റോയൽറ്റിക്കായി സച്ചിൻ കേസ് നല്കി
റോയൽറ്റിക്കായി സച്ചിൻ കേസ് നല്കി
Friday, June 14, 2019 11:44 PM IST
മുംബൈ: ഓസ്ട്രേലിയൻ ക്രിക്കറ്റ് ബാറ്റ് കന്പനിയായ സ്പാർട്ടൻ സ്പോർട്സിനെതിരേ കേസ് ഫയൽ ചെയ്ത് ഇന്ത്യൻ മുൻ താരം സച്ചിൻ തെണ്ടുൽക്കർ. ക്രിക്കറ്റ് ബാറ്റിന്‍റെ പ്രൊമോഷനായി സച്ചിന്‍റെ പേരും ചിത്രവും ഉപയോഗിച്ചതിന്‍റെ ഭാഗമായുള്ള റോയൽറ്റി ആവശ്യപ്പെട്ടാണ് കേസ്. 13.95 കോടി രൂപ ലഭിക്കാനുണ്ടെന്ന് ഫെഡറൽ കോടതിയിൽ സമർപ്പിച്ച കേസിൽ സച്ചിൻ വ്യക്തമാക്കി.

2016ൽ ഒപ്പിട്ട കരാർ പ്രകാരം വർഷം 10 ലക്ഷം അമേരിക്കൻ ഡോളർ (6.97 കോടി രൂപ) വീതം റോയൽറ്റിയായി നല്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, 2018 സെപ്റ്റംന്പറോടെ കാരാർ പ്രകാരമുള്ള തുക നല്കുന്നതിൽ കന്പനി പരാജയപ്പെട്ടു. ഇതോടെ കരാറിൽനിന്ന് സച്ചിൻ പിൻവാങ്ങുകയും കുടിശികയടക്കം രണ്ട് മില്യണ്‍ (13.95 കോടി രൂപ) ആവശ്യപ്പെടുകയും ചെയ്തു. റോയൽറ്റിയിൽ വീഴ്്ച വരുത്തിയതോടെ പണം ആവശ്യപ്പെട്ട് സച്ചിൻ കന്പനിയെ സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടർന്ന് പേരും ചിത്രവും ഉപയോഗിക്കുന്നത് നിർത്തണമെന്ന് സച്ചിൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതു തള്ളിയ കന്പനി വിൽപന തുടർന്നു. ഇതോടെയാണ് സച്ചിൻ കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.