ഇന്ത്യ നന്പർ വണ്‍ ; ഇന്നലെ നേടിയത്‌ 19 സ്വർണം
ഇന്ത്യ നന്പർ വണ്‍ ;  ഇന്നലെ നേടിയത്‌ 19 സ്വർണം
Thursday, December 5, 2019 12:19 AM IST
കാഠ്മണ്ഡു: 13-ാമത് സൗത്ത് ഏഷ്യൻ ഗെയിംസിൽ മലയാളി താരം സാന്ദ്ര ബാബുവിനു വെങ്കലം. വനിതകളുടെ ലോംഗ്ജംപിലാണ് സാന്ദ്ര വെങ്കലം സ്വന്തമാക്കിയത്. നാലാം ശ്രമത്തിൽ 6.02 മീറ്റർ താണ്ടിയതോടെയാണ് മലയാളി താരം മെഡൽ പട്ടികയിൽ കടന്നത്. ആദ്യ ശ്രമം 5.94 ആയിരുന്നു. രണ്ടും മൂന്നും ശ്രമങ്ങൾ ഫൗളായി. അവസാന രണ്ട് ശ്രമവും ഫൗളിൽ കലാശിച്ചു. അത്‌ലറ്റിക്സിൽ ഇന്ത്യക്കായി മലയാളികൾ നേടുന്ന മൂന്നാമത് മെഡലാണിത്. ശ്രീലങ്കയുടെ ലക്ഷിണി സാരംഗിനാണ് (6.38 മീറ്റർ) ഈയിനത്തിൽ സ്വർണം. ലങ്കയുടെ അഞ്ജനി ഉത്പല (6.11) വെള്ളി നേടി.

അത്‌ലറ്റിക്സിലൂടെ ഇന്ത്യ ഇന്നലെ അഞ്ച് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി. മീറ്റിൽ ഇന്ത്യയുടെ സന്പാദ്യം 34 സ്വർണവും 23 വെള്ളിയും 13 വെങ്കലുമുൾപ്പെടെ 70 മെഡലാണ്. ഇതോടെ മെഡൽ വേട്ടയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി. ആതിഥേയരായ നേപ്പാളിനെ (29 സ്വർണം, 15 വെള്ളി, 25 വെങ്കലം) ഇന്നലെ രാത്രിയോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

അർച്ചനയ്ക്ക് സ്പ്രിന്‍റ് ഡബിൾ

വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യയുടെ അർച്ചന സുശീന്ത് 200 മീറ്ററിലും വെന്നിക്കൊടി പാറിച്ച് സ്പ്രിന്‍റ് ഡബിൾ സ്വന്തമാക്കി. 23.66 സെക്കൻഡിലായിരുന്നു അർച്ചന 200 മീറ്റർ പൂർത്തിയാക്കിയത്. ഇന്ത്യയുടെ എ.എൻ. ചന്ദ്രലേഖയ്ക്കാണ് (24.27) വെങ്കലം.

പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ കിർപാൽ സിംഗ് (57.88 മീറ്റർ), ലോംഗ്ജംപിൽ ലോകേഷ് സത്യാന (7.87 മീറ്റർ), 10000 മീറ്ററിൽ സുരേഷ് കുമാർ (29:33.61), വനിതകളുടെ ഡിസ്കസ്ത്രോയിൽ നവ്ജീത് കൗർ (49.85 മീറ്റർ) എന്നിവരും ഇന്നലെ ഇന്ത്യക്കായി സ്വർണം കരസ്ഥമാക്കി.

ടെന്നീസ്, ടേബിൾ ടെന്നീസ്

ടെന്നീസിലും ടേബിൾ ടെന്നീസിലുമായി ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ ആറ് സ്വർണം സ്വന്തമാക്കി. ടേബിൾ ടെന്നീസ് ടീം ഇനത്തിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ സ്വർണത്തിൽ മുത്തമിട്ടു. ഫൈനലിൽ ഇന്ത്യൻ പുരുഷന്മാർ നേപ്പാളിനെയും വനിതകൾ ശ്രീലങ്കയെയുമാണ് കീഴടക്കിയത്. ടേബിൾ ടെന്നീസ് പുരുഷ ഡബിൾസിലും വനിതാ ഡബിൾസിലും ഇന്ത്യക്കാണ് സ്വർണം.

ടെന്നീസ് പുരുഷ ടീം ഇനത്തിൽ പാക്കിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. വനിതാം ടീം ശ്രീലങ്കയെ കീഴടക്കിയും.

ഷൂട്ടിംഗ്, ഖോ-ഖോ, ട്രയാത്തലണ്‍

ഷൂട്ടിംഗ് റേഞ്ചിൽനിന്നായി ഇന്ത്യ ഇന്നലെ രണ്ട് സ്വർണവും ഒരു വെള്ളിയും നേടി. ഖോ-ഖോ പുരുഷ-വനിതാ ടീമുകൾ, ട്രയാത്തലണ്‍, തൈക്വാണ്ടോ പുരുഷ 74 കിലോഗ്രാം, വനിതകളുടെ 53 കിലോഗ്രാം, പുരുഷ വിഭാഗം 73+ കിലോഗ്രാം വിഭാഗങ്ങളിലും ഇന്ത്യൻ ഇന്നലെ സ്വർണം കരസ്ഥമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.