സിമോണ്‍ ബൈൽസിനു റിക്കാർഡ്
സിമോണ്‍ ബൈൽസിനു റിക്കാർഡ്
Monday, October 14, 2019 12:09 AM IST
സ്റ്റട്ട്ഗഡ്: ലോക ജിംനാസ്റ്റിക്സ് ചാന്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് അമേരിക്കയുടെ ഇരുപത്തിരണ്ടുകാരിയായ സിമോണ്‍ ബൈൽസ്. ലോക ചാന്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവും അധികം മെഡൽ നേടുന്ന താരമെന്ന റിക്കാർഡാണ് സിമോണ്‍ സ്വന്തമാക്കിയത്. അഞ്ചു ലോക ചാമ്പ്യൻഷിപ്പുകളിൽനിന്നായി 19 സ്വർണവും മൂന്നു വെള്ളിയും മൂന്നു വെങ്കലുമടക്കം 25 മെഡലുകളാണ് ബൈൽസ് സ്വന്തമാക്കിയത്. ബെലാറസിന്‍റെ പുരുഷ താരം വിറ്റാലി ഷെർബൊയുടെ പേരിലുണ്ടായിരുന്ന 23 മെഡൽ എന്ന റിക്കാർഡാണ് സിമോണ്‍ പിന്തള്ളിയത്.


ഓൾറൗണ്ട് ടീം വിഭാഗത്തിലും വ്യക്തിഗത ഓൾറൗണ്ട് വിഭാഗത്തിലും വോൾട്ട്, ബാലൻസ് ബീം, ഫ്ലോർ എന്നീ ഇനങ്ങളിലുമായി സിമോൺ ബൈൽസ് അഞ്ചു സ്വർണം നേടി. ചാമ്പ്യൻഷിപ്പിൽ അഞ്ചു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി അമേരിക്ക ഒന്നാമതെത്തി. മൂന്ന് സ്വർണവും മൂന്നു വെള്ളിയും മൂന്നു വെങ്കലുമായി റഷ്യയാണ് രണ്ടാമത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.