അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കു തുടർച്ചയായ രണ്ടാം ജയം
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കു തുടർച്ചയായ രണ്ടാം ജയം
Tuesday, January 21, 2020 10:55 PM IST
ബ്ലൂംഫോണ്ടെന്‍ (ദക്ഷിണാഫ്രിക്ക): ഐസിസി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ കുട്ടികള്‍ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ പുതുമുഖങ്ങളായ ജപ്പാനെ പത്ത് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കിയത്. ജപ്പാന്‍ 22.5 ഓവറില്‍ 41 റണ്‍സിന് എല്ലാവരും പുറത്ത്്. ഇന്ത്യ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമാക്കാതെ 42.

ടോസ് നേടിയ ഇന്ത്യ ജപ്പാനെ ബാറ്റിംഗിനു വിട്ടു. ഇന്ത്യന്‍ നായകന്‍ പ്രയാം ഗാര്‍ഗിന്‍റെ തീരുമാനം ശരിയെന്നു വിധത്തില്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞതോടെ ജപ്പാന്‍. രവി ബിഷ്‌നോയി നാലും കാര്‍ത്തിക് ത്യാഗി മൂന്നും ആകാശ് സിംഗ് രണ്ടു വിക്കറ്റും വീഴ്ത്തി. ഒരണ്ണം വിദ്യാധര്‍ പട്ടീലും സ്വന്തമാക്കി. ബിഷ്‌നോയി ആണ് മാന്‍ ഓഫ് ദ മാച്ച്.

അണ്ടര്‍ 19 ലോകകപ്പിലെ കുറഞ്ഞ മൂന്നാമത്തെ സ്‌കോറാണിത്. 2004ലെ ലോകകപ്പില്‍ 22 റണ്‍സ് നേടിയ സ്‌കോട്‌ലന്‍ഡിന്‍റെ പേരിലാണ് ഏറ്റവും കുറഞ്ഞ റണ്‍സ് എന്ന റിക്കാര്‍ഡ്. ജപ്പാനെ പുറമെ കാനഡ, ബംഗ്ലാദേശ് ടീമുകളും 41 റണ്‍സ് വീതം നേടിയിട്ടുണ്ട്. ജപ്പാന്‍റെ അഞ്ച് ബാറ്റ്‌സ്മാന്മാര്‍ പൂജ്യന്മാരായി പുറത്തായി. രണ്ടക്ക സംഖ്യ കാണാന്‍ ജപ്പാന്‍റെ ഒരു ബാറ്റ്‌സ്മാനു പോലുമായില്ല. ഏഴു റണ്‍സ് വീതമെടുത്ത ഷൗ നൊഗൂച്ചിയും കെന്‍റോ ഡൊബെല്ലുമാണ് ടോപ് സ്‌കോറര്‍മാർ. എന്നാല്‍ 19 എക്‌സ്ട്രാസാണ് യഥാര്‍ഥ ടോപ് സ്‌കോററായത്. ഇതുമില്ലായിരുന്നെങ്കില്‍ ജപ്പാന്‍റെ അവസ്ഥ വളരെ മോശമായേനെ.


കരുതലോടെ തട്ടിത്തട്ടി നീങ്ങിയ ജപ്പാന്‍റെ ആദ്യ വിക്കറ്റ് 4.3 ഓവറില്‍ അഞ്ച് റണ്‍സ് ഉള്ളപ്പോള്‍ നഷ്ടമായി. ഒരു റണ്‍ മാത്രമെടുത്ത നായകന്‍ മാര്‍കസ് ട്രൂഗേറ്റിനെ ത്യാഗി ക്ലീന്‍ ബൗള്‍ഡാക്കി. അടുത്ത പന്തില്‍ നീല്‍ ഡേറ്റിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി. അടുത്ത വിക്കറ്റ് 7.1 ഓവറിലായിരുന്നു. നൊഗുച്ചിയെ ബിഷ്‌നോയി ക്ലീന്‍ ബൗള്‍ഡാക്കി. അടുത്ത നാലു പേര്‍ റണ്ണൊന്നുമെടുക്കാതെയും പുറത്തായി. ഈ സമയത്ത് ബൗളര്‍മാര്‍ നല്‍കിയ എക്‌സ്ട്രാ റണ്‍സുകള്‍ ജപ്പാനു താങ്ങായി. വാലറ്റത്തെ ഡൊബെലും (7), മാക്‌സ്മില്യന്‍ ക്ലെമന്‍റും (5), യുഗന്ദര്‍ രഥരേകര്‍ (1), സോറ ഇചികി (1 നോട്ടൗട്ട്) എന്നിവര്‍ റണ്‍സ് നേടി നാണക്കേടില്‍നിന്നു രക്ഷപ്പെട്ടു. ജപ്പാന്‍റെ ഇന്നിംഗ്‌സില്‍നിന്ന് ആകെ നാലു ഫോര്‍ മാത്രമാണ് പിറന്നത്.

ചെറിയ ലക്ഷ്യത്തിലേക്ക് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും (29 നോട്ടൗട്ട്), കുമാര്‍ കുശാഗ്രയും (13 നോട്ടൗട്ട്) അനായാസം ഇന്ത്യയെ നയിച്ചു. ജയ്‌സ്വാള്‍ അഞ്ചു ഫോറും ഒരു സിക്‌സും നേടിയപ്പോള്‍ കുശാഗ്ര രണ്ടു ഫോര്‍ പായിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.