ഇടിക്കൂട്ടിൽ വെള്ളി
ഇടിക്കൂട്ടിൽ വെള്ളി
Sunday, September 22, 2019 1:22 AM IST
യെകാർതെറിൻബർഗ് (റഷ്യ): ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഒരു സ്വർണമെന്ന ഇന്ത്യയുടെ സ്വപ്നം പൊലിഞ്ഞു. 52 കിലോഗ്രാം ഫ്ളൈ വെയ്റ്റ് പോരാട്ടത്തിന്‍റെ ഫൈനലിൽ ഇന്ത്യയുടെ അമിത് പംഗൽ പരാജയപ്പെട്ടു. ഉസ്ബക്കിസ്ഥാന്‍റെ ഷാഖോബിദീൻ സൈറോവിനോട് 5-0നായിരുന്നു അമിത് പരാജയപ്പെട്ടത്. എങ്കിലും ലോക ചാന്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന റിക്കാർഡുമായാണ് അമിത് ഇടിക്കൂട്ടിലെ പോരാട്ടം അവസാനിപ്പിച്ചത്. നിലവിലെ ഒളിന്പിക് ചാന്പ്യനാണ് സൈറോവ്.

വനിതാ വിഭാഗം ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരികോം സ്വർണം നേടിയിട്ടുണ്ട്. എന്നാൽ, ഒരു പുരുഷ താരം ഫൈനലിൽ എത്തുന്നത് ആദ്യമായി ആയിരുന്നു. സെമി ഫൈനലിൽ കസാക്കിസ്ഥാന്‍റെ സാകെൻ ബിബോസിനോവിനെ 3-2നു പരാജയപ്പെടുത്തിയാണ് അതിമ് സ്വർണ പോരാട്ടത്തിനു യോഗ്യത കരസ്ഥമാക്കിയത്. ഇതോടൊപ്പം 2020 ടോക്കിയോ ഒളിന്പിക്സ് യോഗ്യതയും ഇന്ത്യൻ താരം സ്വന്തമാക്കിയിരുന്നു.


ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ വെങ്കല നേട്ടം മാത്രമാണ് ഇന്ത്യക്ക് അവകാശപ്പെടാനുണ്ടായിരുന്നത്. വിജേന്ദർ സിംഗ് (2009), വികാസ് കൃഷ്ണൻ (2011), ശിവ ഥാപ്പ (2015), ഗൗരവ് ബിഥൂരി (2017), മനീഷ് കൗശിക് (2019) എന്നിവരാണ് വെങ്കലം നേടിയവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.