കൊറോണ ബാധ: ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിയേക്കും
കൊറോണ ബാധ: ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിയേക്കും
Saturday, February 29, 2020 1:19 AM IST
കൊറോണ ബാധ ജപ്പാനിലെ നഗരങ്ങളിലും ബാധിക്കുന്നത് ടോക്കിയോ ഒളിന്പിക്സിനെ ബാധിക്കുമെന്ന് ആശങ്ക. ജൂലൈയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിനെയടക്കം ബാധിക്കുമെന്നതിനാല്‍ സമയം മാറ്റുകയോ വേദി മാറ്റുകയോ വേണ്ടിവന്നേക്കുമെന്നാണ് പുറത്തുവരുന്ന സൂചന.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നേരിട്ട് ആശങ്ക വ്യക്തമാക്കുകയും ചെയ്തു. ഏറ്റവും കുറഞ്ഞത് അടുത്ത രണ്ടാഴ്ചക്കാലം എല്ലാ കലാകായിക പരിപാടികളും മറ്റ് പൊതുപരിപാടികളും മാറ്റിവയ്ക്കണമെന്ന് ഷിൻസോ ആബേ ആവശ്യപ്പെട്ടു. പരമാവധി ആളുകള്‍ ഒരുമിച്ചു കൂടുന്ന ചടങ്ങുകള്‍ ഉപേക്ഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിനെത്തുടർന്ന് ജപ്പാനിലെ പ്രഫഷണല്‍ ഫുട്‌ബോള്‍ ലീഗായ ജെ ലീഗിലെ മത്സരങ്ങള്‍ കഴിഞ്ഞദിവസം മാറ്റിവച്ചിരുന്നു. ചില മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടത്താനും തീരുമാനിച്ചിരിക്കുകയാണ്. ഒളിമ്പിക്‌സിനെക്കുറിച്ചുള്ള ആശങ്ക കൂടുകയാണെന്ന് ഒളിമ്പിക് കമ്മിറ്റി അംഗം ഡിക് പോണ്ടും സൂചന നല്‍കി.

ഒളിമ്പിക്‌സ് റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ വേണമെന്ന കാര്യത്തില്‍ മേയ് മാസത്തിനുള്ളില്‍ തീരുമാനമാകണമെന്നും പോണ്ട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. 170 ദിവസത്തിനുള്ളില്‍ നടക്കേണ്ട ഒളിമ്പിക്‌സ് മത്സരങ്ങളെ കുറിച്ച് ആകുലനാണെന്നും കൊറോണ വൈറസിന്‍റെ വ്യാപനം മത്സരങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും ടോക്കിയോ ഒളിമ്പിക് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ടോഷിറോ മ്യുട്ടോയും പറഞ്ഞു. ഇന്ത്യയടക്കം ഏഷ്യയിലെ പല രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മത്സരങ്ങള്‍ക്ക് വരാന്‍ യൂറോപ്പിലുള്ള കായിക താരങ്ങള്‍ തയാറാകുമോയെന്നതാണ് സംഘാടക സമിതിക്ക് മുന്നിലെ വലിയ ആശങ്ക.

ചൈനയില്‍ നടക്കേണ്ടിയിരുന്ന പല അന്താരാഷ്‌ട്ര മത്സരങ്ങളും ഇതിനകം തന്നെ മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ, ഇതൊക്കെ ആറ് മാസത്തിനുള്ളില്‍ നടക്കേണ്ട ടോക്കിയോ ഒളിമ്പിക്‌സ് മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനു വേണ്ടിയുള്ള മുൻകരുതൽ നടപടികളാണെന്നും ഒളിന്പിക്സ് റദ്ദാക്കാന്‍ പദ്ധതികളൊന്നുമില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി. ഫുട്ബോള്‍, ടെന്നീസ്, ബാഡ്മിന്‍റണ്‍ തുടങ്ങിയ പ്രധാന കായികഇനങ്ങൾ അത്‌ലറ്റിക്് മത്സരങ്ങൾക്കു മുന്പ് നടക്കേണ്ടതുണ്ട്. ഒളിമ്പിക് മത്സരങ്ങളില്‍ പങ്കെടുക്കേണ്ട 11,000 മത്സരാര്‍ഥികള്‍ താമസിക്കുന്ന കായിക വില്ലേജിൽ നിന്നുള്ളവരും മ്യൂട്ടോയുടെ ആശങ്കകള്‍ തന്നെയാണ് പങ്കുവയ്ക്കുന്നതും.

ഒളിന്പിക്സ് യോഗ്യതാ മത്‌സരങ്ങളും പ്രതിസന്ധിയിൽ

ചൈനയിലെ നാര്‍ജിംഗില്‍ നടക്കേണ്ടിയിരുന്ന ലോക ഇന്‍ഡോര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റി. കൂടാതെ ഹാംഗ്ഷുവില്‍ കഴിഞ്ഞ മാസം തുടങ്ങേണ്ട ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ് ഉപേക്ഷിക്കുകയും ചെയ്തു. ഇതിനു പിന്നാലെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളുടെ സമയക്രമം മാറ്റണമെന്ന് ഒാസ്ട്രേലിയൻ ഫുട്ബോൾ ക്ലബ്ബുകൾ ആവശ്യപ്പെട്ടിരിക്കുകയാണ് . ചൈനീസ് ക്ലബ്ബുകളിലെ താരങ്ങള്‍ തങ്ങളുടെ രാജ്യത്തേക്ക് വരുന്നതിനെ പല ടീമുകളും ഭയപ്പെടുന്നു. ചതുർരാഷ്‌ട്ര വനിതാ ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്‍റ് വുഹാനില്‍നിന്ന് ഒാസ്‌ട്രേലിയയിലേക്ക് മാറ്റി. ഒാസ്‌ട്രേലിയയിലെത്തിയ ചൈനീസ് ദേശീയ ഫുട്ബോള്‍ ടീമിനെ പ്രത്യേകം തയാറാക്കിയ ഐസൊലേഷൻ സെന്‍ററിൽ മാറ്റിപ്പാര്‍പ്പിച്ചിരിക്കു കയാണ്. ടെന്നീസ് ഫെഡറേഷന്‍ ഈ വർഷത്തെ ഏഷ്യ/ഓഷ്യാനിയ ഗ്രൂപ്പ് മത്സരങ്ങള്‍ ചൈനയില്‍ നിന്ന് കസാഖിസ്ഥാനിലേക്കു മാറ്റി. ഈ മാസം 25ന് ചൈനയിൽ തുടങ്ങേണ്ടിയിരുന്ന ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ നിന്ന് നിരവധി താരങ്ങള്‍ ഇപ്പോൾ തന്നെ പിന്‍മാറിക്കഴിഞ്ഞു. താരങ്ങളുടെ പിൻമാറ്റത്തെ തുടർന്ന് ടൂര്‍ണമെന്‍റ് മാറ്റിവച്ചിരിക്കുകയാണ്. എന്നാല്‍ ഏപ്രിലില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വുഹാനില്‍ത്തന്നെ നടത്താമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. വുഹാനില്‍ നിശ്ചയിച്ചിരുന്ന ബോക്സിംഗ് ഒളിമ്പിക് യോഗ്യതാ മത്സരങ്ങള്‍ ജോര്‍ദാനിലേക്ക് മാറ്റി. ബാസ്‌കറ്റ്ബോള്‍ ഫിബ ഏഷ്യാകപ്പ് മത്സരം ഉപേക്ഷിച്ചു. ടോക്കിയോ ഒളിമ്പിക്‌സ് യോഗ്യതാ മത്സരങ്ങള്‍ ബെല്‍ഗ്രേഡിലേക്ക് മാറ്റി. ചൈനയില്‍ നടക്കേണ്ട റെസ‌്‌ലിംഗ് ഒളിമ്പിക് യോഗ്യതയ്്ക്കു വേദിയൊരുക്കാൻ തയാറാണെന്ന് ഇന്ത്യൻ റെസ്‌ലിംഗ് ഫെഡറേഷൻ ഒാഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.


പാരാലിന്പിക്സിനും വെല്ലുവിളി

ഒളിന്പിക്സിനു പുറമെ പാരാലിന്പിക്സും ജപ്പനുമുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഒാഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ആറുവരെയാണ് പാരാലിന്പിക്സ്. പകർച്ചവ്യാധി തടയുകയും പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഇടയിൽ വളരുന്ന ആശങ്കകൾ ഇല്ലാതാവുകയും ചെയ്തെങ്കിൽ മാത്രമേ ഈ രണ്ട് ഇവന്‍റുകളും മികച്ച രീതിയിൽ നടത്താനാവുകയുള്ളൂ. ഇതിനായുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തങ്ങൾ മുൻഗണന നൽകുന്നതെന്നും പ്രതികൂല സാഹചര്യങ്ങളിലും അത്‌ലറ്റുകള്‍ക്കുവേണ്ടി കഴിവിന്‍റെ പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്നും, അതിലൂടെ അവര്‍ക്ക് അവരുടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നും സംഘാടക സമിതി അധ്യക്ഷൻ ടോഷിറോ മ്യുട്ടോ കൂട്ടിച്ചേർത്തു.

ജപ്പാനിൽ കൊറോണ ബാധിതർ നിരവധി

ജപ്പാനില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുകയാണ്. 186 കേസുകൾ റിപ്പോർട്ട് ചെ യ്തു. നാലുപേർ ഇപ്പോൾ തന്നെ മരിച്ചു കഴിഞ്ഞു. ബുധനാഴ്ച, ജാപ്പനീസ് തുറമുഖമായ യോകോഹാമയില്‍ നിന്ന് ഒരു ആഡംബര കപ്പലില്‍ എത്തിയ 10 യാത്രക്കാരില്‍ രോഗം കണ്ടെത്തി. പിന്നീട് 3,700 യാത്രക്കാരെയും ജോലിക്കാരെയും 14 ദിവസത്തേക്ക് കപ്പലില്‍ നിര്‍ത്താന്‍ ആരോഗ്യ അധികൃതരെ നിര്‍ബന്ധിച്ചു.

ഇന്ത്യൻ സംഘം സജ്ജം

ഇന്ത്യയുടെ ഒളിമ്പിക്‌സ് ഒരുക്കത്തിനും വൈറസ് ഭീഷണിയുണ്ടെങ്കിലും ആശങ്കകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ഇന്ത്യ ഒളിമ്പിക്‌സില്‍ പൂര്‍ണസംഘവുമായി എത്തുമെന്നും കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ഒളിമ്പിക്‌സില്‍ പങ്കെടുക്കേണ്ട ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ വിദേശത്ത് പരിശീലനം നടത്തുന്നതിനെതിരേ നേരത്തെ ദേശീയ റൈഫിള്‍ അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.

ഇന്ത്യയുടെ ഒളിമ്പിക്‌സ് ഒരുക്കം ശരിയായ രീതിയില്‍ മുന്നോട്ടുപോവുകയാണെന്ന് മന്ത്രി പറഞ്ഞു. ടോക്കിയോയിലും പൂര്‍ണസംഘവുമായിത്തന്നെ ഇന്ത്യ പങ്കെടുക്കും. ലോകത്ത് ഒരു രാജ്യവും ഒറ്റപ്പെട്ടതല്ല. ഏതെങ്കിലും രാജ്യത്ത് പ്രശ്‌നമുണ്ടെങ്കില്‍ മറ്റു രാജ്യങ്ങൾ പിന്തുണയ്ക്കും. ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ച് ടോക്കിയോ ഒളിമ്പിക്‌സ് വളരെ പ്രധാനപ്പെട്ടതാണെന്നും അക്കാരണത്താൽതന്നെ ഇന്ത്യ അതില്‍ പൂർണ പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.