മകനെ തള്ളി പെലെ
Saturday, February 15, 2020 12:14 AM IST
പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലായതോടെ വിഷാദ രോഗത്തിന് അടിമയായെന്ന് മകൻ എഡീഞ്ഞോയുടെ വെളിപ്പെടുത്തൽ തള്ളിക്കളഞ്ഞ് ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ. താൻ സുഖമായിരിക്കുന്നുവെന്നും ശാരീരികമായ പരിമിതികളെ അതിന്റേതായ നിലയിൽ സ്വീകരിക്കുന്നുവെന്നും പെലെ പറഞ്ഞു.
നല്ല ദിവസവും മോശം ദിവസവും ഉണ്ടാവാറുണ്ട്. എന്റെ പ്രായത്തിലുള്ള എല്ലാവർക്കും അത് സാധാരണമാണ്. അതിനെക്കുറിച്ച് എനിക്ക് പേടിയില്ല. ചെയ്യുന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ട്. മുൻകൂട്ടി തീരുമാനിച്ച ജോലികൾ തീർക്കേണ്ട തിരിക്കിലാണ് താനെന്നും പെലെ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.