ജയവർധനയും കോളിംഗ്‌വുഡും
ജയവർധനയും കോളിംഗ്‌വുഡും
Monday, May 27, 2019 12:12 AM IST
കൊളംബോ/ലണ്ടൻ: ക്രിക്കറ്റ് ലോകത്ത് നിറഞ്ഞുനിന്ന രണ്ട് താരങ്ങളാണ് ശ്രീലങ്കയുടെ മഹേല ജയവർധനയും ഇംഗ്ലണ്ടിന്‍റെ പോൾ കോളിംഗ്‌വുഡും. രണ്ടു പേരും ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ജയവർധന വാർത്തയിൽ നിറഞ്ഞത് ലങ്കൻ ക്രിക്കറ്റ് ബോർഡിന്‍റെ ക്ഷണം നിരസിച്ചതിനാണ്. ലങ്കയുടെ ലോകകപ്പ് ഒരുക്കത്തിൽ സഹായിക്കാനായിരുന്നു ജയവർധനയ്ക്കു ക്ഷണം ലഭിച്ചത്. എന്നാൽ, തനിക്ക് അവിടെ എന്ത് ചെയ്യാനാകുമെന്ന് അറിയില്ലെന്നും അതുകൊണ്ട് വേണ്ടെന്നുവച്ചുമായിരുന്നു ലങ്കൻ മുൻ താരത്തിന്‍റെ പ്രതികരണം.

അതേസമയം, ഇംഗ്ലണ്ടിനായി ലോകകപ്പ് സന്നാഹ മത്സരത്തിൽവരെ കളിച്ചിരിക്കുകയാണ് കോളിംഗ്‌വുഡ്. എട്ട് വർഷം മുന്പ് വിരമിച്ച താരമാണ് കോളിംഗ്‌വുഡ് എന്നതാണ് ശ്രദ്ധേയം. ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളാണ് പോൾ കോളിംഗ്‌വുഡ്.


നാൽപ്പത്തിമൂന്നുകാരനായ കോളിംഗ്‌വുഡ് ഇംഗ്ലീഷ് ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചാണ്. ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിലാണ് അദ്ദേഹത്തിനു പകരക്കാരനായി മൈതാനത്ത് ഇറങ്ങേണ്ടിവന്നത്.

മത്സരത്തിനിടെ ബൗളർ മാർക്ക് വുഡിന് പരിക്കേറ്റതോടെ കോളിംഗ്‌വുഡ് പകരക്കാരനായി കളത്തിലെത്തി. തുടർന്ന് ഫീൽഡിംഗിനിടെ ആർച്ചർക്കും പരിക്കേറ്റപ്പോൾ കോളിംഗ്‌വുഡ് പകരക്കാരനായി ഫീൽഡും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.