ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് 12-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഏഴു വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോൽപ്പിച്ചു. 71 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ 17.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടമാക്കി ലക്ഷ്യം നേടി.
ബാറ്റ്സ്മാൻമാർ മോശമായപ്പോൾ ബൗളര്‍മാരുടെ പ്രകടനം ആവേശം നിറച്ചു. ഉദ്ഘാടന മത്സരം മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും വിരാട് കോഹ് ലിയുടെ നേതൃത്വത്തിലുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായപ്പോള് ആരാധകര്‍ വലിയ പോരാട്ടമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ചെന്നൈയുടെ ആധിപത്യത്തിനു മുന്നില്‍ ഒരിക്കല്‍ കൂടി കീഴടങ്ങാനായിരുന്നു റോയല്‍ ചലഞ്ചേഴ്സിന്റെ വിധി. ചെന്നൈയുടെ സ്പിന്‍ ബൗളിംഗിന് മുന്നില്‍ കളിമറന്ന ബാംഗ്ലൂര്‍ 17.1 ഓവറില്‍ 70 റണ്‍സിന് എല്ലാവരും പുറത്തായി.
ഹര്ഭജന് സിംഗും ഇമ്രാന് താഹിറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റെടുത്തപ്പോള്‍ അവസാന വിക്കറ്റ് ഡ്വെയ്ന്‍ ബ്രാവോയും വീഴ്ത്തി. 29 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍. ബാക്കി ഒരൊറ്റ ബാറ്റ്സ്മാന്മാരും രണ്ടക്കം കണ്ടില്ല. ഹർഭജനാണ് മാൻ ഓഫ് ദ മാച്ച്.
ടോസ് നേടിയ ചെന്നൈ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 16 റണ്‍സെത്തിയപ്പോഴേക്കും കോഹ്ലിയെ ഹര്ഭജന് ജഡേജയുടെ കൈയിലെത്തിച്ചു. മോയിന്‍ അലിയെ സ്വന്തം പന്തില്‍ പിടിച്ചു ഹര്ഭജന് പുറത്താക്കി. എബി ഡി വില്യേഴ്സിൽ ബാംഗ്ലൂര്‍ പ്രതീക്ഷവച്ചെങ്കിലും അതിന് അധികം ആയുയില്ലായിരുന്നു. ഹര്‍ഭജന്റെ പന്തില്‍ ജഡേജയ്ക്ക് ക്യാച്ച് നല്കി ദക്ഷിണാഫ്രിക്കന്‍ താരം പുറത്ത്.
മുന്‍നിര തകര്‍ന്നതോടെ മധ്യനിരയിലായിരുന്നു ബാംഗ്ലൂരിന്റെ പ്രതീക്ഷകള്‍. ഐപിഎലില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ നേരിട്ട രണ്ടാം പന്തില്‍ റണ്ണൊന്നുമെടുക്കാതെ റണ്‍ഔട്ടായി. ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോഴും പാര്‍ഥിവ് പട്ടേല്‍ ക്രീസില്‍ നില്ക്കുന്നുണ്ടായിരുന്നു. എന്നാല്‍, പട്ടേലിന് കാര്യമായി സ്കോര്‍ ചെയ്യാനായില്ല.
രണ്ട് റണ്‍സെടുത്ത ശിവം ധൂപിനെ താഹിര്‍ ഷെയ്ന് വാട്സന്റെ കൈകളിലെത്തിച്ചു. പിന്നാലെ വന്‍ അടികള്‍ നടത്താന്‍ കെല്‍പ്പുള്ള കോളിന് ഡി ഗ്രാന്‍ഡ്ഹോമിനെ ജഡേജ, ധോണിയുടെ കൈയിലെത്തിച്ചതോടെ മികച്ച സ്കോറെന്ന ബാംഗ്ലൂര്‍ മോഹങ്ങള്‍ തകര്‍ന്നു. ഗ്രാന്‍ഡ്ഹോം പുറത്താകുമ്പോള്‍ 50 റണ്‍സായിരുന്നു. പിന്നീടുള്ള വിക്കറ്റുകള്‍ വേഗം നിലംപൊത്തി. നവദീപ് സെയ്നിയേയും (2) യുസ്വേന്ദ്ര ചാഹലിനേയും (4) താഹിര്‍ മടക്കി. ഒരു റണ്ണെടുത്ത ഉമേഷ് യാദവിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. 29 റണ്‍സുമായി ചെറുത്തുനിന്ന പട്ടേലിനെ കേദാര്‍ ജാദവിന്റെ കൈകളിലെത്തിച്ച് ബ്രാവോ ബാംഗ്ലൂരിന്റെ ഇന്നിംഗ്സിനു തിരശീലയിട്ടു. ബാംഗ്ലൂരിന്റെ ഇന്നിംഗ്സില്‍ മൂന്നു ഫോറും ഒരു സിക്സുമാണ് പിറന്നത്.
ചെറിയ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ചെന്നൈയ്ക്കു തുടക്കത്തിലേ വന്‍ അടികളൊന്നും നടത്താനായില്ല. എട്ട് റണ്‍സിലെത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാത്ത ഷെയ്ന് വാട്സണെ യുസ് വേന്ദ്ര ചാഹല്‍ ക്ലീന്‍ബൗള്‍ഡാക്കി. അമ്പാടി റായുഡുവിനൊപ്പം സുരേഷ് റെയ്ന ചേര്‍ന്നതോടെ മത്സരം ചെന്നൈയ്ക്ക് അനുകൂലമായി. ചെന്നൈ സ്കോര്‍ 40ലെത്തിയപ്പോള്‍ സിക്സിനു ശ്രമിച്ച റെയ്ന ദുബെയ്ക്കു ക്യാച്ച് നല്കി. മോയിന്‍ അലിക്കായിരുന്നു വിക്കറ്റ്. 28 റൺസ് എടുത്ത റായുഡുവാണ് ചെന്നൈയുടെ ടോപ് സ്കോറർ. ജാദവും ജഡേജയും പുറത്താകാതെനിന്നു.
സ്കോർബോർഡ് /റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
കോഹ് ലി സി ജഡേജ ഹര്ഭജന് സിംഗ് 6, പട്ടേല്‍ സി ജാദവ് ബി ബ്രാവോ 29, അലി സി ആന്‍ഡ് ബി ഹര്ഭജന് സിംഗ് 9, ഡി വില്യേഴ്സ് സി ജഡേജ ബി ഹര്ഭജന് 9, ഹെറ്റ്മെയര്‍ റണ്‍ഔട്ട് 0, ദുബെ സി വാട്സണ് ബി താഹിര്‍ 2, ഗ്രാന്‍ഡ്ഹോം സി ധോണി ബി ജഡേജ 4, സെയ്നി സി വാട്സണ് ബി താഹിര്‍ 2, ഉമേഷ് യാദവ് ബി ജഡേജ 1, മുഹമ്മദ് സിറാജ് നോട്ടൗട്ട് 0, എക്സ്ട്രാസ് 4, ആകെ 17.1 ഓവറില്‍ 70ന് എല്ലാവരും പുറത്ത്
ബൗളിംഗ്
ചാഹര്‍ 4-0-17-0, ഹര്ഭജന് 4-0-20-3, റെയ്ന 1-0-6-0, താഹിര്‍ 4-1-9-3, ജഡേജ 4-1-15-2, ബ്രാവോ 0.1-0-0-1
ചെന്നൈ സൂപ്പർ കിംഗ്സ്
വാട്സണ് ബി ചാഹല്‍ 0, റായുഡു ബി മുഹമ്മദ് സിറാജ് 28, റെയ്ന സി ദുബെ ബി അലി 19, ജാദവ് 19 നോട്ടൗട്ട്, ജഡേജ 6 നോട്ടൗട്ട്, എക്സ്ട്രാസ് 5, ആകെ 17.4 ഓവറിൽ മൂന്നു വിക്കറ്റിന് 71.
ബൗളിംഗ്
ചാഹല്‍ 4-1-6-1, സെയ്നി 4-0-24-0, അലി 4-0-19-1, യാദവ് 3-0-13-0, സിറാജ് 2-1-5-1, ദുബെ 0.4- 0-3-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.