ഇന്ത്യ x പാക് ക്രിക്കറ്റ് പരന്പര വേണം, വേണ്ട...
ഇന്ത്യ x പാക് ക്രിക്കറ്റ് പരന്പര വേണം, വേണ്ട...
Thursday, February 13, 2020 12:11 AM IST
ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ ഇന്ത്യ x പാക്കിസ്ഥാൻ ക്രിക്കറ്റ് പരന്പരയുടെ ആവശ്യമില്ലെന്ന് ഇന്ത്യൻ മുൻ താരം ചേതൻ ചൗഹാൻ. ക്രിക്കറ്റിലേക്ക് ആരാധകരുടെ ആവേശം വീണ്ടുമെത്തിക്കാൻ ഇന്ത്യ x പാക് പരന്പര നടത്തണമെന്ന് മുൻ താരം യുവരാജ് സിംഗ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരേയാണ് ചൗഹാൻ രംഗത്തെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരന്പ തുടങ്ങണമെന്ന് പാക് മുൻ താരം ഷാഹിദ് അഫ്രീദിയും അഭിപ്രായപ്പെട്ടിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലാത്തതിനാൽ ഇന്ത്യ x പാക് പരന്പര ഇപ്പോൾ നടക്കേണ്ട ആവശ്യമില്ല. പാക്കിസ്ഥാനിൽ കളിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. തീവ്രവാദികളെ സംബന്ധിച്ച് ക്രിക്കറ്റ് അവർക്കു മുന്നിൽ ഒന്നുമല്ല. പാക്കിസ്ഥാനിൽ തീവ്രവാദികൾ തുടരുന്നിടത്തോളം കാലം ഇരു രാജ്യങ്ങളും തമ്മിൽ മത്സരം നടക്കാൻ പാടില്ല-ചേതൻ ചൗഹാൻ പറഞ്ഞു.

ഇന്ത്യ x പാക്കിസ്ഥാൻ പരന്പര പുനരാരംഭിക്കുന്നത് ക്രിക്കറ്റിൽ സംഭവിക്കുന്ന ഏറ്റവും മികച്ച നീക്കമാകും. മറ്റൊരു പരന്പരയ്ക്കും ഇത്രത്തോളം ആവേശം നിറയ്ക്കാൻ കഴിയില്ല. എന്നാൽ, ഇക്കാര്യം നമ്മളുടെ കൈയിലല്ല. ക്രിക്കറ്റിനോടുള്ള സ്നേഹംകൊണ്ടാണ് കളിക്കുന്നത്- യുവരാജ് സിംഗ് അഭിപ്രായപ്പെട്ടു. 2004, 2006, 2008 വർഷങ്ങളിൽ പാക്കിസ്ഥാനെതിരേ പരന്പര കളിച്ചത് ഇപ്പോഴും ആവേശകരമായ ഓർമയാണെന്നും യുവരാജ് കൂട്ടിച്ചേർത്തു.


ഇന്ത്യ x പാക് പരന്പര നടക്കേണ്ടിയിരിക്കുന്നു. ആഷസിനേക്കാൾ ആവേശമുണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള പരന്പയ്ക്ക്. എങ്കിലും അതു നടക്കുന്നില്ല. ആരാധകരുടെ ഇഷ്ടത്തിനുമേൽ രാഷ്‌ട്രീയം കലർത്താൻ പാടില്ല. ഇരു രാജ്യത്തെയും ക്രിക്കറ്റ് ഭരണാധികാരികൾ ഒരുമിച്ചിരുന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കണം എന്നായിരുന്നു അഫ്രീദി പറഞ്ഞത്.
2013നുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് പരന്പരകൾ കളിച്ചിട്ടില്ല. 2008ലായിരുന്നു ഇരു ടീമുകളും തമ്മിലുള്ള അവസാന ടെസ്റ്റ് പരന്പര. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ ക്രിക്കറ്റ് പരന്പരയും നിശ്ചലമാകുകയായിരുന്നു. എന്നാൽ, ഐസിസി ലോകകപ്പ് വേദിയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മത്സരങ്ങൾ നടക്കുന്നുണ്ട്.

പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ട്വന്‍റി-20യിൽനിന്ന് ഇന്ത്യ പിന്മാറുമെന്ന് ബിസിസിഐ സൂചിപ്പിച്ചിരുന്നു. ഇന്ത്യ വന്നില്ലെങ്കിൽ ഇന്ത്യയിൽവച്ച് നടക്കുന്ന ട്വന്‍റി-20 ലോകകപ്പിൽനിന്ന് പാക്കിസ്ഥാനും വിട്ടുനിൽക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡും വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.