യൂറോ യോഗ്യത: വമ്പന്‍മാര്‍ക്കു ജയം
യൂറോ യോഗ്യത: വമ്പന്‍മാര്‍ക്കു ജയം
Saturday, March 23, 2019 12:28 AM IST
സാഗ്രെബ്/ബ്രസല്‍സ്: 2020ലെ യൂവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോളിനുള്ള യോഗ്യതാ മത്സരങ്ങളില്‍ വമ്പന്മാര്‍ക്കു വിജയത്തുടക്കം. ആദ്യ മത്സരങ്ങളില്‍ റഷ്യ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ, മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കു ജയം.

പിന്നില്‍നിന്ന് ക്രൊയേഷ്യ

ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ പിന്നില്‍നിന്നശേഷം തിരിച്ചടിച്ച് ക്രൊയേഷ്യ 2-1ന് അസര്‍ബൈജാനെ തോല്‍പ്പിച്ചു. 79-ാം മിനിറ്റില്‍ ആന്ദ്രെ ക്രമാറിച്ചിന്‍റെ ഗോളിലാണ് ക്രൊയേഷ്യയുടെ ജയം. സാഗ്രെബിലെ സ്വന്തം മാക്‌സിമിര്‍ സ്റ്റേഡിയത്തില്‍ തുടക്കം മുതല്‍ ക്രൊയേഷ്യന്‍ ആധിപത്യമായിരുന്നു. എന്നാല്‍ ക്രൊയേഷ്യക്കാരെ ഞെട്ടിച്ചുകൊണ്ട് അസര്‍ബൈജാന്‍ 19-ാം മിനിറ്റില്‍ റാമില്‍ ഷെയ്‌ദേവിന്‍റെ തകര്‍പ്പന്‍ ഗോളില്‍ മുന്നിലെത്തി. സമനിലയ്ക്കായി ക്രൊയേഷ്യ സമ്മര്‍ദം ശക്തമാക്കി. 44-ാം മിനിറ്റില്‍ ബോര്‍ണ ബാരിസിച്ച് ആതിഥേയര്‍ക്കു സമനില നല്‍കി.

ബാരിസിച്ചിന്‍റെ ആദ്യ അന്താരാഷ്‌ട്ര ഗോളായിരുന്നു അത്. രണ്ടാം പകുതിയില്‍ ക്രൊയേഷ്യന്‍ താരങ്ങളുടെ ഗോള്‍ ശ്രമങ്ങള്‍ അസര്‍ബൈജാന്‍ ഗോള്‍കീപ്പര്‍ സലാഹത് അഗയേവ് തടഞ്ഞുനിര്‍ത്തി. തുടര്‍ച്ചയായി ഉയര്‍ത്തിയ സമ്മര്‍ദത്തില്‍ അഗയേവും അസര്‍ബൈജാനും വീണു. ക്രമാറിച്ചിന്‍റെ ഗോളില്‍ ക്രൊയേഷ്യ ജയം നേടി.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ 2-0ന് ഹംഗറിയെ തോല്‍പ്പിച്ചു.

ഹസാര്‍ഡ് ഗോളില്‍ ബെല്‍ജിയം

ഗ്രൂപ്പ് ഐയില്‍ എഡന്‍ ഹസാര്‍ഡിന്‍റെ ഇരട്ട ഗോളില്‍ ബെല്‍ജിയം 3-1ന് റഷ്യയെ തകര്‍ത്തു. 15-ാം മിനിറ്റില്‍ യൂറി ടൈല്‍മാന്‍സിന്‍റെ ഗോളില്‍ ബെല്‍ജിയം മുന്നിലെത്തി. ഈ ലീഡിന് ഒരു മിനിറ്റിന്‍റെ ആയുസ് പോലുമില്ലായിരുന്നു. ബെല്‍ജിയം ഗോളി തിബോ ക്വൂര്‍ട്ടയുടെ പിഴവില്‍ ഡെനിസ് ചെറിഷേവ് റഷ്യക്കു സമനില നല്‍കി. എന്നാല്‍ ഇടവേളയ്ക്കു പിരിയും മുമ്പേ ഹസാര്‍ഡിന്‍റെ പെനല്‍റ്റിയിലൂടെ ബെല്‍ജിയം ലീഡ് തിരിച്ചുപിടിച്ചു. 88-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടിക്കൊണ്ട് ഹസാര്‍ഡ് വിജയം ഉറപ്പിച്ചു. ഹസാര്‍ഡ് സഹോദരന്മാരിലെ രണ്ടാമനായ തോര്‍ഗനും ആദ്യ പതിനൊന്നില്‍ ഉണ്ടായിരുന്നു. മൂന്നാം തവണയാണ് അന്താരാഷ്‌ട്ര മത്സരത്തില്‍ ഇരുവരും ഒന്നിച്ചിറങ്ങുന്നത്.


ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ സൈപ്രസ് എതിരില്ലാത്ത അഞ്ചു ഗോളിന് സാന്‍ മരിനോയെ പരാജയപ്പെടുത്തി. കസാഖിസ്ഥാന്‍ സ്‌കോട്‌ലന്‍ഡിനെതിരേ അട്ടിമറി ജയത്തോടെ തുടങ്ങി. ഫിഫ റാങ്കിംഗില്‍ ആദ്യ അമ്പതിലുള്ള സ്‌കോട്‌ലന്‍ഡിനെ 117-ാം റാങ്കിലെ കസാഖിസ്ഥാന്‍ എതിരില്ലാത്ത മൂന്നു ഗോളിനു തോല്‍പ്പിച്ചു.

അനായാസം നെതര്‍ലന്‍ഡ്‌സ്

രണ്ടു ഗോള്‍ നേടുകയും രണ്ടെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്ത മെംഫിസ് ഡിപെയുടെ മികവില്‍ ഗ്രൂപ്പ് സിയില്‍ നെതര്‍ലന്‍ഡ്‌സ് 4-0ന് ബലാറസിനെ തോല്‍പ്പിച്ചു. കഴിഞ്ഞ യൂറോ കപ്പിലും ലോകകപ്പിലും യോഗ്യത നേടാതെ പോയ നെതര്‍ലന്‍ഡ് തിരിച്ചുവരവിന്‍റെ പാതയിലാണ്. ജോര്‍ജിനിയോ വിയനാല്‍ഡം, വിര്‍ജിന്‍ വാന്‍ ഡിക് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. കളി തുടങ്ങി 50 സെക്കന്‍ഡിലെത്തിയപ്പോള്‍ ഡിപെയുടെ ഗോളില്‍ നെതര്‍ലന്‍ഡ്‌സ് മുന്നിലെത്തി. 21-ാം മിനിറ്റില്‍ വിയനാല്‍ഡം ലീഡ് ഉയര്‍ത്തി. 55-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഡിപെ ബെല്‍ജിയത്തിന് മൂന്നാം ഗോള്‍ നല്കി. 86-ാം മിനിറ്റിലായിരുന്നു വാന്‍ ഡിക്കിന്‍റെ ഗോള്‍.
ഗ്രൂപ്പിലെ തന്നെ മറ്റൊരു മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡ് 2-0ന് എസ്റ്റോണിയയെ പരാജയപ്പെടുത്തി.

ഗ്രൂപ്പ് ജിയില്‍ പോളണ്ട് 1-0ന് ഓസ്ട്രിയയെ തോല്‍പ്പിച്ചു. പകരക്കാരാനായി ഇറങ്ങിയ ക്രിസെറ്റോഫ് പിയാടെക് ആണ് വിജയ ഗോള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ മാസിഡോണിയ 3-1ന് ലാത്വിയയെ തോൽപ്പിച്ചപ്പോൾ ഇസ്രയേല്‍ സ്ലൊവേനിയ മത്സരം 1-1ന് സമനിലയുമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.