അധികാരി പ്രസാദ്
അധികാരി പ്രസാദ്
Friday, July 19, 2019 12:23 AM IST
മുംബൈ: ബിസിസിഐ മാനേജ്മെന്‍റിനെയും ഭരണനിർവഹണ വിഭാഗത്തെയും രണ്ടായി തിരിച്ച് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ). ഇതോടെ ഇതുവരെയുണ്ടായിരുന്ന കീഴ്‌വഴക്കങ്ങൾ ഇല്ലാതായി. ടീം തെരഞ്ഞെടുപ്പ് മുഖ്യ സെലക്ടറുടെ നേതൃത്വത്തിൽ നടത്തണമെന്ന പുതിയ നിയമം സിഒഎ കൊണ്ടുവന്നതോടെയാണിത്. ബിസിസിഐയുടെ സ്വാധീനം ടീം തെരഞ്ഞെടുപ്പിൽ ഉണ്ടാകാനുള്ള സാധ്യത ഇതോടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ എം.എസ്.കെ. പ്രസാദാണ് മുഖ്യ സെലക്ടർ.

ബിസിസിഐ സെക്രട്ടറി ടീം തെരഞ്ഞെടുപ്പ് യോഗം നിയന്ത്രിക്കുന്നതായിരുന്നു ഇതുവരെയുള്ള കീഴ്‌വഴക്കം. എന്നാൽ, മുഖ്യ സെലക്ടറുടെ നേതൃത്വത്തിൽ ടീം തെരഞ്ഞെടുപ്പ് യോഗം ചേർന്നാൽ മതിയെന്നാണ് സിഒഎയുടെ പുതിയ തീരുമാനം. ഇതോടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനം നീട്ടിവച്ചു. ഇന്ന് നടക്കേണ്ടിയിരുന്ന സെലക്‌ഷൻ കമ്മിറ്റി യോഗത്തിൽ ടീം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിഒഎയുടെ ഇടപെടൽ.

സെലക്‌ഷൻ കമ്മിറ്റി യോഗം നാളെത്തേക്ക് മാറ്റിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യോഗം ചേരുന്നത് എന്നാണെന്ന് ബിസിസിഐ അറിയിക്കുമെന്നതരത്തിൽ മറ്റൊരു റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. എതായാലും വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക സർവാധികാരിയായ എം.എസ്.കെയുടെ നേതൃത്വത്തിലുള്ള സംഘമാകും.

പുതിയ അധികാരം

സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഭരണനിർവഹണ വിഭാഗമാണ് ബിസിസിഐയുടെ ഉന്നത അധികാര കേന്ദ്രം. നടത്തിപ്പ് കാര്യങ്ങൾ ഈ വിഭാഗം നിർവഹിക്കും. സിഇഒയുടെ നേതൃത്വത്തിലുള്ള മാനേജ്മെന്‍റ് വിഭാഗത്തിനായിരിക്കും ക്രിക്കറ്റേതര കാര്യങ്ങളുടെ ചുമതല. സെലക്‌ഷൻ കമ്മിറ്റി ഉൾപ്പെടെയുള്ള ക്രിക്കറ്റ് കമ്മിറ്റിക്കായിരിക്കും ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങളുടെ പൂർണാധികാരം.


ബിസിസിഐയുടെ പുതിയ ഭരണഘടന പ്രാബല്യത്തിൽവന്ന ശേഷവും പഴയ രീതിയിൽ സെലക്‌ഷൻ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി പങ്കെടുത്തിരുന്നു. അതിനാണ് വിരാമമായിരിക്കുന്നത്. ഇതോടെ ക്രിക്കറ്റ് കമ്മിറ്റികളുടെ മീറ്റിംഗിൽ ബിസിസിഐ ഓഫീസ് ഭാരവാഹികൾക്ക് പങ്കെടുക്കാനാകില്ല.

ബിസിസിഐയുടെ പിടി അയഞ്ഞു

പുതിയ നിർദേശത്തോടെ ബിസിസിഐക്ക് ടീം തെരഞ്ഞെടുപ്പിലോ മറ്റംവരുത്താനോ ഉള്ള യാതൊരു അധികാരവും ഇല്ലാതായി. നേരത്തേ ബിസിസിഐ ജനറൽ സെക്രട്ടറിയുടെയോ സിഇഒയുടെയോ അനുമതിയോടെയേ ടീമിൽ മാറ്റം വരുത്താനുള്ള അധികാരം സെലക‌്ഷൻ കമ്മിറ്റിക്ക് ഉണ്ടായിരുന്നുള്ളൂ. ഒരു താരത്തെ ഉൾപ്പെടുത്താനും പകരക്കാരനെ കൊണ്ടുവരാനും സെക്രട്ടറിയുടെ അംഗീകാരം വേണ്ടിയിരുന്നു.

ഇതുവരെ ഉണ്ടായിരുന്ന കീഴ്‌വഴക്കങ്ങൾ മാറുന്നതോടെ ടീം തെരഞ്ഞെടുപ്പിൽ മുഖ്യ സെലക്ടർ സർവാധികാരിയായിരിക്കുകയാണ്. മുഖ്യ പരിശീലകൻ, സഹ പരിശീലകർ, സെലക്ടർമാർ ഉൾപ്പെടെയുള്ളവരെ നിശ്ചയിക്കുന്നത് സിഒഎ നിർദേശിക്കുന്ന പ്രത്യേക പാനലാണ്. ഇതോടെ ടീമിനുമേലുള്ള ബിസിസിഐയുടെ അധികാരം പൂർണമായി ഇല്ലാതാകും. മുന്പ് ബിസിസിഐ സെക്രട്ടറിയുടെ ഇഷ്ടക്കാർ ടീമിൽ എത്തുന്ന സാഹചര്യം ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.