ഇന്ത്യക്ക് അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം
ഇന്ത്യക്ക് അണ്ടർ 19  ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം
Saturday, September 14, 2019 11:19 PM IST
കൊളംബോ: അത്യന്തം വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ബംഗ്ലാദേശിനെ അഞ്ച് റണ്‍സിനു കീഴടക്കി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടു. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഇടംകൈ സ്പിന്നറായ അഥർവ അങ്കോലേക്കർ 28 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. അങ്കോലേക്കറാണ് മാൻ ഓഫ് ദ മാച്ച്. ഇന്ത്യയുടെ ഏഴാമത് അണ്ടർ 19 ഏഷ്യൻ കിരീടമാണിത്. സ്കോർ: ഇന്ത്യ 32.4 ഓവറിൽ 106. ബംഗ്ലാദേശ് 33 ഓവറിൽ 101. ഇന്ത്യയുടെ അർജുൻ ആസാദ് ആണ് ടൂർണമെന്‍റിന്‍റെ താരം.

106 റണ്‍സിനു പുറത്തായെങ്കിലും ഇന്ത്യ ആ സ്കോർ പ്രതിരോധിച്ചെന്നതാണ് മത്സരത്തിന്‍റെ ഹൈലൈറ്റ്. ടോസ് ജയിച്ച ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർബോർഡ് രണ്ടക്കത്തിൽ എത്തുന്നതിനു മുന്പ് മൂന്ന് മുൻനിര വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടപ്പെട്ടു. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ധ്രുവ് ജുറെലും (33 റണ്‍സ്) ശാശ്വത് റാവത്തും (19 റണ്‍സ്) ചേർന്ന് 45 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. എന്നാൽ, ഈ കൂട്ടുകെട്ട് പൊളിഞ്ഞതോടെ ഇന്ത്യയുടെ വിക്കറ്റ് വീഴ്ച വീണ്ടും തുടർന്നു. എട്ടാം നന്പർ ബാറ്റ്സ്മാനായെത്തിയ കരണ്‍ ലാൽ 43 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും അടക്കം 37 റണ്‍സ് നേടിയതാണ് ഇന്ത്യയുടെ സ്കോർ 100 കടത്താൻ സഹായകമായത്. ഈ മൂന്ന് പേർ മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ രണ്ടക്കം കണ്ടത്. ബംഗ്ലാദേശിനായി മൃഥുൻജോയ് ചൗധരി 18 റണ്‍സ് വഴങ്ങിയും ഷമീം ഹുസൈൻ എട്ട് റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.


മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. 40 റണ്‍സിൽ എത്തിയപ്പോഴേക്കും ബംഗ്ലാദേശിന്‍റെ അഞ്ച് വിക്കറ്റുകൾ ഇന്ത്യ പിഴുതു. ആദ്യത്തെ അഞ്ച് ബാറ്റ്സ്മാന്മാരും രണ്ടക്കം കണ്ടില്ല. ക്യാപ്റ്റൻ അക്ബർ അലിയാണ് (23 റണ്‍സ്) ബംഗ്ല ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഇന്ത്യക്കായി അങ്കോലേക്കറിനു പിന്നാലെ ആകാഷ് സിംഗ് 12 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഏഷ്യ കപ്പിൽ ബംഗ്ലാദേശിന്‍റെ ആദ്യ ഫൈനലായിരുന്നു. ഫൈനലിൽ പ്രവേശിച്ചപ്പോഴെല്ലാം ഇന്ത്യ കിരീടം നേടിയെന്ന ചരിത്രം ഇത്തവണയും തിരുത്തപ്പെട്ടില്ല. അണ്ടർ 19 ഏഷ്യകപ്പ് എട്ട് എഡിഷൻ നടന്നതിൽ അഫ്ഗാനിസ്ഥാൻ ജേതാക്കളായ 2017ൽ മാത്രമാണ് ഇന്ത്യ ഫൈനലിൽ പ്രവേശിക്കാതിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.