എയ്ഞ്ചൽ ഡാ...
എയ്ഞ്ചൽ ഡാ...
Thursday, September 19, 2019 11:29 PM IST
പാരീസ്/മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രതീക്ഷിച്ചതുപോലെ ആവേശകരമായ മത്സരങ്ങളില്‍ മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് പാരീസില്‍ തോറ്റു. അതേസമയം, മാഡ്രിഡില്‍ യുവന്‍റസും അത്‌ലറ്റിക്കോ മാഡ്രിഡും സമനിലയില്‍ പിരിയുകയും ചെയ്തു.

തകര്‍ന്നടിഞ്ഞ് റയല്‍

പ്രമുഖരില്ലാതെ ഒരു ടീം ജയിക്കുന്നതും അതുപോലെ പ്രമുഖരില്ലാത്ത ഒരു ടീം തകരുന്നതും വ്യക്തമാക്കുന്നതായിരുന്നു പാരീ സാന്‍ ഷെര്‍മയിന്‍-റയല്‍ മാഡ്രിഡ് മത്സരം. മുന്നേറ്റനിരയില്‍ കൈലിയന്‍ എംബാപ്പെ, നെയ്മര്‍, എഡിന്‍സണ്‍ കവാനി എന്നിവരില്ലാതെ ഇറങ്ങിയ പിഎസ്ജിക്ക് ഗ്രൂപ്പ് എയില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ ഇരട്ട ഗോള്‍ മികവ് 3-0ന്‍റെ ജയമൊരുക്കി. ആദ്യ പകുതിയില്‍തന്ന മുന്‍ റയല്‍ താരമായ ഡി മരിയ രണ്ടു ഗോളടിച്ച് പാരീസ് ക്ലബ്ബിന്‍റെ ജയം ഉറപ്പാക്കി. അവസാനം ഇഞ്ചുറി ടൈമില്‍ തോമസ് മ്യൂണിയേയുടെ ഗോളും കൂടി ചേര്‍ന്നപ്പോള്‍ റയലിന്‍റെ പതനം പൂര്‍ത്തിയായി.

2016 മുതല്‍ 2018 വരെ തുടര്‍ച്ചയായി മൂന്നുവര്‍ഷം യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ 2017-18 പിഎസ്ജിയെ പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചിരുന്നു.

റയല്‍ നിരയില്‍ എഡന്‍ ഹസാര്‍ഡ് തുടക്കത്തിലേ ഇറങ്ങി. മാഴ്‌സലോ, ഇസ്‌കോ, ലൂക മോഡ്രിച്ച്, മാര്‍കോ അസെന്‍സിയോ, ഫെഡെ വാല്‍വെര്‍ദെ എന്നിവര്‍ക്കു പരിക്കും സെര്‍ജിയോ റാമോസ്, നാച്ചോ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കു വിലക്കുമായിരുന്നത് റയലിനെ ബാധിച്ചു. കഴിഞ്ഞ അഞ്ചു സീസണില്‍ റയലിന്‍റെ ഗോള്‍കീപ്പറായിരുന്ന കെയ്‌ലര്‍ നവാസായിരുന്നു പിഎസ്ജിയുടെ വലകാത്തത്.

വേഗമേറിയ നീക്കങ്ങളിലൂടെ ആധിപത്യം പുലര്‍ത്തിയ പിഎസ്ജിയെ 14-ാം മിനിറ്റില്‍ ഡി മരിയ മുന്നിലെത്തിച്ചു. ഡി മരിയയുടെ നൂറാം യൂറോപ്യന്‍ മത്സരത്തില്‍ 25-ാമത്തെ ഗോളായിരുന്നു. 33-ാ മത്തെ മിനിറ്റില്‍ റയല്‍ മുന്‍താരം 26-ാമത്തെ ഗോളും നേടി.

ഗാരത് ബെയ്ൽ ഒരു ഗോള്‍ മടക്കിയെങ്കിലും വിഎആറില്‍ ഹാന്‍ഡ് ബോളെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് നിഷേധിച്ചു. റയല്‍ താരം കരിം ബെന്‍സമ 77-ാം മിനിറ്റില്‍ വല കുലുക്കി. എന്നാല്‍, ഇത് ലൂകാസ് വാസ്‌ക്വസ് ഓഫ് സൈഡിലായിരുന്നതിനാല്‍ അതും നിഷേധിച്ചു.

ജയം കൈവിട്ട് യുവെ


അവസാന മിനിറ്റില്‍ ഹെക്ടര്‍ ഹെരേരയുടെ ഹെഡര്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് ഗ്രൂപ്പ് ഡിയില്‍ മാഡ്രിഡിലെ വാന്‍ഡ മെട്രോപൊളിറ്റാനോയില്‍ യുവന്‍റസിനെതിരേ 2-2ന്‍റെ സമനിലയൊരുക്കി. രണ്ടു ഗോളിനു മുന്നില്‍നിന്നശേഷമാണ് യുവന്‍റസ് സമനില വഴങ്ങിയത്.

പോര്‍ച്ചുഗീസ് ടീമില്‍ ഒന്നിച്ചു കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോവോ ഫെലിക്‌സും നേര്‍ക്കുനേര്‍ വന്ന മത്സരമായിരുന്നു. ആദ്യ മിനിറ്റുകളില്‍ അത്‌ലറ്റിക്കോ യുവതാരം ഫെലിക്‌സിന്‍റെ രണ്ടു ഷോട്ടുകള്‍ യുവന്‍റസ് ഗോള്‍കീപ്പര്‍ വോയിചെക് സിസെന്‍സി രക്ഷപ്പെടുത്തി.

ലോക്കോമോട്ടിവ് മോസ്‌കോ 2-1ന് ബയേര്‍ ലവര്‍കൂസനെ തോല്‍പ്പിച്ചു.

അനായാസം ബയേണ്‍

ഗ്രൂപ്പ് ബിയില്‍ ബയേണ്‍ മ്യൂണിക്ക് 3-0ന് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ മറികടന്ന് വിജയതുടക്കമിട്ടു. കിംഗ്‌സി കോമാന്‍ (34-ാം മിനിറ്റ്), റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (80-ാം മിനിറ്റ്), തോമസ് മ്യൂളര്‍ (90+1) എന്നിവരാണ് ഗോള്‍ നേടിയത്. പകരക്കാരനായി ഇറങ്ങിയ മ്യൂളറുടെ 106മത്തെ ചാമ്പ്യന്‍സ് ലീഗ് മത്സരമായിരുന്നു. ഇതോടെ ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലിറങ്ങിയ റിക്കാര്‍ഡ് താരം സ്വന്തമാക്കി. ഈ സീസണില്‍ മ്യൂളറുടെ ആദ്യ ഗോളുമായിരുന്നു.

ഗ്രൂപ്പ് ബിയില്‍ രണ്ടു ഗോളിനു മുന്നില്‍നിന്ന ടോട്ടനത്തെ തിരിച്ചടിച്ച് ഒളിമ്പിയാക്കസ് 2-2ന് സമനിലയില്‍ തളച്ചു.

സിറ്റി ജയം

പ്രീമിയര്‍ ലീഗില്‍ മികവിലെത്താതെ വിഷമിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ഷാക്തര്‍ ഡൊണെറ്റ്‌സ്‌കിനെ 3-0ന് തകര്‍ത്തു. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ സിറ്റിയെ 24-ാം മിനിറ്റില്‍ റിയാദ് മെഹ്‌റസ് മുന്നിലെത്തിച്ചു. 38-ാം മിനിറ്റില്‍ ഇല്‍കി ഗുണ്ടോഗന്‍റെ ഗോളിലൂടെ ആദ്യ പകുതി സിറ്റി സ്വന്തമാക്കി. രണ്ടാം പകുതിയില്‍ ഗബ്രിയേല്‍ ജീസസും ഗോള്‍ നേടി.

ചാമ്പ്യന്‍സ് ലീഗില്‍ ആദ്യമായി കളിക്കുന്ന അറ്റ്‌ലാന്‍റയ്ക്ക് ഡൈനാമോ സാഗ്രെബില്‍നിന്ന് വലിയ തോല്‍വിയാണ് നേരിടേണ്ടിവന്നത്. 4-0ന് ക്രൊയേഷ്യന്‍ ക്ലബ് ഇറ്റാലിയന്‍ ക്ലബ്ബിനെ പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.