പിഴവുകൾ പലത്...
പിഴവുകൾ പലത്...
Thursday, July 11, 2019 11:24 PM IST
ലോഡ്‌സില്‍ ഒരിക്കല്‍ക്കൂടി ലോകകപ്പ് ഉയര്‍ത്താമെന്ന പ്രതീക്ഷയോടെ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് സെമിയില്‍ കീഴടങ്ങി. നായകന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനങ്ങളെടുക്കുന്നതിലെ പിഴവ്, മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ ഉത്തവാദിത്വക്കുറവ് എന്നിങ്ങനെയെല്ലാം തോല്‍വിക്ക് കാരണങ്ങള്‍ പലതാണ്. ഇവയ്ക്കെല്ലാം പുറമെ ന്യൂസിലന്‍ഡ് ബൗളര്‍മാരും ഫീല്‍ഡര്‍മാരും പുറത്തെടുത്ത മികവാണ് കിവീസിനെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിത്തിച്ചത്. ലീഗ് മത്സരങ്ങളില്‍ തുടക്കത്തിലെ ഗംഭീര പ്രകടനത്തിനുശേഷം പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളോട് തുടര്‍ച്ചയായി മൂന്നു തോല്‍വിയേറ്റുവാങ്ങി റൺറേറ്റിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് ന്യൂസിലന്‍ഡ് സെമിയിലെത്തിയത്.

മുന്‍നിരയുടെ വീഴ്ച

ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ കിവീസ് പേസര്‍മാര്‍ സാഹചര്യം മുതലാക്കി ബൗള്‍ ചെയ്തതോടെ പന്തിനു വേഗവും സ്വിംഗും ലഭിച്ചു. ഇതു മനസിലാക്കാതെ പോയ ഇന്ത്യയുടെ മുന്‍നിര 24/4 എന്ന നിലയിലേക്കു പതിച്ചു. ഒറ്റയ്ക്ക് കളി വരുതിയിലാക്കാന്‍ കെൽപ്പുള്ള വിരാട് കോഹ്‌ലി, ഈ ടൂര്‍ണമെന്‍റില്‍ അഞ്ചു സെഞ്ചുറിയുമായി തകര്‍പ്പന്‍ ഫോമിലായിരുന്ന രോഹിത് ശര്‍മ എന്നിവരുള്‍പ്പെടെയുള്ളവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഈ സെമി ഫൈനലിനുമുമ്പ് 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് രോഹിത്തും കോഹ്‌ലിയും ഒരു റണ്‍സിനു പുറത്താകുന്നത്. ആ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ തോറ്റു.

കിവീസിന്‍റെ മികച്ച ഫീല്‍ഡിംഗ്

ലീഗ് മത്സരങ്ങളില്‍ നാലു തവണ രോഹിത്തിനെ എതിർ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞു. ഇതില്‍ മൂന്നു തവണ സെഞ്ചുറിയും ഒരു തവണ അര്‍ധ ശതകവും നേടി. എന്നാല്‍, ഇത്തവണ കിവീസ് വിക്കറ്റ്കീപ്പര്‍ ടോം ലാഥം പിഴവൊന്നും വരുത്താതെ രോഹിത്തിനെ കൈക്കലാക്കി. ഇതുപോലെ തന്നെ ലാഥവും ജയിംസ് നീഷവും തകര്‍പ്പന്‍ ഫീല്‍ഡിംഗിലൂടെ കെ.എല്‍. രാഹുലിനെയും (1), ദിനേശ് കാര്‍ത്തിക്കിനെയും (6) പുറത്താക്കി. ഇതൊന്നുമായിരുന്നില്ല കളിയെ മാറ്റിയത് എം.എസ്. ധോണിയെ (50) പുറത്താക്കിയ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ ത്രോയായിരുന്നു. ഈ പുറത്താകലില്‍ പല വിവാദങ്ങളുമുയരുന്നുണ്ട്. മൂന്നാം പവര്‍പ്ലേ സമയത്ത് റിംഗിനു പുറത്ത് അഞ്ചു ഫീല്‍ഡര്‍മാരെ നിര്‍ത്താനെ അനുവാദമുള്ളൂ. എന്നാല്‍, ധോണി പുറത്തായ സമയത്ത് ആറു ഫീല്‍ഡര്‍മാരുണ്ടായിരുന്നു. അമ്പയര്‍മാര്‍ അത് കണാതെ പോയി. നിയമം തെറ്റിച്ച സ്ഥിതിക്ക് നോബോളാകേണ്ട പന്തിലാണ് ധോണി പുറത്തായത്. ധോണി പുറത്തായിരുന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഫലം മറ്റൊന്നായേനെ.


മോശം ഷോട്ട് സെലക‌്ഷന്‍

ഋഷഭ് പന്തും (32) ഹര്‍ദിക് പാണ്ഡ്യയും (32) മിച്ചല്‍ സാന്‍റ്നറെ അനാവശ്യ ഷോട്ടിനു ശ്രമിച്ചു പുറത്തായതാണെന്ന് വ്യക്തമാണ്. ഇവരും വിക്കറ്റ് സമ്മാനിക്കുകയായിരുന്നുവെന്നു.

വൈകിപ്പോയി

രവീന്ദ്ര ജഡേജയും (77), ധോണിയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 116 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ചു. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ ഏഴാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്‍റെ റിക്കാര്‍ഡാണ് ഇരുവരും സ്ഥാപിച്ചത്. എന്നാല്‍, ഇവരുടെ കൂട്ടുകെട്ട് പിരിയുമ്പോള്‍ മൂന്ന് ഓവറില്‍ ജയിക്കാന്‍ വേണ്ടത് 37 റണ്‍സ് എന്ന അവസ്ഥയിലായിരുന്നു. ഇതോടെ അവസാനം സമ്മര്‍ദം ഉയരുകയും ചെയ്തു.

സ്ഥിരതയില്ലാത്ത മധ്യനിര

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നാലു മുതല്‍ ഏഴു വരെയുള്ള സ്ഥാനങ്ങളില്‍ ഇന്ത്യക്ക് സ്ഥിരമൊരാളെ കണ്ടെത്താനായിട്ടില്ല. 24 പേരെ പരീക്ഷിച്ചു. ഈ സ്ഥാനങ്ങളില്‍ യോജിച്ച അജിങ്ക്യ രഹാനെ കൗണ്ടിയില്‍ കളിക്കുന്നു. ലോകകപ്പ് ടീമിലെ തഴയലില്‍ മനംനൊന്ത് അമ്പാടി റായുഡു വിരമിക്കുകയും ചെയ്തു.

ആറു ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ 12.1 ആണ് വിരാട് കോഹ്‌ലിയുടെ ശരാശരി.
2014നുശേഷം ഇന്ത്യ ഐസിസി ടൂര്‍ണമെന്‍റുകളുടെ (ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ലോക ട്വന്‍റി -20) സെമി ഫൈനലിലും ഫൈനലിലും കടന്നെങ്കിലും കിരീടം നേടാനായില്ല.

ധോണി ഫാക്ടർ

ഇന്ത്യ കണ്ടതില്‍ ഏറ്റവും മികച്ചൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന ഏകദിന ക്രിക്കറ്റ് ലോകകപ്പാണ് കഴിഞ്ഞുപോയതെന്ന് കരുതാം. ഇനിയൊരു ലോകകപ്പിന് ധോണിക്കു ബാല്യമുണ്ടെന്നു കരുതാനാവില്ല.

2011 ലോകകപ്പില്‍ നായകനായ ധോണി ഇന്ത്യയെ മുന്നില്‍നിന്ന് കിരീടത്തിലേക്കു നയിച്ചപ്പോള്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനു ലോകകപ്പോടെ വിരമിക്കാനുള്ള അവസരമൊരുങ്ങി. തന്‍റെ എപ്പോഴത്തെയും ക്യാപ്റ്റനാണ് ധോണിയെന്നു വിശേഷിപ്പിക്കുന്ന കോഹ്‌ലിക്ക്, ധോണിക്ക് കിരീടത്തോടെ വിരമിക്കാൻ അവസരമുണ്ടാക്കാനായില്ല. എങ്കിലും ധോണിയുടെ പേരില്‍ ഇന്ത്യക്കു രണ്ടു ലോകകപ്പുകള്‍ സമ്മാനിച്ച നായകനെന്ന പേരുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.