ക്രിസ് വൈല്‍ഡറിന് മാനേജര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്
ക്രിസ് വൈല്‍ഡറിന് മാനേജര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്
Wednesday, May 15, 2019 11:44 PM IST
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് മാനേജേഴ്‌സ് അസോസിയേഷന്‍റെ മാനേജര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഷെഫീല്‍ഡ് യുണൈറ്റഡിന്‍റെ ക്രിസ് വൈല്‍ഡിന്. ഈ സീസണില്‍ രണ്ടാം ഡിവിഷനില്‍ കളിച്ച ഷെഫീല്‍ഡിനെ പ്രീമിയര്‍ ലീഗിലേക്ക് ഉയര്‍ത്തിയതാണ് വൈല്‍ഡിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്കു പുറത്തുനിന്ന് ഈ അവാര്‍ഡ് നേടുന്ന അഞ്ചാമത്തെ പരിശീലകനാണ് അമ്പത്തിയൊന്നുകാരനായ വൈല്‍ഡ്. 2015ല്‍ ബോണ്‍മൗത്തിനെ പ്രീമിയര്‍ ലീഗിലെത്തിച്ച എഡ്ഡി ഹോവിനുശേഷം ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെയാളുമാണ്. സര്‍ അലക്‌സ് ഫെര്‍ഗുസനും ഇംഗ്ലണ്ടിന്‍റെ പരിശീലകന്‍ ഗാരത് സൗത്ത്‌ഗേറ്റുമാണ് മാനേജര്‍മാര്‍ക്കുള്ള അവാര്‍ഡ് നല്‍കിയത്.

ഷോര്‍ട്ട് ലിസ്റ്റിലുണ്ടായിരുന്ന പെപ് ഗാര്‍ഡിയോള, യര്‍ഗന്‍ ക്ലോപ്, മൗറിസിയോ പോചെറ്റിനോ, നുനോ എസ്പിരിറ്റോ സാന്‍റോ, നോര്‍വിച്ച് സിറ്റിയുടെ ഡാനിയല്‍ ഫാര്‍ക് എന്നിവരെയാണ് വൈല്‍ഡര്‍ പിന്തള്ളിയത്. പൊതുജനങ്ങളുടെ വോട്ടും ഫുട്‌ബോള്‍ വിദഗ്ധരുടെ പാനലും ചേര്‍ന്നാണ് അവാർഡിനർഹരെ തെരഞ്ഞെടുത്തത്. 2018-19ലെ ഇഎഫ്എല്‍ ചാമ്പ്യന്‍ഷിപ്സ് മാനേജര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ഇദ്ദേഹത്തിനാണ്.


നോര്‍വിച്ച് സിറ്റിക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഷെഫീല്‍ഡ് യുണൈറ്റഡ് പ്രീമിയര്‍ ലീഗിലേക്കു സ്ഥാനക്കയറ്റം നേടിയത്. നാലാം തവണയാണ് ഷെഫീല്‍ഡ് പ്രീമിയര്‍ ലീഗിലേക്കു യോഗ്യത നേടുന്നത്. 2006-07നുശേഷം ആദ്യമായും. 1992 മുതല്‍ 1994 സീസണ്‍ വരെ ആദ്യ പ്രീമിയര്‍ ലീഗിലുണ്ടായിരുന്നു. പ്രീമിയര്‍ ലീഗിനു മുമ്പുള്ള2016ലാണ് വൈല്‍ഡര്‍ ഷെഫീല്‍ഡിന്‍റെ പരിശീലകനാകുന്നത്. ഇദ്ദേഹത്തിനു കീഴില്‍ ക്ലബ് 2016-17ലെ ലീഗ് വണ്‍ ചാമ്പ്യന്‍മാരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.