ലെവൻഡോവ്സ്കിക്കും കുട്ടീഞ്ഞോയ്ക്കും റിക്കാർഡ്
ലെവൻഡോവ്സ്കിക്കും കുട്ടീഞ്ഞോയ്ക്കും റിക്കാർഡ്
Monday, September 23, 2019 12:55 AM IST
മ്യൂണിക്ക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ഗ്ലാമർ ക്ലബ്ബായ ബയേണ്‍ മ്യൂണിക്ക് 4-0ന് എഫ്സി കൊളോണിനെ കീഴടക്കി. മത്സരത്തിൽ രണ്ട് ഗോൾ നേടിയ ലെവൻഡോവ്സ്കിയും (മൂന്ന്, 48 മിനിറ്റുകൾ) ഒരു ഗോൾ നേടിയ ഫിലിപ്പെ കുട്ടീഞ്ഞോയും (62-പെനൽറ്റി) റിക്കാർഡ് ബുക്കിൽ ഇടംനേടി. ബയേണിനായി കുടീഞ്ഞോയുടെ ആദ്യ ഗോളായിരുന്നു.

ആദ്യ അഞ്ച് മത്സരങ്ങളിൽ ഏറ്റവും അധികം ഗോളെന്ന 51 വർഷം പഴക്കമുള്ള റിക്കാർഡിനൊപ്പമാണ് ലെവൻഡോവ്സ്കി (ഒന്പത്) എത്തിയത്. 1967-68 സീസണിൽ ബൊറൂസിയ മോയെൻചൻഗ്ലാറ്റ്ബാക്സിന്‍റെ പീറ്റർ മേയറിന്‍റെ പേരിലായിരുന്നു റിക്കാർഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ, ബുണ്ടസ് ലിഗ എന്നീ നാല് ലീഗുകളിലും ഗോൾ നേടുന്ന അഞ്ചാമത്തെ മാത്രം താരമാണ് കുട്ടീഞ്ഞോ. മറ്റൊരു മത്സരത്തിൽ ആർബി ലീപ്സിംഗ് 3-0ന് വെർഡർ ബെർമനെ കീഴടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.