ടൈബ്രേക്ക് വിധിപറയും
Thursday, January 23, 2020 11:22 PM IST
വ്ളാഡി വോസ്റ്റോക് (റഷ്യ): 2020 ലെ ലോക വനിത ചെസ് ചാന്പ്യൻ പട്ടം ആക്കെന്ന് നിലവിലെ ചാന്പ്യൻ ചൈനയുടെ ജൂ വെൻജനും റഷ്യയുടെ അലക്സാന്ദ്രാ ഗോറിയാച്കിനയും തമ്മിൽ ഇന്നു നടക്കുന്ന ടൈബ്രക്ക് മത്സരങ്ങളിലൂടെ തീരുമാനിക്കും. ചൈനയിലെ ഷാൻഗായ്‌ലും റഷ്യയിലെ വ്ളാഡിവോസ്റ്റോക്കിലുമായി നടന്ന 12 ക്ലാസിക്കൽ ഗെയിമുകളുള്ള പോരാട്ടത്തിന്‍റെ അവസാന മത്സരത്തിൽ ചാന്പ്യൻപദവി നിലനിർത്താൻ ഒരു സമനിലമാത്രം മതിയായിരുന്ന വെൻജൻ തോൽവിയേറ്റുവാങ്ങി.അവസാന ഗെയിം വിജയിച്ചുകൊണ്ട് 6-6 എന്ന പോയിന്‍റിലെത്തിച്ച് മത്സരം ടൈബ്രേക്കിലെത്തിക്കാൻ വെള്ളക്കരുക്കളുടെ ആനുകൂല്യം ഉണ്ടായിരുന്ന ഗോറിയാച്കിനയ്ക്കു സാധിച്ചു.

ഇന്നു നടക്കുന്ന ടൈബ്രേക്ക് മത്സരങ്ങളിൽ ആദ്യം പത്തു സെക്കൻഡ് ഓരോനീക്കത്തിനും ഇൻക്രിമെന്‍റ് ലഭിക്കുന്ന 25 മിനിറ്റുള്ള നാലു മത്സരങ്ങളാണുള്ളത്. തുടന്നും സമനിലപാലിക്കുന്നെങ്കിൽ മൂന്ന് സെക്കൻഡ് ഇൻക്രിമെന്‍റുലഭിക്കുന്ന അഞ്ച് മിനിറ്റ് വീതമുള്ള അഞ്ചുമത്സരങ്ങളാണ് നടക്കുക. ഇവിടെയും തുല്യതയാണ് ഫലമെങ്കിൽ വിജയിയെ നിശ്ചയിക്കാൻ അർമാഗഡോണ്‍ എന്നരീതി സ്വീകരിക്കും.


അർമഗഡോണിൽ വൈറ്റിന് അഞ്ച് മിനിറ്റും ബ്ലാക്കിന് നാല് മിനിറ്റുമാണ് ലഭിക്കുക. ഇതിൽ ബ്ലാക്ക് കരുക്കൾ നീക്കുന്ന വ്യക്തിക്ക് സമനിലനേടാനായാലും വിജയിയായി പ്രഖ്യാപിക്കും. എന്നാൽ വെള്ളക്കരുക്കൾ നീക്കുന്നയാൾക്ക് ബ്ലാക്കിനെ തോൽപിച്ചാലേ ചാന്പ്യൻപട്ടം നേടാനാകൂ.

ജോസ് പ്രവിത്താനം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.