ജിൻസണും റിന്‍റുവിനും സ്വർണം
ജിൻസണും റിന്‍റുവിനും സ്വർണം
Sunday, March 17, 2019 12:18 AM IST
പട്യാല: 23-ാമത് ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിന്‍റെ ജിൻസണ്‍ ജോണ്‍സണും റിന്‍റു മാത്യുവിനും സ്വർണം. എന്നാൽ, ഏഷ്യൻ അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക് കടക്കാൻ ഇരുവർക്കും സാധിച്ചില്ല. മീറ്റിന്‍റെ രണ്ടാം ദിനമായ ഇന്നലെ കേരളം രണ്ട് വീതം സ്വർണവും വെള്ളിയും വെങ്കലവും നേടി. ഇതോടെ മീറ്റിൽ കേരളത്തിന്‍റെ ആകെ മെഡൽ നേട്ടം ഏഴ് ആയി. ആദ്യദിനം കേരളം ഒരു വെങ്കലം നേടിയിരുന്നു.

പുരുഷന്മാരുടെ 800 മീറ്ററിൽ 1:49.68 സെക്കൻഡിലാണ് ജിൻസണ്‍ ഫിനിഷിംഗ് ലൈൻ കടന്നത്. കഴിഞ്ഞ വർഷത്തെ തന്‍റെ പ്രകടനത്തിന്‍റെ അടുത്തെത്താൻ താരത്തിനു സാധിച്ചില്ല. 1:48.00 സെക്കൻഡ് ആയിരുന്നു ഏഷ്യൻ യോഗ്യതാ മാർക്ക്. കേരളത്തിന്‍റെ മുഹമ്മദ് അഫ്സലിനാണ് ഈയിനത്തിൽ വെള്ളി. 1:50.29 സെക്കൻഡിൽ മുഹമ്മദ് അഫ്സൽ മത്സരം പൂർത്തിയാക്കി.

പെണ്‍കുട്ടികളുടെ ലോംഗ് ജംപിൽ റിന്‍റു മാത്യു (6.34 മീറ്റർ) സ്വർണം നേടിയപ്പോൾ നയന ജയിംസ് (6.23 മീറ്റർ) വെങ്കലം കരസ്ഥമാക്കി. തമിഴ്നാടിന്‍റെ ജി. കാർത്തികയ്ക്കാണ് (6.24 മീറ്റർ) വെള്ളി. ഏഷ്യൻ മെഡൽ ജേതാവായ നീന പിന്‍റോയ്ക്ക് (6.15 മീറ്റർ) അഞ്ചാമത് എത്താനേ സാധിച്ചുള്ളൂ.


പെണ്‍കുട്ടികളുടെ 800 മീറ്ററിൽ പി.യു. ചിത്ര (2:05.78 സെക്കൻഡ്) വെങ്കലം നേടി. തമിഴ്നാടിന്‍റെ ഗോമതി മാരിമുത്തു (2:03.21 സെക്കൻഡ്) ഏഷ്യൻ യോഗ്യതയോടെ സ്വർണം കരസ്ഥമാക്കി. 400 മീറ്ററിൽ കേരള പ്രതീക്ഷയായിരുന്ന വി.കെ. ശാലിനി (അഞ്ചാം സ്ഥാനം), ആർ. അനു (നാലാം സ്ഥാനം) എന്നിവർക്ക് മെഡൽ നേടാനായില്ല.

പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ വെള്ളി നേടിയ കേരളത്തിന്‍റെ എം.പി. ജാബിർ ഏഷ്യൻ യോഗ്യതാ മാർക്ക് കടന്നു. 49.53 സെക്കൻഡിലാണ് ജാബിർ വെള്ളി നേടിയത്. തമിഴ്നാടിന്‍റെ ധരുണ്‍ അയ്യസ്വാമി (48.80 സെക്കൻഡ്) ദേശീയ റിക്കാർഡോടെ സ്വർണമണിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.