ട്രിപ്പിൾ റിക്കാർഡിൽ ഉമേഷ്
ട്രിപ്പിൾ റിക്കാർഡിൽ ഉമേഷ്
Monday, October 21, 2019 10:55 PM IST
റാഞ്ചി: റാഞ്ചി ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 162ൽ ഒതുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഒന്പത് ഓവറിൽ 40 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസർ ഉമേഷ് യാദവായിരുന്നു. ക്വിന്‍റണ്‍ ഡി കോക്ക് (നാല്), ഫാഫ് ഡുപ്ലസി (ഒന്ന്), ജോർജ് ലിൻഡ് (37 റണ്‍സ്) എന്നിവരെയായിരുന്നു ഉമേഷ് പുറത്താക്കിയത്. അതോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു റിക്കാർഡും ഉമേഷ് സ്വന്തമാക്കി. ഹോം വേദിയിൽ തുടർച്ചയായ അഞ്ച് ഇന്നിംഗ്സുകളിൽ മൂന്നോ അതിലധികമോ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ പേസർ എന്ന നേട്ടമാണ് ഉമേഷ് കരസ്ഥമാക്കിയത്. 6/88, 4/45, 3/37, 3/22, 3/40 എന്നിങ്ങനെയാണ് ഇന്ത്യയിലെ അവസാന അഞ്ച് ഇന്നിംഗ്സുകളിൽ ഉമേഷിന്‍റെ ബൗളിംഗ് ഫിഗർ.


ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിൽ 10 പന്തിൽ അഞ്ച് സിക്സ് പറത്തി 31 റണ്‍സ് നേടി ഉയർന്ന സ്ട്രൈക്ക് റേറ്റിന്‍റെ റിക്കാർഡും ഉമേഷ് റാഞ്ചിയിൽ സ്വന്തമാക്കിയിരുന്നു. 310 ആയിരുന്നു താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ്. ഉമേഷിന്‍റെ അഞ്ച് സിക്സുകളും ജോർജ് ലിൻഡിനെതിരേ ആയിരുന്നു. സച്ചിൻ തെണ്ടുൽക്കർ, ഫോഫി വില്യംസ് എന്നിവർക്കുശേഷം ഒരു ടെസ്റ്റിൽ നേരിടുന്ന ആദ്യ രണ്ട് പന്തും സിക്സർ പറത്തിയ താരമെന്ന നേട്ടത്തിലും ഉമേഷ് യാദവ് എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.