പോർട്ടർഫീൽഡിനു പകരം ബാൽബിർണി ക്യാപ്റ്റൻ
പോർട്ടർഫീൽഡിനു പകരം ബാൽബിർണി ക്യാപ്റ്റൻ
Friday, November 8, 2019 11:58 PM IST
അയർലൻഡ് ക്രിക്കറ്റ് ടീമിന്‍റെ പുതിയ ക്യാപ്റ്റനായി ആൻഡ്രൂ ബാൽബിർണിയെ നിയമിച്ചു. 11 വർഷം ടീമിനെ നയിച്ച മുപ്പത്തഞ്ചുകാരനായ വില്യം പോർട്ടർഫീൽഡ് പടിയിറങ്ങിയതോടെയാണ് ബാൽബിർണി തൽസ്ഥാനത്ത് എത്തുന്നത്. ഏകദിന, ടെസ്റ്റ് നായക സ്ഥാനത്താണ് നിയമനം. ഗാരി വിൽസണ്‍ ട്വന്‍റി-20 നായക സ്ഥാനത്ത് തുടരും. അയർലൻഡിന്‍റെ ടെസ്റ്റിലെ രണ്ടാമത്തെയും ഏകദിനത്തിലെ അഞ്ചാമത്തെയും മാത്രം ക്യാപ്റ്റനാണ് ഇരുപത്തെട്ടുകാരനായ ബാൽബിർണി. രാജ്യത്തിനായി മൂന്ന് ടെസ്റ്റും 64 ഏകദിനവും 37 ട്വന്‍റി-20യും കളിച്ചിട്ടുണ്ട്.


ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലുമായി 253 മത്സരങ്ങളിൽ പോർട്ടർഫീൽഡ് ഐറിഷ് പടയെ നയിച്ചു. 2008ൽ ട്രന്‍റ് ജോണ്‍സ്റ്റണിൽ നിന്നാണ് പോർട്ടർഫീൽഡ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്. രണ്ട് ഏകദിന ലോകകപ്പിലും അഞ്ച് ട്വന്‍റി-20 ലോകകപ്പിലും ആദ്യ ടെസ്റ്റ് മത്സരത്തിലും പോർട്ടർഫീൽഡാണ് ടീമിനെ നയിച്ചത്. ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിവായെങ്കിലും താരം തുടർന്നും കളിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.