കെന്‍റോ മൊമോട്ട ഇന്ന് ആശുപത്രി വിടും
കെന്‍റോ മൊമോട്ട  ഇന്ന് ആശുപത്രി വിടും
Wednesday, January 15, 2020 12:16 AM IST
ക്വലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് പുരുഷ വിഭാഗം സിംഗിൾസ് കിരീടം സ്വന്തമാക്കിയ ജപ്പാന്‍റെ ലോക ഒന്നാം നന്പർ ബാഡ്മിന്‍റണ്‍ താരം ഇന്ന് ആശുപത്രിവിടുമെന്ന് റിപ്പോർട്ട്. മാലേഷ്യൻ മാസ്റ്റേഴ്സ് കിരീടം നേടിയതിനുശേഷം ക്വലാലംപുർ വിമാനത്താവളത്തിലേക്കുള്ള യാത്രമധ്യേ മൊമോട്ട സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് താരത്തിന്‍റെ മൂക്കിന് ഒടിവു സംഭവിച്ചിരുന്നു. ഒടിവ് ഗുരുതരമല്ലെന്നും ഇന്ന് ആശുപത്രി വിടാമെന്നും അധികൃതർ അറിയിച്ചു.

മൊമോട്ടോയ്ക്ക് ഒരു മാസത്തിനുള്ളിൽ പരിശീലനം പുനരാരംഭിക്കാമെന്നും രണ്ട് മാസത്തിനുള്ളിൽ കളത്തിലേക്ക് തിരിച്ചെത്താനാകുമെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. അങ്ങനെയെങ്കിൽ ജപ്പാൻ സ്വപ്നം കാണുന്നതുപോലെ മൊമോട്ടയ്ക്ക് ഒളിന്പിക്സിൽ കളിക്കാനാകും. ഒളിന്പിക്സ് ചരിത്രത്തിൽ ആദ്യമായി ജപ്പാന് ബാഡ്മിന്‍റണ്‍ മെഡൽ സമ്മാനിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന താരമാണ് ഇരുപത്തഞ്ചുകാരനായ മൊമോട്ട.


ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ കൊല്ലപ്പെട്ടു. മൊമോട്ടയുടെ കൂടെയുണ്ടായിരുന്ന നാല് പേർക്കും പരിക്കേറ്റെങ്കിലും അവരുടെ നിലയും ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മലേഷ്യൻ ബാഡ്മിന്‍റണ്‍ ഇതിഹാസം ലീ ചോംഗ് വീ ഇന്നലെ മൊമോട്ടയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. മൊമോട്ട ഒളിന്പിക്സിൽ കളിക്കുമെന്ന് വീ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.