കോഹ്‌ലി മാത്രം മതിയാകില്ല: സച്ചിൻ
കോഹ്‌ലി മാത്രം മതിയാകില്ല: സച്ചിൻ
Thursday, May 23, 2019 12:11 AM IST
മുംബൈ: വിരാട് കോഹ്‌ലി മാത്രം അധ്വാനിച്ചാൽ ലോകകപ്പ് കിരീടം ഇന്ത്യയിലെത്തില്ലെന്ന് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. കോഹ്‌ലിക്ക് ശക്തമായ പിന്തുണ ടീമിൽനിന്നുണ്ടാകണമെന്നും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യക്ക് ലോകകപ്പ് സ്വന്തമാക്കാൻ സാധിക്കുമെന്നും സച്ചിൻ പറഞ്ഞു. ഇതുവരെ നാലാം നന്പർ ബാറ്റ്സ്മാൻ ആരായിരിക്കുമെന്നതു തീരുമാനമാകാത്തതിൽ സച്ചിൻ ആശങ്ക പ്രകടിപ്പിച്ചു.

ടീം അംഗങ്ങളുടെ പിന്തുണയില്ലാതെ കോഹ്‌ലിക്ക് ഒറ്റയ്ക്ക് ലോകകപ്പ് നേടുക അസാധ്യമാണ്. ഓരോ തവണയും ആരെങ്കിലും ഫോം കണ്ടെത്തുകയാണ് പതിവ്. അവർക്ക് ടീമിൽനിന്ന് പിന്തുണ ലഭിക്കുകകൂടി ചെയ്താൽ കാര്യങ്ങൾ ശുഭമാകും. എതൊരു പ്രതിസന്ധിഘട്ടത്തിലും ടീം ഒന്നിച്ചുനിന്നാൽ ജയം സാധ്യമാകുമെന്നും സച്ചിൻ പറഞ്ഞു.
നാലാം നന്പറിൽ ബാറ്റ് ചെയ്യാനുള്ള കളിക്കാർ നമുക്കുണ്ട്. നാലാം നന്പർ എന്നത് ഒരു നന്പർ മാത്രമാണ്. വ്യക്തിപരമായി പറഞ്ഞാൽ അതൊരു പ്രശ്നമേയല്ല. നാല്, ആറ്, എട്ട് സ്ഥാനങ്ങളിലെല്ലാം ബാറ്റ് ചെയ്ത കളിക്കാർ ടീമിലുള്ളത് ഗുണകരമാണ്. ടീമിൽ എന്താണെന്ന് ഓരോരുത്തർക്കും മനസിലാകേണ്ടത് ആവശ്യകതയാണ്- സച്ചിൻ പറഞ്ഞു.

ബൗളർമാരുടെ സ്വാധീനം ഏകദിനത്തിൽ കുറയുന്നതിൽ സച്ചിൻ അസന്തുഷ്ടി പ്രകടിപ്പിച്ചു. 350 എന്നത് ഇപ്പോൾ സാധാരണ സ്കോർ മാത്രമായിരിക്കുന്നു. 45 ഓവറിൽ 350 എന്ന സ്കോർ മറികടക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. ഫ്ളാറ്റ് പിച്ചുകൾ ബൗളർമാരെ വിഷമവൃത്തത്തിലാക്കുകയാണ് ചെയ്യുന്നതെന്നും സച്ചിൻ അഭിപ്രായപ്പെട്ടു.
ഏകദിനത്തിൽ റിവേഴ്സ് സ്വിംഗ് കണ്ട കാലം മറന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.