ഇന്ത്യൻ ഫുട്ബോളിന് ഇനി സ്റ്റിമാച്ച്
ഇന്ത്യൻ ഫുട്ബോളിന് ഇനി സ്റ്റിമാച്ച്
Wednesday, May 15, 2019 11:44 PM IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫുട്‌ബോള്‍ ടീം പരിശീലകനായി ക്രൊയേഷ്യക്കാരന്‍ ഇഗര്‍ സ്റ്റിമാച്ചിനെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമിച്ചു. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍.

എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതോടെ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന്‍ രാജിവച്ചതോടെ നാലു മാസത്തിലേറെയായി ഇന്ത്യയുടെ പുരുഷടീമിന് പരിശീലകനില്ല. എഐഎഫ്എഫിന്‍റെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയാണ് നിയമനം നടത്തിയത്.

അമ്പത്തിയൊന്നുകാരനായ സ്റ്റിമാകച്ച് 1998ലെ ക്രൊയേഷ്യയുടെ ലോകകപ്പ് ടീമില്‍ അംഗമായിരുന്നു. ആ ലോകകപ്പില്‍ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരുമായിരുന്നു. പരിശീലകനായ ഇദ്ദേഹത്തിന് 18 വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. പുതിയ കളിക്കാരെ കണ്ടെത്താനും അവരെ മികച്ച കളിക്കാരാക്കാനും സ്റ്റിമാക്കിനു മികച്ച കഴിവാണുള്ളത്. 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിലേക്കു ക്രൊയേഷ്യക്കു യോഗ്യത നേടിക്കൊടുത്തതാണ് പരിശീലകനായി അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ നേട്ടം. ടീമിന്‍റെ പരിശീലകനായിരുന്ന കാലത്താണ് മാത്യോ കൊവാസിച്ച്, ആന്‍റെ റെബിക്, അലന്‍ ഹാലിലോവിച്ച്, ഇവാന്‍ പെരിസിച്ച് എന്നിവര്‍ അരങ്ങേറ്റം കുറിച്ചത്. ഡാരിയോ സ്രന, ഡാനിയല്‍ സുബാസിച്ച്, ഇവാന്‍ സ്ട്രിനിച്ച്, കൊവാസിച്ച്, പെരിസിച്ച് എന്നിവരുള്‍പ്പെട്ട പലരുടെയും വളര്‍ച്ചയ്ക്ക് ഇദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. ക്രൊയേഷ്യന്‍ ടീമിലെ സെന്‍റര്‍ ബാക്കായിരുന്ന ഇദ്ദേഹം 53 മത്സരങ്ങളില്‍ ഇറങ്ങി.


1996ല്‍ ഇംഗ്ലണ്ടില്‍ നടന്ന യൂറോ കപ്പില്‍ ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയപ്പോള്‍ സ്റ്റിമാച്ച് ടീമിലുണ്ടായിരുന്നു. ഇതുകൂടാതെ 1987ലെ ഫിഫ അണ്ടര്‍ 20 ലോകകപ്പ് നേടിയ യൂഗോസ്ലാവിയയുടെ ടീമിലും സ്റ്റിമാച്ചുണ്ടായിരുന്നു.

വളര്‍ച്ചയുടെ പാതയിലൂടെ നീങ്ങുന്ന ഇന്ത്യന്‍ ഫുട്‌ബോളിന് ചേര്‍ന്നയാളാണ് സ്റ്റിമാച്ചെന്ന് എഐഎഫ്എഫ് പ്രസിഡന്‍റ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ഇദ്ദേഹത്തിന്‍റെ പരിചയസമ്പത്ത് ടീമിനെ ഉയരങ്ങളിലെത്തിക്കുമെന്നും പട്ടേല്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.