 4-3ന്‍റെ ജയത്തോടെ കിരീടം സമ്മാനിച്ചു. ഒരു ലണ്ടൻ ക്ലബ് ചാന്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത് ചരിത്രത്തിൽ ആദ്യമായി. റോബർട്ടോ ഡി മാറ്റ്യോയുടെ ശിക്ഷണത്തിലായിരുന്നു ചെൽസിയുടെ കിരീടം.

ചെൽസി x മാഞ്ചസ്റ്റർ 2018 എഫ്എ: ചെൽസിയുടെ തുടർച്ചയായ രണ്ടാം എഫ്എ ഫൈനൽ. 1994, 2007 ശേഷം ഇരു ടീമുകളും എഫ്എ കിരീടത്തിന് ഏറ്റുമുട്ടുന്നു. 2007ൽ ചെൽസിക്ക് കിരീടം സമ്മാനിച്ച ഹൊസെ മൗറീഞ്ഞോയായിരുന്നു 2018ൽ മാഞ്ചസ്റ്ററിന്‍റെ പരിശീലകൻ എന്നതായിരുന്നു ശ്രദ്ധേയം. ചെൽസി ഇറങ്ങിയത് അന്‍റോണിയോ കോന്‍റെയുടെ ശിക്ഷണത്തിലും. 22-ാം മിനിറ്റിൽ ഏഡൻ ഹസാർഡിന്‍റെ പെനൽറ്റി ഗോളിൽ ചെൽസി 1-0ന്‍റെ ജയത്തോടെ കിരീടത്തിൽ മുത്തമിട്ടു, നീലപ്പടയുടെ എട്ടാം എഫ്എ കപ്പ്.


അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.