നടുവൊടിഞ്ഞ ഇന്ത്യ
നടുവൊടിഞ്ഞ ഇന്ത്യ
Monday, June 24, 2019 12:12 AM IST
കപ്പടിക്കാൻ ഈ കളി പോരാ... പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യൻ ടീമിന്‍റെ പ്രകടനത്തിനുശേഷം പ്രധാന വിലയിരുത്തൽ ഇങ്ങനെയാണ്. ബൗളിംഗ് ആക്രമണത്തിലൂടെ അഫ്ഗാനിസ്ഥാനെ 11 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യൻ ടീം ആവേശ ജയം നേടിയെങ്കിലും കാര്യങ്ങൾ അത്ര സുഖകരമല്ല. ശക്തമായ ഒരു ബാറ്റിംഗ് ലൈനപ്പുള്ള ടീമായിരുന്നു അഫ്ഗാനിസ്ഥാൻ എങ്കിൽ ഇന്ത്യ മുന്നോട്ടുവച്ച 225 റണ്‍സ് എന്ന ലക്ഷ്യം അവർ മറികടന്നേക്കുമായിരുന്നു.

ലോക ഒന്നാം നന്പർ പേസ് ബൗളറായ ജസ്പ്രീത് ബുംറയെവരെ സിക്സർ പറത്താൻ ചങ്കൂറ്റം കാണിച്ചവരാണ് അഫ്ഗാൻ നിരയിലുണ്ടായിരുന്നത് എന്നതും ശ്രദ്ധേയം.

വിമർശന ശരമേറ്റ് ധോണി

ഇന്ത്യൻ ടീമിന്‍റെ ബാറ്റിംഗ് ശരാശരിക്കും താഴെയായെന്നതാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ. അതിൽ ഏറ്റവും വിമർശനമേറ്റത് എം.എസ്. ധോണിക്കാണ്. ഇന്ത്യൻ ടീമിലെ ഏറ്റവും മുതിർന്ന താരമായ ധോണിയുടെ ഭാഗത്തുനിന്ന് ഉത്തരവാദിത്തരഹിതമായ ബാറ്റിംഗ് സമീപനമാണ് മത്സരത്തിലുണ്ടായത്. 52 പന്ത് നേരിട്ട ധോണി നേടിയത് 53.85 സ്ട്രൈക്ക് റേറ്റോടെ 28 റണ്‍സ് മാത്രം. കേദാർ ജാദവ്-ധോണി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 84 പന്തിൽനിന്നാണ് 57 റണ്‍സ് നേടിയത്.

ധോണി ക്രീസിലെത്തുന്പോൾ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഒരറ്റത്ത് നങ്കൂരമിട്ടുകഴിഞ്ഞിരുന്നു. കോഹ് ലിക്ക് പിന്തുണ നല്കുകമാത്രമായിരുന്നു ധോണിക്ക് അപ്പോൾ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, 75 മിനിറ്റ് ക്രീസിൽ ചെലവിട്ടശേഷം ധോണി മടങ്ങിയത് സ്റ്റംപ്ഡ് ഒൗട്ട് ആയും. അഫ്ഗാൻ സ്പിൻ ആക്രമണത്തിനു മുന്നിൽ ക്ഷമ നശിച്ച ധോണി സ്റ്റെപ് ഒൗട്ട് ചെയ്ത് കളിക്കാനുള്ള ശ്രമത്തിൽ വിക്കറ്റ് നഷ്ടപ്പെടുത്തി. ഏകദിന ചരിത്രത്തിൽ 2011നുശേഷം ധോണി സ്റ്റംപ്ഡ് ആകുന്നതും അതോടെ ക്രിക്കറ്റ് ലോകം കണ്ടു.

ധോണിയുടെ നേതൃത്വത്തിലുള്ള മധ്യനിര ദിശയറിയാതെ തുഴയുന്നതാണ് സതാംപ്ടണിൽ കണ്ടത്. ധോണി ക്രീസിലെത്തിയത് 27-ാം ഓവറിൽ. കോഹ്‌ലിക്കൊപ്പം ധോണി ക്രീസിൽ ഒന്നിച്ചപ്പോൾ ഇന്ത്യയുടെ പ്രൊജക്റ്റഡ് സ്കോർ 294 ആയിരുന്നു. എന്നാൽ, ഇന്ത്യക്ക് നേടാനായത് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 224 റണ്‍സ് മാത്രവും.


കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരായ ലോഡ്സ് ഏകദിനത്തിലും സമാന സംഭവം ഉണ്ടായി. ഇംഗ്ലണ്ടിന്‍റെ 322 റണ്‍സ് പിന്തുടർന്ന ഇന്ത്യക്ക് അവസാന 23 ഓവറിൽ വേണ്ടിയിരുന്നത് 183 റണ്‍സ്. കോഹ്‌ലി പുറത്തായതിനു പിന്നാലെ ധോണി എത്തിയെങ്കിലും 57 പന്തിൽ 37 റണ്‍സ് മാത്രമാണ് നേടിയത്. ഇന്ത്യ 236നു പുറത്തായി 86 റണ്‍സ് തോൽവി വഴങ്ങുകയും ചെയ്തു.

പിന്നോട്ടടിച്ച മധ്യ ഓവറുകൾ

22.1 ഓവറിൽ ഇന്ത്യ 100 റണ്‍സിൽ എത്തിയതാണ്. തുടർന്നുള്ള ഓവറുകളിലാണ് സ്കോർ ഇഴഞ്ഞത്. 100ൽനിന്ന് 150ലേക്ക് എത്താൻ 75 പന്തുകളാണ് (12.5 ഓവർ) ഇന്ത്യക്ക് വേണ്ടിവന്നത്. കോഹ്‌ലി - വിജയ് ശങ്കർ കൂട്ടുകെട്ടിലൂടെ ഇന്ത്യ തിരിച്ചുവരവ് പ്രതീക്ഷിച്ചപ്പോഴാണ് ധോണി എത്തിയത്. തുടർന്നുള്ള 24 ഓവറിൽ മികച്ച സ്കോറിലേക്ക് ഇന്ത്യ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും നേരിട്ട ആദ്യത്തെ 13 പന്തിൽ 11 എണ്ണവും ഡോട്ട് ബോളാക്കാനേ ധോണിക്കു സാധിച്ചുള്ളൂ. കോഹ്‌ലി പുറത്തായതോടെ മധ്യനിരയെ നയിക്കേണ്ട സന്പൂർണ ഉത്തരവാദിത്വം ധോണിയുടെ ചുമലിലായി. അപ്പോഴും ഇന്ത്യയുടെ പ്രൊജക്റ്റഡ് സ്കോർ 273 ആയിരുന്നു.

സമ്മർദത്തെ അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യയുടെ മധ്യനിരയ്ക്ക് ഇല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. കാരണം, കോഹ്‌ലി പുറത്തായ 31-ാം ഓവറിനുശേഷം ഒരു ബൗണ്ടറി ഇന്ത്യൻ ഇന്നിംഗ്സിൽ കണ്ടത് 37 ഓവറിനുശേഷമാണ്. 40 മുതൽ 45 വരെയുള്ള അഞ്ച് ഓവറുകളിലെ നാലെണ്ണത്തിലും രണ്ട് റണ്‍സ് വീതം മാത്രമാണ് ഇന്ത്യൻ സ്കോർബോർഡിൽ എത്തിയത്. വെടിക്കെട്ട് നടത്താൻ പ്രാപ്തിയുള്ള ഹാർദിക്കും ധോണിയും എല്ലാം നിശബ്ദമായപ്പോൾ ഇന്ത്യക്ക് 224ൽ ഒതുങ്ങേണ്ടിവന്നു. സ്പിന്നർമാർക്കെതിരേ മികച്ച പ്രകടനം നടത്തിയ ചരിത്രമുള്ള ഇന്ത്യയാണ് സതാംപ്ടണിൽ വെള്ളം കുടിച്ചത് എന്നതും വിസ്മരിച്ചുകൂടാ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.