പെയ്സിനു സാധിച്ചെങ്കിൽ എനിക്കും സാധിക്കും: ശ്രീശാന്ത്
പെയ്സിനു സാധിച്ചെങ്കിൽ  എനിക്കും  സാധിക്കും: ശ്രീശാന്ത്
Friday, March 15, 2019 11:29 PM IST
ന്യൂഡൽഹി: 42-ാം വയസിൽ ലിയാൻഡർ പെയ്സിന് ഗ്രാൻഡ്സ്‌ലാം ടെന്നീസ് കിരീടം നേടാൻ സാധിച്ചെങ്കിൽ എനിക്ക് 36-ാം വയസിൽ ക്രിക്കറ്റു കളിക്കാനുമാകും- ക്രിക്കറ്റിൽനിന്ന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയുള്ള സുപ്രീംകോടതി വിധിക്കു പിന്നാലെ ശ്രീശാന്തിന്‍റെ പ്രതികരണം ഇതായിരുന്നു.

ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള അവസരം സുപ്രീംകോടതി വിധിയുടെ വെളിച്ചത്തിൽ ബിസിസിഐ നല്കുമെന്നാണ് വിശ്വാസം. കഴിഞ്ഞ ആറു വർഷമായി ക്രിക്കറ്റ് കളിക്കാൻ സാധിച്ചിട്ടില്ല. ഇനി സ്കൂൾ ക്രിക്കറ്റ് ഗ്രൗണ്ടിലാണെങ്കിലും എനിക്ക് തലയുയർത്തി ചെന്ന് കളിക്കാം- 2007 ട്വന്‍റി-20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്ന ശ്രീശാന്ത് പറഞ്ഞു.


ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നും സ്കോട്ടിഷ് ലീഗിൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിസിഐയിൽ പൂർണ വിശ്വാസമുണ്ട്. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ശിക്ഷാ കാലവധി എത്ര തന്നെയാണെങ്കിലും അത് പിന്നിട്ടു കഴിഞ്ഞെന്നും ശ്രീശാന്ത് വ്യക്തമാക്കി. ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ്. മൂന്നു മാസം ഇനിയും കാത്തിരിക്കണം. ആ സമയവും പരിശീലനം തുടരും- ശ്രീ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.