വെള്ളിടിയായി പരിക്ക്
വെള്ളിടിയായി പരിക്ക്
Monday, September 23, 2019 12:55 AM IST
നൂർ-സുൽത്താൻ (കസാക്കിസ്ഥാൻ): ലോക ഗുസ്തി ചാന്പ്യൻഷിപ്പിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന ചരിത്രം കുറിക്കാൻ യുവതാരം ദീപക് പൂനിയയെ പരിക്ക് അനുവദിച്ചില്ല. പരിക്കിന്‍റെ വെള്ളിടിയിൽ ദീപക്കിനു വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ലോക ചാന്പ്യൻഷിപ്പിൽ സ്വർണം നേടിയ ഏക ഇന്ത്യൻ ഗുസ്തി താരമായ സുശീൽ കുമാറിന്‍റെ (2010) ചരിത്ര നേട്ടത്തിനൊപ്പമെത്താനുള്ള അവസരമായിരുന്നു പരിക്ക് വില്ലനായതോടെ ഇരുപതുകാരനായ ദീപക്കിനു നഷ്ടപ്പെട്ടത്.

ഇന്നലെ നടക്കേണ്ടിയിരുന്ന ലോക ചാന്പ്യൻഷിപ്പ് കിരീട പോരാട്ടത്തിൽ നിന്ന് ഇന്ത്യൻ താരം പിന്മാറുകയായിരുന്നു. സെമിഫൈനൽ മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. 86 കിലോഗ്രാം വിഭാഗം ഫൈനലിൽ ഇറാൻ താരം ഹസാൻ യസ്ദാനിയെ ആയിരുന്നു ദീപക്കിന്‍റെ എതിരാളി. ദീപക് പിന്മാറിയതോടെ ഹസാൻ ലോക ജേതാവായി.

തന്‍റെ ഇടതുകാലിൽ സെമി പോരാട്ടത്തിനിടെയേറ്റ പരിക്കിന്‍റെ നീര് മാറിയിട്ടില്ലെന്നും ഈ അവസ്ഥയിൽ മത്സരിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ദീപക് പറഞ്ഞു. ഫൈനലിൽ യസ്ദാനിക്കെതിരായ മത്സരം ഒരു വലിയ അവസരമായിരുന്നുവെന്ന് എനിക്കറിയാം, പക്ഷേ മറ്റു വഴികളില്ല. രാജ്യത്തിനായി സ്വർണം നേടുകയായിരുന്നു ആഗ്രഹം. നിർഭാഗ്യത്തെത്തുടർന്ന് അതു സാധിച്ചില്ല- ദീപക് പറഞ്ഞു.


സെമിയിൽ സ്വിറ്റ്സർലൻഡിന്‍റെ സ്റ്റീഫൻ റെയ്ച്ച്മുതിനെ തോൽപ്പിച്ചാണ് ദീപക് ഫൈനലിലെത്തിയത്. സെമിഫൈനലിൽ എത്തിയപ്പോൾ ഒളിന്പിക് യോഗ്യതയും ഇന്ത്യൻ താരം നേടിയിരുന്നു. 2016ൽ വേൾഡ് കേഡറ്റ് ടൈറ്റിൽ നേടിയ ദീപക് നിലവിലെ ലോക ജൂണിയർ ചാന്പ്യനാണ്.

രാഹുലിനു വെങ്കലം

പുരുഷ വിഭാഗം 61 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യയുടെ രാഹുൽ അവാനെ വെങ്കലം സ്വന്തമാക്കി. വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യൻ താരം, ടെയ്‌ലർ ലീ ഗ്രാഫിനെ 11-4നു കീഴടക്കി.
ഇതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തെ ലോക ഗുസ്തി ചാന്പ്യൻഷിപ്പിൽ ഇന്ത്യ പുറത്തെടുത്തത്. ഒരു വെള്ളിയും നാല് വെങ്കലവും ഇത്തവണ ഇന്ത്യ കൈക്കലാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.