ബേബി സ്റ്റാർ
ബേബി സ്റ്റാർ
Wednesday, December 11, 2019 12:02 AM IST
തിരുവനന്തപുരം: ബാറ്റ്സ്മാൻമാർ താണ്ഡവമാടിയപ്പോൾ ഡൽഹിക്കെതിരായ രഞ്ജി ട്രോഫി ചതുർദിന ക്രിക്കറ്റിൽ കേരളത്തിന് ഒന്നാം ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ. റോബിൻ ഉത്തപ്പയ്ക്കു പിന്നാലെ ക്യാപ്റ്റൻ സച്ചിൻ ബേബിയും (155) കേരളത്തിനായി സെഞ്ചുറി നേടി. അതോടെ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 525 റണ്‍സിനു കേരളം ഒന്നാം ഇന്നിംഗ്സ് ഡിക്ലയേർഡ് ചെയ്തു. മത്സരത്തിന്‍റെ രണ്ടാംദിനം അവസാനിച്ചപ്പോൾ ഡൽഹി ഒന്നാം ഇന്നിംഗ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 23 റണ്‍സ് എന്ന നിലയിലാണ്.

മൂന്നു വിക്കറ്റിന് 276 എന്ന നിലയിലാണ് കേരളം ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. ക്യാപ്റ്റൻ സച്ചിൻ ബേബി വിഷ്ണു വിനോദുമായി ചേർന്ന റണ്‍സ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും അഞ്ചു റണ്‍സ് എടുത്ത വിഷ്ണു വിനോദിനെ ശിവം ശർമ ബൗൾഡ് ആക്കി. നാലു വിക്കറ്റിന് കേരളം 281 റണ്‍സ് എന്ന നിലയിൽ. തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീനുമായുള്ള കൂട്ടുകെട്ട് കേരളത്തിന്‍റെ സ്കോറിംഗ് വേഗത്തിലാക്കി. കേരള സ്കോർ 310ൽ നിൽക്കെ അഞ്ചാം വിക്കറ്റ് മുഹമ്മദ് അസറുദ്ദീന്‍റെ രൂപത്തിൽ കേരളത്തിനു നഷ്ടമായി. 28 പന്ത് നേരിട്ട് 15 റണ്‍സ് എടുത്ത അസറുദ്ദീനെ തേജസ് ബറോക്കയുടെ പന്തിൽ അഞ്ജു റാവത്ത് പിടിച്ച് പുറത്താക്കി.

സൽമാൻ നിസാറും (144 പന്തിൽ 77) സച്ചിൻ ബേബിയും ചേർന്ന് ആറാം വിക്കറ്റിൽ 156 റണ്‍സ് നേടിയ കൂട്ടുകെട്ടാണ് കേരളത്തെ കൂറ്റൻ സ്കോറിലെത്തിച്ചത്. സ്കോർ 466ൽ എത്തിയപ്പോൾ തേജസ് ബറോക്കയുടെ പന്തിൽ വികാസ് മിശ്ര സൽമാൻ നിസാറിനെ ക്യാച്ച് എടുത്ത് പുറത്താക്കി. തുടർന്നെത്തിയ മോനിഷ് കരേപറന്പിൽ, സച്ചിനു പരമാവധി പിന്തുണ നല്കി. 31 പന്ത് നേരിട്ട മോനിഷ് ഒൻപതു റണ്‍സ് നേടി, ശിവം ശർമയുടെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി. ഒരറ്റത്ത് വിക്കറ്റ് നഷ്ടമാകുന്പോഴും മികച്ച സ്കോറിംഗ് നടത്തി ക്യാപ്റ്റൻ സച്ചിൻ മികവാർന്ന പ്രകടനം നടത്തി. ഡ്രിംഗ്സ് കഴിഞ്ഞ് തിരികെ എത്തി ബാറ്റിംഗ് തുടർന്ന കേരളത്തിനായി സച്ചിൻ സെഞ്ചുറി നേട്ടം സ്വന്തമാക്കി. ലളിത് യാദവിന്‍റെ പന്തിൽ പുറത്താകുന്പോൾ 274 പന്തിൽ 13 ഫോറുൾപ്പെടെ 155 റണ്‍സ് നേടിയിരുന്നു കേരള ക്യാപ്റ്റൻ. സച്ചിൻ പുറത്തായപ്പോൾ കേരളം എട്ടുവിക്കറ്റിന് 505ൽ ആയി.


സന്ദീപ് വാര്യർ (പൂജ്യം) കാര്യമായൊന്നും ചെയ്തില്ല. സിജോമോനും (14 നോട്ടൗട്ട്) കെ.എം. ആസിഫും (ഏഴ് നോട്ടൗട്ട്) ചേർന്ന് സ്കോർ 525ൽ എത്തിച്ചതോടെ കേരളം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.

ഡൽഹിയുടെ തുടക്കം തകർച്ചയോടെ

വന്പൻ സ്കോർ പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഡൽഹിയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. സ്കോർ 17ൽ എത്തിയപ്പോഴേക്കും ഓപ്പണിംഗ് ബാറ്റ്സ്മാൻമാർ രണ്ടും പവലിയനിലെത്തി. അഞ്ജു റാവത്തിനെ 15 റണ്‍സ് എടുത്തു നിൽക്കെ ജലജ് സക്സേന ബൗൾഡാക്കി. കുനാൽ ചന്ദേല (ഒരു റണ്‍) സന്ദീപ് വാര്യരുടെ പന്തിൽ മുഹമ്മദ് അസറുദ്ദീന് ക്യാച്ച് നല്കി മടങ്ങി. ആറു റണ്‍സ് എടുത്ത ധ്രുവ് ഷോറിയും റണ്ണൊന്നുമെടുക്കാതെ നിധീഷ് റാണയുമാണ് ക്രീസിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.