പുതിയ ജര്‍മനിക്ക് ആദ്യ ജയം
പുതിയ ജര്‍മനിക്ക് ആദ്യ ജയം
Monday, March 25, 2019 11:10 PM IST
ആംസ്റ്റര്‍ഡാം: യുവതാരങ്ങളുമായി ഇറങ്ങിയ ജര്‍മനിക്ക് ആദ്യ ജയം. പല പ്രധാന താരങ്ങളെയും ടീമിലേക്കു വിളിക്കാതെ പുതിയ ജര്‍മന്‍ ഫുട്‌ബോള്‍ ടീമിനെ വാര്‍ത്തെടുക്കാനുദ്ദേശിക്കുന്ന ജോവാക്വിം ലോയുടെ തീരുമാനം ഫലം കണ്ടു തുടങ്ങി.

2020 യൂറോ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ജര്‍മനിക്കു ജയം. അവസാന മിനിറ്റില്‍ നിക്കോ ഷുള്‍ട്‌സ് നേടിയ ഗോളില്‍ ജര്‍മന്‍ സംഘം കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ 3-2ന് തോല്‍പ്പിച്ചു. സൗഹൃദ മത്സരത്തില്‍ സെര്‍ബിയയുമായുള്ള 1-1ന്‍റെ സമനിലയ്ക്കുശേഷമാണ് ജര്‍മനി യൂറോ പോരാട്ടത്തിനിറങ്ങിയത്. ജര്‍മനിയുടെ ആദ്യ പതിനൊന്നില്‍ 2014 ലോകകപ്പ് നേടിയവരില്‍ നായകന്‍ മാനുവല്‍ നോയറും ടോണി ക്രൂസും ഇടംപിടിച്ചു.

തുടക്കം മുതലേ പ്രതിരോധക്കാര്‍ക്ക് സമ്മര്‍ദമുയര്‍ത്തുന്ന നീക്കങ്ങള്‍ ഇരുഭാഗത്തുനിന്നുമുണ്ടായി. ലെറോയ് സാനെ, സെര്‍ജ് ജനാബ്രി എന്നിവരുടെ നീക്കങ്ങള്‍ നെതര്‍ലന്‍ഡ്‌സ് ഗോള്‍മുഖത്ത് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. പിന്നീട് നെതര്‍ലഡ്‌സിന്‍റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾക്കു മികച്ച പ്രതിരോധത്തിലൂടെ ജര്‍മന്‍ സംഘം തടസങ്ങള്‍ തീര്‍ത്തു.

15-ാം മിനിറ്റില്‍ ഇടതുവിംഗില്‍നിന്ന് ഷുള്‍ട്‌സ് നടത്തിയ നീക്കം ബോക്‌സില്‍നിന്ന സനെയ്ക്കു പന്തെത്തിച്ചു. ബുദ്ധിമുട്ടേറിയ ആംഗിളില്‍നിന്ന് സനെ ജര്‍മനിക്കു ലീഡ് നല്കി. 25-ാം മിനിറ്റില്‍ രണ്ടു തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകള്‍ ജര്‍മനിയുടെ ലീഡ് നിലനിര്‍ത്തി. പോസ്റ്റിനരുകില്‍ വച്ച് റയാന്‍ ബാബെലിന്‍റെ ഗോളെന്നുറച്ച രണ്ടു ശക്തമായ ഷോട്ടുകള്‍ നോയര്‍ തട്ടി പുറത്താക്കി. 34-ാം മിനിറ്റില്‍ ജര്‍മനി ലീഡുയര്‍ത്തി. അന്‍റോണിയോ റൂഡിഗറുടെ ലോംഗ് ബോള്‍ പിടിച്ചെടുത്ത ജനാബ്രിയുടെ ഷോട്ട് കൃത്യമായി വലയില്‍ തറച്ചു.


രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ നെതര്‍ലന്‍ഡ്‌സ് ജര്‍മനിയുടെ ലീഡ് കുറച്ചു. മെംഫിസ് ഡിപെയുടെ ക്രോസിനു തലവച്ച മത്യായിസ് ഡി ലൈറ്റ് ഒരു ഗോള്‍ മടക്കി. 63-ാം മിനിറ്റില്‍ ഡിപെ സമനില ഗോള്‍ നേടി. അവസാന 15 അന്താരാഷ്‌ട്ര മത്സരങ്ങളില്‍നിന്ന് താരത്തിന്‍റെ 11-ാമത്തെ ഗോളാണ്.

ഇരുടീമും വിജയഗോളിനായി ശ്രമം ശക്തമാക്കി. അവസാന മിനിറ്റിൽ ജര്‍മനി വിജയഗോള്‍ കുറിച്ചു. പകരക്കാരനായെത്തിയ മാര്‍കോ റൂസ് പെനല്‍റ്റി എരിയയില്‍നിന്ന് ഷുള്‍ട്‌സിന് പന്തു നല്‍കി. ഷുള്‍ട്‌സ് അനായാസം പന്ത് വലയിലെത്തിച്ചു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡ് 2-1ന് ബലാറസിനെ തോല്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.