ഇന്ത്യ x പാക് ക്രിക്കറ്റിനു പ്രധാനമന്ത്രിമാരുടെ അനുമതി വേണം: ഗാംഗുലി
ഇന്ത്യ x പാക് ക്രിക്കറ്റിനു പ്രധാനമന്ത്രിമാരുടെ അനുമതി വേണം: ഗാംഗുലി
Thursday, October 17, 2019 11:49 PM IST
കോൽക്കത്ത: ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് മത്സരം നടക്കണമെങ്കിൽ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ അനുമതി വേണമെന്ന് ബിസിസിഐ നിയുക്ത അധ്യക്ഷനും ഇന്ത്യൻ മുൻ താരവുമായ സൗരവ് ഗാംഗുലി. ഇന്ത്യ x പാക്കിസ്ഥാൻ പരന്പര പുനരാരംഭിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു സൗരവ് ഗാംഗുലിയുടെ പ്രതികരണം.

ഇക്കാര്യം നരേന്ദ്ര മോദിയോടും പാക്കിസ്ഥാൻ പ്രധാനമന്ത്രിയോടും (ഇമ്രാൻ ഖാൻ) ചോദിക്കണം. അവരുടെ അനുമതിയോടുകൂടിയേ പരന്പരയെ കുറിച്ച് ചിന്തിക്കാനാകൂ. സർക്കാരിന്‍റെ അനുമതിയോടെയാണ് വിദേശപര്യടനങ്ങൾ നടക്കാറുള്ളത്- ഗാംഗുലി പറഞ്ഞു.

ട്വന്‍റി-20 ലോകകപ്പിനു മുന്പായി ഇന്ത്യ x പാക് മത്സരം നടത്താൻ ഐസിസി ശ്രമം നടത്തുന്നതിനിടെയാണ് ദാദയുടെ പ്രതികരണം. കാർഗിൽ യുദ്ധത്തിനുശേഷം 2004ൽ ഇന്ത്യൻ ടീം ആദ്യമായി പാക് പര്യടനം നടത്തിയപ്പോൾ നായകൻ സൗരവ് ഗാംഗുലിയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ 2012ലാണ് അവസാന പരന്പര നടന്നത്. ഇന്ത്യ വേദിയായ പരന്പരയിൽ രണ്ട് ട്വന്‍റി-20യും മൂന്ന് ഏകദിനവുമാണ് ഉണ്ടായിരുന്നത്. ഇംന്തണ്ടിൽ നടന്ന ലോകകപ്പിലാണ് അവസാനമായി ഇരു രാജ്യങ്ങളും മൈതാനത്ത് ഏറ്റുമുട്ടിയത്. ഈ വർഷം ഫെബ്രുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിരുന്നു.


‘ധോണിയുടെ കാര്യം സെലക്ടർമാരുമായി സംസാരിക്കും’

കോൽക്കത്ത: ഇന്ത്യയുടെ മുതിർന്ന ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ ഭാവിസംബന്ധിച്ച് സെലക്ടർമാരുമായി ഈ മാസം 24നു സംസാരിക്കുമെന്നും അതിനുശേഷം അഭിപ്രായം പറയാമെന്നും സൗരവ് ഗാംഗുലി. ഏകദിന ലോകകപ്പിനുശേഷം ധോണി ഇന്ത്യൻ ടീമിൽനിന്ന് അവധിയിലാണ്. ധോണിയുടെ വിരമിക്കൽ സംബന്ധിച്ച് ഉൗഹാപോഹങ്ങൾ നടക്കുന്നതിനിടെയാണ് ഗാംഗുലിയുടെ അഭിപ്രായപ്രകടനം. ബംഗ്ലാദേശിനെതിരായ ട്വന്‍റി-20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ 24-ാം തീയതിയാണ് തെരഞ്ഞെടുക്കുന്നത്. അതിന്‍റെ തലേദിവസമാണ് ബിസിസിഐ പ്രസിഡന്‍റായി ഗാംഗുലി ചുമതലയേൽക്കുന്നത്. നവംബർ മൂന്നിനാണ് ഇന്ത്യ x ബംഗ്ലാദേശ് മൂന്ന് മത്സര ട്വന്‍റി-20 പരന്പര ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റും ബംഗ്ലാദേശുമായി ഇന്ത്യ കളിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.