ജയവർധനെയ്ക്ക് ഇന്ത്യൻ പരിശീലകനാകാൻ മോഹം
ജയവർധനെയ്ക്ക്  ഇന്ത്യൻ പരിശീലകനാകാൻ മോഹം
Monday, July 22, 2019 11:40 PM IST
കൊളംബോ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാൻ ശ്രീലങ്കൻ മുൻ താരവും ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്‍റെ പരിശീലകനുമായ മഹേല ജയവർധനെയ്ക്ക് താത്പര്യമുള്ളതായി സൂചന. ഇന്ത്യൻ ടീമിന്‍റെ പുതിയ പരിശീലകനെ കണ്ടെത്താൻ കഴിഞ്ഞ ആഴ്ച ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. ഈ മാസം മുപ്പത് വരെയാണ് അപേക്ഷ നൽകാൻ സമയം നൽകിയിരിക്കുന്നത്.

അടുത്ത ദിവസം തന്നെ ജയവർധനെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. 2015 ൽ ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് ഉപദേശകനായി പരിശീലക കരിയർ ആരംഭിച്ച ജയവർധനെ 2016 മുതൽ മുംബൈ ഇന്ത്യൻസിന്‍റെ പരിശീലകനാണ്. ജയവർധനെയ്ക്ക് കീഴിൽ മുംബൈ ഇന്ത്യൻസ് രണ്ട് തവണ ഐപിഎൽ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.


ജയവർധനെയ്ക്കു പുറമേ, മുൻ ദക്ഷിണാഫ്രിക്കൻ താരവും 2011ൽ ഇന്ത്യയെ ലോകകപ്പിലേക്ക് നയിച്ച പരിശീലകനുമായ ഗാരി കിർസ്റ്റണ്‍, ടോം മൂഡി തുടങ്ങിയവരും ബിസിസിഐക്ക് അപേക്ഷ നൽകുമെന്നും സൂചനയുണ്ട്. ഐപിഎലിൽ സണ്‍റൈസേഴ്സ് ഹൈദരാബദിന്‍റെ പരിശീലകനായിരുന്നു ടോം മൂഡി.

2017ൽ രവി ശാസ്ത്രി പരിശീലകനായി നിയമിതനായപ്പോൾ മൂഡിയും ഇന്ത്യൻ മുൻ താരമായ വിരേന്ദർ സെവാഗും ബിസിസിഐക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇരുവരും ഇത്തവണയും അപേക്ഷിക്കുമെന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.